ആപ്പ്ജില്ല

രണ്ടാം വിവാഹത്തിന് സമ്മതിച്ചില്ല; മകനെ കടിച്ചു പരിക്കേൽപ്പിച്ച് പിതാവ്

രണ്ടാം വിവാഹത്തിന് സമ്മതിക്കില്ലെന്ന് പറഞ്ഞതിനെത്തുടർന്നാണ് മകനെ പിതാവ് കടിച്ചു പരിക്കേൽപ്പിച്ചത്.

Samayam Malayalam 22 Sept 2020, 12:49 pm
അഹമ്മദാബാദ്: രണ്ടാം വിവാഹത്തിന് സമ്മതിക്കാത്തതിനെത്തുടർന്ന് മകനെ കടിച്ചു പരിക്കേൽപ്പിച്ച് പിതാവ്. മെഡിക്കൽ റെപ്രസെന്റേറ്റീവായി ജോലി ചെയ്യുന്ന യുവാവിനെയാണ് പിതാവ് കടിച്ച് പരിക്കേൽപ്പിച്ചത്. നയീമുദ്ദീൻ ഷെയ്ഖ് (50) എന്നയാൾക്കെതിരെയാണ് മകൻ പരാതി നൽകിയത്.
Samayam Malayalam police
പ്രതീകാത്മക ചിത്രം |TOI


Also Read: 16 കാരിയെ പീഡിപ്പിച്ച് ഗ‍ര്‍ഭിണിയാക്കി; വളർത്തു പിതാവ് ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

അഹമ്മദാബാദിലെ ദരിയാപൂരിലാണ് സംഭവം. രണ്ടാം വിവാഹത്തിന് സമ്മതിക്കില്ലെന്ന് പറഞ്ഞതിനെത്തുടർന്ന് തന്റെ തോളിലും കവിളിലും പുറത്തും പിതാവ് കടിച്ച് പരിക്കേൽപ്പിച്ചു എന്നാണ് യുവാവിന്റെ പരാതി, ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. യഹിയ ഷെയ്ഖ് എന്നയാളാണ് പരാതിക്കാരൻ.

Also Read: അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം; നഗ്ന ചിത്രങ്ങൾ ആവശ്യപ്പെടും; തട്ടിപ്പുവീരൻ കുടുങ്ങി

കഴിഞ്ഞ മൂന്ന് വർഷമായി തന്റെ പിതാവിന് കുടുംബവുമായി ബന്ധമില്ലെന്ന് യുവാവ് പരാതിയിൽ പറയുന്നു. യഹിയയും മാതാവും വീടിന്റെ ഒന്നാം നിലയിലാണ് താമസം. അതേ വീടിന്റെ താഴത്തെ നിലയിലുമാണ് നയീമുദ്ദീൻ താമസിക്കുന്നത്. രണ്ടാം വിവാഹം കഴിക്കാനുള്ള പിതാവിന്റെ പദ്ധതിയെ എർത്തതിനാൽ തിങ്കളാഴ്ചയാണ് നയീമുദ്ദീൻ ഷെയ്ഖ് യഹിയയെ കടിച്ച് പരിക്കേൽപ്പിച്ചത്. തർക്കത്തിനിടയിൽ നയീമുദ്ദീൻ ആദ്യ ഭാര്യയെ മർദ്ദിച്ചതായും പരാതിയിൽ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്