ആപ്പ്ജില്ല

'കുടുംബത്തിനെതിരെ മന്ത്രവാദം'; 80കാരനെ അനന്തരവന്മാർ ജീവനോടെ കുഴിച്ചുമൂടി

കുടുംബത്തിനെതിരെ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ചാണ് എൺപതുകാരനെ തട്ടിക്കൊണ്ടുപോയി കുഴിച്ചിട്ടത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് അനന്തരവന്മാർ അറസ്റ്റിലായിട്ടുണ്ട്

Samayam Malayalam 13 Oct 2020, 4:58 pm
ഷില്ലോങ്: മന്ത്രവാദം നടത്തുന്നെന്നാരോപിച്ച് മൂന്ന് അനന്തരവന്മാർ ചേർന്ന് എൺപതുകാരനെ കൊലപ്പെടുത്തി. മേഘാലയയിലെ വെസ്റ്റ് ഖാസിയിലാണ് സംഭവം. കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്തെന്നാരോപിച്ചാണ് ക്രൂരകൃത്യം നടത്തിയതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
Samayam Malayalam police all
പ്രതീകാത്മക ചിത്രം. PHOTO: TOI


ഒക്ടോബർ പത്തിനാണ് 80 വയസുകാരനായ മോറിസ് മംഗാറിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസിൽ പരാതി നല്‍കുന്നത്. മകളുടെ വീട്ടിലായിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്. പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്ന് അനന്തരവന്മാര്‍ ചേര്‍ന്ന് ഇയാളെ പിടിച്ചുകൊണ്ടു പോവുകയായിരുന്നെന്ന് വ്യക്തമായി.

Also Read: ഫോൺ നമ്പർ നൽകിയില്ല; പതിനേഴുകാരിക്കും കുടുംബത്തിനും ക്രൂരമർദ്ദനം

ഡെൻസിൽ മംഗാർ (40), ഡിബർവൽ മംഗാർ (30), ജെയ്ൽസ് മംഗാർ (27) എന്നിവർ ചേർന്നാണ് കൃത്യം നടത്തിയത്. നോങ്‌ഡിസോംഗ് ഗ്രാമത്തിലേക്ക് വൃദ്ധനെ കൊണ്ടുപോയിട്ടായിരുന്നു ക്രൂരമായി കൊലപ്പെടുത്തിയത്. ഒക്ടോബർ 7 ന് രാത്രി 7 മണിയോടെ അന്തരവന്മാർ ചേർന്ന് മോറിസിനെ നോങ്‌ഡിസോംഗ് ഗ്രാമത്തിലേക്ക് കൊണ്ടുപോയി ജീവനോടെ കുഴിച്ചിടുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. കുടുംബത്തിനെതിരെ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ചാണിതെന്നും ഉദ്യോഗസ്ഥർ പറയുന്നു.

Also Read : അഡ്രസ് ചോദിച്ചെത്തിയ ഇരുപത്തൊന്നുകാരിയ്ക്ക് മുന്നിൽ അശ്ലീല പ്രദർശനം; യുവാവ് അറസ്റ്റിൽ

എൺപതുകാരന്‍റെ മൃതദേഹം പുറത്തെടുത്തെന്ന് വ്യക്തമാക്കിയ പോലീസ് സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് അനന്തരവന്മാർ അറസ്റ്റിലായെന്നും കേസുമായി ബന്ധമുള്ള 18 പേരെ പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്