ആപ്പ്ജില്ല

73കാരനെ കഴുത്തറുത്ത ശേഷം പ്രഷർ കുക്കർ കൊണ്ട് തലക്കടിച്ചു കൊന്നു

അയൂബിന്‍റെ ഫ്ലാറ്റിന്‍റെ വാതില്‍ പുറത്തുനിന്ന് പൂട്ടിയത് മരുമകളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. വീട്ടിൽ നിന്നും രണ്ട് ലക്ഷം രൂപയും ആഭരണങ്ങളും കാണാതായിട്ടുണ്ടെന്നും കുടുംബം

Samayam Malayalam 17 Jan 2021, 4:28 pm

ഹൈലൈറ്റ്:

  • ക്രൂരകൊലപാതകം കൊൽക്കത്തയിൽ
  • കൊല്ലപ്പെട്ടത് 73കാരൻ
  • പണവും നഷ്ടപ്പെട്ടതായി കുടുംബം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Crime scene rep
പ്രതീകാത്മക ചിത്രം. PHOTO: TOI

കൊല്‍ക്കത്ത: വയോധികനെ വീട്ടിലെത്തിയ അജ്ഞാത സംഘം ക്രൂരമായി കൊലപ്പെടുത്തി. അയൂബ് ഫിഡ അലി എന്ന 73കാരനാണ് കൊല്ലപ്പെട്ടത്. കത്തികൊണ്ട് കഴുത്ത് മുറിച്ച ശേഷം പ്രഷര്‍കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൊല്‍ക്കത്തയിലെ ബോബസാറിലെ ഫ്‌ളാറ്റിലാണ് സംഭവം. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തതായി ടൈംസ് നൗവാണ് റിപ്പോർട്ട് ചെയ്തത്.
ഹാര്‍ഡ് വെയര്‍ ഷോപ്പ് ഉടമയാണ് മരിച്ച അയൂബ് ഫിഡ അലി. മകള്‍ക്കൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇയാളുടെ മരുമകൾ തൊട്ടടുത്തെ ഫ്‌ലാറ്റിലാണ് താമസിച്ചിരുന്നത്. അയൂബിന്‍റെ ഫ്ലാറ്റിന്‍റെ വാതില്‍ പുറത്തുനിന്ന് പൂട്ടിയത് മരുമകളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്.

അഫ്ഗാനിസ്ഥാനിൽ രണ്ട് വനിതാ സുപ്രീം കോടതി ജഡ്ജിമാരെ വെടിവച്ചു കൊന്നു

സംഭവദിവസം പത്തുമണിയോടെ അയൂബിന്‍റെ മകള്‍ ജോലിക്ക് പോയിരുന്നു. മരുമകൾ ഇവരുടെ ഫ്‌ലാറ്റിലേക്ക് വന്നപ്പോള്‍ പുറത്തുനിന്നും വയോധികന്റെ മൃതദേഹം കാണുകയായിരുന്നു. ഇതിന് പിന്നാലെ തന്നെ ഇവർ പോലീസിനെ വിവരമറിയിച്ചു. വീട്ടിൽ നിന്നും രണ്ട് ലക്ഷം രൂപയും ആഭരണങ്ങളും കാണാതായിട്ടുണ്ടെന്നും കുടുംബം ആരോപിച്ചു.

Also Read : നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങള്‍ വായിക്കുകയോ കേൾക്കുകയോ ചെയ്യില്ല; സ്റ്റാറ്റസിലൂടെ ഉപയോക്താക്കളെ വിവരങ്ങളറിയിച്ച് വാട്‌സ്ആപ്പ്

സംഭവ സമയത്ത് വീട്ടിൽ നിന്ന് ശബ്ദം ഒന്നും കേട്ടിരുന്നില്ലെന്നും സാഹചര്യ തെളിവുകളിൽ നിന്ന് കൊല്ലപ്പെട്ടയാളുടെ പരിചയക്കാരാണ് കൃത്യത്തിന് പിന്നില്ലെന്നാണ് സൺശയിക്കുന്നതെന്നും പോലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും, ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്