ഡൽഹി: കൊറോണ വൈറസ് മാഹാമാരി പടരുന്ന പശ്ചാത്തലത്തിൽ ജാമ്യത്തിൽ വിട്ട 47 കുറ്റവാളികളെ ഡൽഹി പോലീസ് വീണ്ടും പിടികൂടി. മോഷണം, പിടിച്ചുപറി എന്നീ ക്രിമിനൽ കേസുകളിലായാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. 13 ജില്ലകളിൽനിന്ന് ഏറ്റവും കൂടുതൽ പേരെ പിടികൂടിയത് ട്രാൻസ് യമുന പ്രദേശത്തുനിന്നാണ്.
വിചാരണയ്ക്കായി കാത്തുനിൽക്കുന്നവർക്കാണ് കൊവിഡിന്റെ പശ്ചാത്തലത്തിൽ ജാമ്യം അനുവദിച്ചത്. എന്നാൽ ഇവർ പുറത്തിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയായിരുന്നു. ട്രാൻസ് യമുനയിൽനിന്ന് അറസ്റ്റിലായവരിൽ ആറുപേർ ഈയിടെ ജയിലിൽനിന്ന് പരോളിലിറങ്ങിയവരും എട്ടുപേർ ജാമ്യത്തിലിറങ്ങിയവരുമാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read: എട്ടുദിവസം മുമ്പ് കാണാതായ കൊവിഡ് രോഗിയുടെ മൃതദേഹം ആശുപത്രി ശൗചാലയത്തിൽ കണ്ടെത്തി
ദ്വാരക (7), രോഹിണി (5), ഔട്ടർ ജില്ല (5), ഔട്ടർ നോർത്ത് (4), ഔട്ടർ സൗത്ത് (4), നോർത്ത് (3), സൗത്ത് വെസ്റ്റ് (2), ഈസ്റ്റ് (2) എന്നിങ്ങനെയാണ് ആളുകളെ പിടികൂടിയ കണക്ക്. ഹരിയാന അതിർത്തിയ്ക്ക് സമീപത്തായി നാല് പേരെ ജയിലിൽനിന്ന് പുറത്തുവിട്ടിരുന്നു. ലോക്ക് ഡൗൺ കാലത്ത് ഇവർ മറ്റ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്ന് പോലീസ് കണ്ടെത്തി. ഈ വർഷം മാത്രം ഡൽഹിയിൽ 84 പേരെയാണ് ജാമ്യത്തിലും പരോളിലുമായി ജയിലില്‍നിന്ന് പുറത്തിറക്കിയത്.
വിചാരണയ്ക്കായി കാത്തുനിൽക്കുന്നവർക്കാണ് കൊവിഡിന്റെ പശ്ചാത്തലത്തിൽ ജാമ്യം അനുവദിച്ചത്. എന്നാൽ ഇവർ പുറത്തിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയായിരുന്നു. ട്രാൻസ് യമുനയിൽനിന്ന് അറസ്റ്റിലായവരിൽ ആറുപേർ ഈയിടെ ജയിലിൽനിന്ന് പരോളിലിറങ്ങിയവരും എട്ടുപേർ ജാമ്യത്തിലിറങ്ങിയവരുമാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read: എട്ടുദിവസം മുമ്പ് കാണാതായ കൊവിഡ് രോഗിയുടെ മൃതദേഹം ആശുപത്രി ശൗചാലയത്തിൽ കണ്ടെത്തി
ദ്വാരക (7), രോഹിണി (5), ഔട്ടർ ജില്ല (5), ഔട്ടർ നോർത്ത് (4), ഔട്ടർ സൗത്ത് (4), നോർത്ത് (3), സൗത്ത് വെസ്റ്റ് (2), ഈസ്റ്റ് (2) എന്നിങ്ങനെയാണ് ആളുകളെ പിടികൂടിയ കണക്ക്. ഹരിയാന അതിർത്തിയ്ക്ക് സമീപത്തായി നാല് പേരെ ജയിലിൽനിന്ന് പുറത്തുവിട്ടിരുന്നു. ലോക്ക് ഡൗൺ കാലത്ത് ഇവർ മറ്റ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്ന് പോലീസ് കണ്ടെത്തി. ഈ വർഷം മാത്രം ഡൽഹിയിൽ 84 പേരെയാണ് ജാമ്യത്തിലും പരോളിലുമായി ജയിലില്‍നിന്ന് പുറത്തിറക്കിയത്.