കൊച്ചി: ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലെ സുഹൃത്തിന് തപാൽ വഴി മദ്യമയച്ച് കൊടുത്തയാൾക്കെതിരെ കേസ്. സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മദ്യശാലകൾ അടഞ്ഞ് കിടക്കുന്നതിനിടെയാണ് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് തപാൽ വഴി കുപ്പി അയച്ച് കൊടുത്തത്. സുഹൃത്തുക്കളുടെ പദ്ധതി പൊളിച്ചതാകട്ടെ ഒരു എലി ആണെന്നതാണ് വാർത്തയിലെ ഏറ്റവും വലിയ കൗതുകം. മദ്യത്തോടൊപ്പം ‘ടച്ചിങ്സായി’ അൽപ്പം മിക്സ്ചറും അയച്ചതാണ് പാഴ്സൽ എലിയുടെ ശ്രദ്ധയിൽപ്പെടാൻ ഇടയാക്കിയത്. ഇതോടെ അയച്ചയാളും സുഹൃത്തും കുടുങ്ങുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് കുപ്പിക്കൊപ്പം മിക്സചറും വെച്ച് അയച്ചതോടെ മിക്സ്ചറിന്റെ മണമടിച്ച എലി പാക്കറ്റിന്റെ ഒരു ഭാഗം കരണ്ടു തിന്നുകയായിരുന്നു. ഇതോടെ പാക്കറ്റിനുള്ളിലുള്ള കുപ്പി എറണാകുളം ഹെഡ് പോസ്റ്റ് ഓഫിസ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു.
പാഴ്സലുകൾ പരിശോധിക്കുമ്പോൾ തുറന്നിരുന്ന കവറിൽ മദ്യക്കുപ്പി കണ്ട് ഹെഡ് പോസ്റ്റ് ഓഫിസ് അധികൃതർ എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ ടിഎ അശോക് കുമാറിനെ വിവരമറിയിക്കുകയായിരുന്നെന്ന് മനോരമ ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. എക്സൈസ് സംഘം സ്ഥലത്തെത്തി പാഴ്സൽ കസ്റ്റഡിയിലെടുക്കുകയും അയച്ചയാളുടെയും സ്വീകർത്താവിന്റെയും അഡ്രസ് പ്രകാരം ഇരുവർക്കുമെതിരെ കേസെടുക്കുകയും ചെയ്തു.
Also Read : ഞാൻ പാട്ട് പാടിയാല്‍ തെറ്റ്, നിയമസഭയില്‍ ദലീമ പാടിയതോ? രണ്ടുപേർക്കും പാടാന്‍ പറ്റണമെന്ന് രമ്യ ഹരിദാസ്
കർണാടകയിൽ മാത്രം വിൽപ്പനയ്ക്ക് അനുമതിയുള്ള മദ്യമാണ് പാഴ്സലിൽ എത്തിയതെന്നാണ് റിപ്പോർട്ട്. എറണാകുളം അസി. എക്സൈസ് ഇൻസ്പെക്ടർ കെആർ രാംപ്രസാദിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമെത്തിയാണ് പാഴ്സൽ കസ്റ്റഡിയിലെടുത്തത്. ലോക്ക് ഡൗൺ കാലത്ത് കേരളത്തിൽ മദ്യശാലകൾ അടച്ചിട്ടതോടെ കർണാടകയിൽ നിന്ന് മദ്യം കടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് തപാൽ വഴി മദ്യം അയച്ച സുഹൃത്തുക്കളും കുടുങ്ങിയത്.
പാഴ്സലുകൾ പരിശോധിക്കുമ്പോൾ തുറന്നിരുന്ന കവറിൽ മദ്യക്കുപ്പി കണ്ട് ഹെഡ് പോസ്റ്റ് ഓഫിസ് അധികൃതർ എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ ടിഎ അശോക് കുമാറിനെ വിവരമറിയിക്കുകയായിരുന്നെന്ന് മനോരമ ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. എക്സൈസ് സംഘം സ്ഥലത്തെത്തി പാഴ്സൽ കസ്റ്റഡിയിലെടുക്കുകയും അയച്ചയാളുടെയും സ്വീകർത്താവിന്റെയും അഡ്രസ് പ്രകാരം ഇരുവർക്കുമെതിരെ കേസെടുക്കുകയും ചെയ്തു.
Also Read : ഞാൻ പാട്ട് പാടിയാല്‍ തെറ്റ്, നിയമസഭയില്‍ ദലീമ പാടിയതോ? രണ്ടുപേർക്കും പാടാന്‍ പറ്റണമെന്ന് രമ്യ ഹരിദാസ്
കർണാടകയിൽ മാത്രം വിൽപ്പനയ്ക്ക് അനുമതിയുള്ള മദ്യമാണ് പാഴ്സലിൽ എത്തിയതെന്നാണ് റിപ്പോർട്ട്. എറണാകുളം അസി. എക്സൈസ് ഇൻസ്പെക്ടർ കെആർ രാംപ്രസാദിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമെത്തിയാണ് പാഴ്സൽ കസ്റ്റഡിയിലെടുത്തത്. ലോക്ക് ഡൗൺ കാലത്ത് കേരളത്തിൽ മദ്യശാലകൾ അടച്ചിട്ടതോടെ കർണാടകയിൽ നിന്ന് മദ്യം കടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് തപാൽ വഴി മദ്യം അയച്ച സുഹൃത്തുക്കളും കുടുങ്ങിയത്.