ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ലളിത്പൂരിലെ ഒരു ഗ്രാമത്തില്‍ ആണ് ദളിതനായ 65 കാരനെ ആക്രമിച്ച് മുത്രം കുടിപ്പിക്കാന്‍ ശ്രമിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രതി വൃദ്ധന്‍റെ മകനെ കോടാലി ഉപയോഗിച്ച് ആക്രമിച്ചിരുന്നു. തുടർന്ന് പിതാവും മകനും പ്രതികള്‍ക്കെതിരെ പോലീസില്‍ പരാതി നൽകിയിരുന്നു. ഇത് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതികള്‍ വൃദ്ധനെ ആക്രമിച്ച് മൂത്രം കുടിപ്പിക്കാന്‍ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം ആണ് സംഭവം നടന്നത്. പരാതി പിന്‍വലിക്കണം എന്ന ആവശ്യമുവായി പ്രതികള്‍ ദളിതനായ ഇയാളുടെ വീട്ടില്‍ എത്തുകയായിരുന്നു. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞപ്പോള്‍ വൃദ്ധനേയും മകനേയും പ്രതി ഉപദ്രവിച്ചെന്ന് ഇവര്‍ പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
Also Read: വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന മൂന്ന് ദളിത് സഹോദരിമാര്‍ക്ക് നേരെ ആസിഡ് ആക്രമണം
ഉന്നതരുമായി സ്വധീനമുള്ള ആളുകളാണ് പ്രതികള്‍. സംഭവത്തില്‍ പോലീസ് കേസെടുത്ത് പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു. ശേഷിക്കുന്ന പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം ആണ് സംഭവം നടന്നത്. പരാതി പിന്‍വലിക്കണം എന്ന ആവശ്യമുവായി പ്രതികള്‍ ദളിതനായ ഇയാളുടെ വീട്ടില്‍ എത്തുകയായിരുന്നു. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞപ്പോള്‍ വൃദ്ധനേയും മകനേയും പ്രതി ഉപദ്രവിച്ചെന്ന് ഇവര്‍ പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
Also Read: വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന മൂന്ന് ദളിത് സഹോദരിമാര്‍ക്ക് നേരെ ആസിഡ് ആക്രമണം
ഉന്നതരുമായി സ്വധീനമുള്ള ആളുകളാണ് പ്രതികള്‍. സംഭവത്തില്‍ പോലീസ് കേസെടുത്ത് പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു. ശേഷിക്കുന്ന പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.