ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തു നിന്നും വീണ്ടും ഒരു ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. 90 കാരിയെ ഒന്നിലധികം വട്ടം ബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഡല്‍ഹിയിലെ ഛവ്ലന നസാഫഗ്രാവ് പ്രദേശത്ത് തിങ്കളാഴ്ചയാണ് ഞെട്ടിക്കുന്ന ഈ സംഭവമുണ്ടായിരിക്കുന്നത്.
Also Read : ആന്ധ്രയിൽ വീണ്ടും 10000 കടന്ന് പ്രതിദിന രോഗബാധ; വിവിധ സംസ്ഥാനങ്ങളുടെ കൊവിഡ് കണക്കുകള്‍ ഇങ്ങനെ
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവമുണ്ടായിരിക്കന്നത്. സ്ത്രീ പാല്‍ക്കാരനെ കാത്ത് വീടിന് പുറത്തിരിക്കുകയായിരുന്നു. ഈ സമയത്ത് സ്ത്രീയുടെ അടുത്തേക്ക് ഒരു അപചിരിതൻ എത്തുകയും
പതിവായി പാല്‍ എത്തിക്കുന്ന ആളുടെ അടുത്തേക്ക് കൊണ്ടു പോകാമെന്ന് പറയുകയുമായിരുന്നു. ഇയാൾ സ്ത്രീയെ റെവ്‌ല ഖാൻപൂർ ഫാമിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അവിടെ വച്ച് അയാള്‍ സ്ത്രീയെ അതിദാരുണമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു.
അക്രമിയില്‍ നിന്നും കുതറി മാറുവാനും ഉറക്കെ നിലവിളിക്കുവാനും ശ്രമിച്ചുവെങ്കിലും ഒന്നും നടന്നില്ല. തനിക്ക് മുത്തശ്ശിയുടെ പ്രായമാണെന്ന് പറഞ്ഞിട്ടും അക്രമി വിട്ടില്ലെന്ന് പറയുന്നു. ഇവിടെ വച്ച് ഒന്നിലധികം വട്ടം വയോധികയെ പീഡനത്തിനിരയാക്കിയെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.
Also Read : Fact Check: കേരളത്തിൽ ഹിന്ദു യുവതി നേരിടുന്ന ലൈംഗീകാതിക്രമം എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യമെന്ത്
അതേസമയം, സ്ത്രീയുടെ നിലവിളി കേട്ട് ചില നാട്ടുകാര്‍ എത്തുകയും പ്രതിയെ പിടികൂടി പോലീസിൽ ഏല്‍പ്പിക്കുകയും ചെയ്തു. ഉടൻ തന്നെ പോലീസ് എത്തുകയും സ്ത്രീയുടെ മകനെ വിളിച്ച് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
സ്ത്രീയുടെ പരിശോധനാ റിപ്പോർട്ട് അനുസരിച്ച് ശരീരത്തിലും സ്വകാര്യ ഭാഗങ്ങളിലും നിരവധി പരിക്കുകൾ പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്.
സോനുവെന്നയാളാണ് പിടിക്കപ്പെട്ടത്. ഇയാള്‍ ഡല്‍ഹിയിലെ റെവ്‌ല ഖാൻപൂർ ഗ്രാമത്തിലാണ് താമസിക്കുന്നത്. ബലാത്സംഗ കുറ്റം അടക്കം ഇന്ത്യൻ പീനൽ കോഡിലെ പ്രസക്തമായ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
സംഭവം പുറത്തുവന്നതിന് പിന്നാലെ വയോധികയെ കണ്ടതായും സംഭവത്തിൽ അതീവ ദുഖമുണ്ടെന്നും ഡല്‍ഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ ട്വിറ്ററിൽ കുറിച്ചു.
Also Read : സെപ്റ്റംബർ 21 മുതൽ സ്‌കൂളുകൾ തുറക്കാം; 9 മുതൽ 12വരെയുള്ള ക്ലാസുകൾ ആദ്യഘട്ടത്തിൽ, മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം
ക്രൂരമായ ഈ സംഭവം തന്നെ ഞെട്ടിച്ചുവെന്ന് മാലിവാൾ പറഞ്ഞു. സംസാരിക്കുന്നതിനിടെ പ്രതിയെ തൂക്കിക്കൊല്ലണമെന്ന് വൃദ്ധയായ സ്ത്രീ പറഞ്ഞു. രാജ്യത്ത് 90 വയസ്സുള്ള സ്ത്രീ മുതൽ 6 മാസം പ്രായമുള്ള പെൺകുട്ടി വരെ ഇന്ന് ആരും സുരക്ഷിതരല്ലെന്ന് പറഞ്ഞു.
Also Read : ആന്ധ്രയിൽ വീണ്ടും 10000 കടന്ന് പ്രതിദിന രോഗബാധ; വിവിധ സംസ്ഥാനങ്ങളുടെ കൊവിഡ് കണക്കുകള്‍ ഇങ്ങനെ
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവമുണ്ടായിരിക്കന്നത്. സ്ത്രീ പാല്‍ക്കാരനെ കാത്ത് വീടിന് പുറത്തിരിക്കുകയായിരുന്നു. ഈ സമയത്ത് സ്ത്രീയുടെ അടുത്തേക്ക് ഒരു അപചിരിതൻ എത്തുകയും
പതിവായി പാല്‍ എത്തിക്കുന്ന ആളുടെ അടുത്തേക്ക് കൊണ്ടു പോകാമെന്ന് പറയുകയുമായിരുന്നു. ഇയാൾ സ്ത്രീയെ റെവ്‌ല ഖാൻപൂർ ഫാമിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അവിടെ വച്ച് അയാള്‍ സ്ത്രീയെ അതിദാരുണമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു.
അക്രമിയില്‍ നിന്നും കുതറി മാറുവാനും ഉറക്കെ നിലവിളിക്കുവാനും ശ്രമിച്ചുവെങ്കിലും ഒന്നും നടന്നില്ല. തനിക്ക് മുത്തശ്ശിയുടെ പ്രായമാണെന്ന് പറഞ്ഞിട്ടും അക്രമി വിട്ടില്ലെന്ന് പറയുന്നു. ഇവിടെ വച്ച് ഒന്നിലധികം വട്ടം വയോധികയെ പീഡനത്തിനിരയാക്കിയെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.
Also Read : Fact Check: കേരളത്തിൽ ഹിന്ദു യുവതി നേരിടുന്ന ലൈംഗീകാതിക്രമം എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യമെന്ത്
അതേസമയം, സ്ത്രീയുടെ നിലവിളി കേട്ട് ചില നാട്ടുകാര്‍ എത്തുകയും പ്രതിയെ പിടികൂടി പോലീസിൽ ഏല്‍പ്പിക്കുകയും ചെയ്തു. ഉടൻ തന്നെ പോലീസ് എത്തുകയും സ്ത്രീയുടെ മകനെ വിളിച്ച് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
സ്ത്രീയുടെ പരിശോധനാ റിപ്പോർട്ട് അനുസരിച്ച് ശരീരത്തിലും സ്വകാര്യ ഭാഗങ്ങളിലും നിരവധി പരിക്കുകൾ പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്.
സോനുവെന്നയാളാണ് പിടിക്കപ്പെട്ടത്. ഇയാള്‍ ഡല്‍ഹിയിലെ റെവ്‌ല ഖാൻപൂർ ഗ്രാമത്തിലാണ് താമസിക്കുന്നത്. ബലാത്സംഗ കുറ്റം അടക്കം ഇന്ത്യൻ പീനൽ കോഡിലെ പ്രസക്തമായ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
സംഭവം പുറത്തുവന്നതിന് പിന്നാലെ വയോധികയെ കണ്ടതായും സംഭവത്തിൽ അതീവ ദുഖമുണ്ടെന്നും ഡല്‍ഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ ട്വിറ്ററിൽ കുറിച്ചു.
Also Read : സെപ്റ്റംബർ 21 മുതൽ സ്‌കൂളുകൾ തുറക്കാം; 9 മുതൽ 12വരെയുള്ള ക്ലാസുകൾ ആദ്യഘട്ടത്തിൽ, മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം
ക്രൂരമായ ഈ സംഭവം തന്നെ ഞെട്ടിച്ചുവെന്ന് മാലിവാൾ പറഞ്ഞു. സംസാരിക്കുന്നതിനിടെ പ്രതിയെ തൂക്കിക്കൊല്ലണമെന്ന് വൃദ്ധയായ സ്ത്രീ പറഞ്ഞു. രാജ്യത്ത് 90 വയസ്സുള്ള സ്ത്രീ മുതൽ 6 മാസം പ്രായമുള്ള പെൺകുട്ടി വരെ ഇന്ന് ആരും സുരക്ഷിതരല്ലെന്ന് പറഞ്ഞു.