ആപ്പ്ജില്ല

മരുമകളെ അമ്മായി അച്ഛൻ ബലാത്സംഗം ചെയ്തു; ചോദ്യം ചെയ്ത മകനെ ക്രൂരമായി കൊലപ്പെടുത്തി

ബറേലി: ഉത്തർപ്രദേശിൽ നിന്ന് വീണ്ടും ക്രൂര ബലാത്സംഗത്തിന്‍റെ വാർത്ത ചർച്ചയാകുന്നു. മൊറാദാബാദിൽ 56കാരനാണ് മകന്‍റെ ഭാര്യയെ ബലാത്സംഗം ചെയ്തത്. സംഭവം ചോദ്യം ചെയ്ത മകനെ ഇയാൾ വെടിവെച്ചുകൊല്ലുകയും ചെയ്തു. ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് പോലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വീട്ടിൽ മറ്റാരും ഇല്ലാത്തപ്പോഴായിരുന്നു അമ്മായി അച്ഛൻ യുവതിയെ ബലാത്സംഗം ചെയ്തത്.

Samayam Malayalam 29 Nov 2020, 9:27 pm
ബറേലി: ഉത്തർപ്രദേശിൽ നിന്ന് വീണ്ടും ക്രൂര ബലാത്സംഗത്തിന്‍റെ വാർത്ത ചർച്ചയാകുന്നു. മൊറാദാബാദിൽ 56കാരനാണ് മകന്‍റെ ഭാര്യയെ ബലാത്സംഗം ചെയ്തത്. സംഭവം ചോദ്യം ചെയ്ത മകനെ ഇയാൾ വെടിവെച്ചുകൊല്ലുകയും ചെയ്തു. ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് പോലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വീട്ടിൽ മറ്റാരും ഇല്ലാത്തപ്പോഴായിരുന്നു അമ്മായി അച്ഛൻ യുവതിയെ ബലാത്സംഗം ചെയ്തത്.
Samayam Malayalam 56 year old man absconding after assault case filed by his daughter in law in up
മരുമകളെ അമ്മായി അച്ഛൻ ബലാത്സംഗം ചെയ്തു; ചോദ്യം ചെയ്ത മകനെ ക്രൂരമായി കൊലപ്പെടുത്തി


പീഡനം മറ്റുള്ളവർ വിവാഹത്തിന് പോയ നേരത്ത്



ഒരു വർഷം മുൻപാണ് അമ്പത്തിയാറുകാരന്‍റെ മൂത്ത മകന്‍റെ വിവാഹം കഴിഞ്ഞത്. ഇക്കഴിഞ്ഞ നവംബർ 25ന് യുവതി വീട്ടിൽ ഒറ്റക്കായിരുന്നപ്പോഴാണ് അമ്മായി അച്ഛൻ യുവതിയ ബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് പരാതി. ഇവരുടെ ഭർത്താവും മറ്റു കുടുംബാംഗങ്ങളും വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ മറ്റൊരു നഗരത്തിൽ പോയിരിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് യുവതി ഭർത്താവിനോട് നടന്ന കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.

പീഡന വിവരം വെളിപ്പെടുത്തിയത് ഭര്‍ത്താവിനോടും അമ്മയോടും


വിവാഹം കഴിഞ്ഞ് ബന്ധുക്കൾ തിരിച്ചെത്തിയപ്പോഴാണ് യുവതി ഭർത്താവിനോടും അദ്ദേഹത്തിന്‍റെ അമ്മയോടും സംഭവം വിവരിക്കുന്നത്. ഇതോടെ ഭർത്താവ് അച്ഛനോട് ദേഷ്യപ്പെടുകയും പോലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് വാക്ക് തർക്കം ആരംഭിക്കുകയായിരുന്നു. വിഷയത്തിൽ ഭർത്താവിന്‍റെ അനജനും ഇടപെട്ടതോടെയാണ് തർക്കം കൊലപാതകത്തിലേക്ക് എത്തിയത്.

പിതാവിനെ ന്യായീകരിച്ച് സഹോദരൻ


അമ്മയും മകനും പിതാവിനെതിരെ സംസാരിക്കുന്നതിനിടെ വിഷയത്തിൽ ഇടപെട്ട ഭർത്താവിന്‍റെ അനുജൻ അച്ഛനെ ന്യായീകരിച്ചാണ് സംസാരിച്ചത്. വാക്ക് തർക്കം രൂക്ഷമായതോടെ തന്റെ കൈവശമുണ്ടായിരുന്ന ലൈസൻസുള്ള റിവോൾവർ കൊണ്ട് അമ്പത്തിയാറുകാരൻ മകന് നേരെ വെടിയുതിർക്കുകയായിരുന്നു. യുവതി പോലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. മജോളയിലെ ഹനുമാൻ നഗറിലാണ് കുടുംബം താമസിക്കുന്നത്. സെക്യൂരിറ്റി ഏജൻസിയിലാണ് പ്രതി ജോലി ചെയ്യുന്നത്. കൊല്ലപ്പെട്ട മകൻ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്.

​കൊലപാതകത്തിനും പീഡനത്തിനും കേസ്

സംഭവവുമായി ബന്ധപ്പെട്ട് അച്ഛനും ഇളയ മകനുമെതിരെ കൊലപാതകത്തിന് ഐപിസി സെക്ഷൻ 302, 34 എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി എസ്പി അമിത് കുമാർ പറഞ്ഞു. 'കൊല്ലപ്പെട്ടയാളുടെ ഭാര്യയുടെ പരാതിയിൽ ബലാത്സംഗത്തിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അമ്പത്തിയാറുകാരനും ഇളയ മകനും നിലവിൽ ഒളിവിലാണ്' പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 'ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇവരെ വൈദ്യപരിശോധനയ്ക്ക് അയക്കും. ഇത് വളരെ സെൻസിറ്റീവ് ആയ കാര്യമാണ്, ഞങ്ങൾ എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ട്. യുവതിയുടെയും അമ്മയുടെയും മറ്റുള്ളവരുടെയും പ്രസ്താവനകൾ രേഖപ്പെടുത്തി പരിശോധിക്കും,' അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് പോലീസുകാരൻ കുരുക്കിലേക്ക്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്