മുംബൈ: പോലീസ് ഉദ്യോഗസ്ഥയെ ഉപദ്രവിച്ച കേസിൽ 56കാരനായ പ്രതിയ്ക്ക് ഒരു വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. മുംബൈയോടു ചേര്‍ന്നുള്ള ഘട്കോപാറിൽ വെച്ച് 2019ൽ നടന്ന സംഭവത്തിലാണ് കോടതി വിധി. പ്രതിയായ സതീഷ് ഗോങ്കര്‍ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകരമായ പ്രവൃത്തി പ്രതി നടത്തിയതായി വ്യക്തമാക്കിയ കോടതി ഇയാള്‍ക്ക് ആയിരം രൂപ പിഴയും ഈടാക്കി. ഇരയായ സ്ത്രീ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയായതിനാൽ പ്രതിയ്ക്ക് ഇരയെ ഉപദ്രവിക്കാൻ പ്രത്യേകിച്ച് എന്തെങ്കിലും ഉദ്ദേശമുണ്ടായിരുന്നോ എന്ന് തെളിവില്ലെന്ന് കോടതി വ്യക്തമാക്കി.
Also Read: 18 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷൻ എന്നു തുടങ്ങും? വിശദീകരിച്ച് മുഖ്യമന്ത്രി
ഒരു ജംഗ്ഷനിൽ ഡ്യൂട്ടിയിലായിരുന്ന സമയത്തായിരുന്നു വനിതാ പോലീസിന് പ്രതിയിൽ നിന്ന് ഉപദ്രവമേറ്റത്. തനിക്കു നേരെ നടന്നു വന്ന പ്രതി അധിക്ഷേപവര്‍ഷം ചൊരിയുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥ കോടതിയെ അറിയിച്ചു. സ്ഥലത്തെ വടാ പാവ് വിൽപ്പനക്കാര്‍ അടക്കമുള്ളവര്‍ ഓടിയെത്തി ഇവരെ രക്ഷിക്കുകയായിരുന്നു. എന്നാൽ ഈ സമയത്ത് താൻ മദ്യപിച്ചിരുന്നുവെന്നാണ് പ്രതി പറയുന്നത്.
സംഭവത്തിനു തൊട്ടു പിന്നാലെ ഇയാളെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച പ്രതിയ്ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഇയാള്‍ നിഷേധിച്ചിരുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.
Also Read: കേരളത്തിൽ ഇന്ന് 35636 കൊവിഡ് 19 കേസുകള്‍; കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക് സംസ്ഥാനം
അതേസമയം, ഇരയായ വനിതാ പോലീസിൻ്റെ മൊഴിയും മറ്റു സാക്ഷിമൊഴികളും തമ്മിൽ വൈരുധ്യമില്ലെന്ന് കോടതി കണ്ടെത്തി. പ്രതിയെ സംഭവസ്ഥലത്തു നിന്ന് അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരെയും പ്രതിയെ പിടികൂടാൻ സഹായിച്ച വടാപാവ് വിൽപ്പനക്കാരനെയും കോടതി വിസ്തരിച്ചിരുന്നു.
Also Read: 18 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷൻ എന്നു തുടങ്ങും? വിശദീകരിച്ച് മുഖ്യമന്ത്രി
ഒരു ജംഗ്ഷനിൽ ഡ്യൂട്ടിയിലായിരുന്ന സമയത്തായിരുന്നു വനിതാ പോലീസിന് പ്രതിയിൽ നിന്ന് ഉപദ്രവമേറ്റത്. തനിക്കു നേരെ നടന്നു വന്ന പ്രതി അധിക്ഷേപവര്‍ഷം ചൊരിയുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥ കോടതിയെ അറിയിച്ചു. സ്ഥലത്തെ വടാ പാവ് വിൽപ്പനക്കാര്‍ അടക്കമുള്ളവര്‍ ഓടിയെത്തി ഇവരെ രക്ഷിക്കുകയായിരുന്നു. എന്നാൽ ഈ സമയത്ത് താൻ മദ്യപിച്ചിരുന്നുവെന്നാണ് പ്രതി പറയുന്നത്.
സംഭവത്തിനു തൊട്ടു പിന്നാലെ ഇയാളെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച പ്രതിയ്ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഇയാള്‍ നിഷേധിച്ചിരുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.
Also Read: കേരളത്തിൽ ഇന്ന് 35636 കൊവിഡ് 19 കേസുകള്‍; കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക് സംസ്ഥാനം
അതേസമയം, ഇരയായ വനിതാ പോലീസിൻ്റെ മൊഴിയും മറ്റു സാക്ഷിമൊഴികളും തമ്മിൽ വൈരുധ്യമില്ലെന്ന് കോടതി കണ്ടെത്തി. പ്രതിയെ സംഭവസ്ഥലത്തു നിന്ന് അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരെയും പ്രതിയെ പിടികൂടാൻ സഹായിച്ച വടാപാവ് വിൽപ്പനക്കാരനെയും കോടതി വിസ്തരിച്ചിരുന്നു.