അഹമ്മദാബാദ്: രാഖി കെട്ടി നിമിഷങ്ങൾക്കകം സഹോദരിയെ കൊലപ്പെടുത്തി സഹോദരന്മാർ സ്വർണ്ണവും കവർന്നു. ജേഷ്ഠ സഹോദരിയെ കൊലപ്പെടുത്തിയാണ് രണ്ട് അനുജന്മാർ ചേർന്ന് 6 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കവർന്നത്. അഹമ്മദബാദിലെ സരിത റെസിഡൻസിയിൽ ഓഗസ്റ്റ് നാലിനായിരുന്നു സംഭവം.
സാജിജുൾ ഷെയ്ഖ്, റോജോളി ഷെയ്ഖ് എന്നിവരാണ് സൗക്കി എന്ന മീരാ രാംസ്വരൂപ് സാധുവിനെ കൊലപ്പെടുത്തിയത്. ആസൂത്രണം ചെയ്തതിനനുസരിച്ച് വീട്ടിലെത്തിയാണ് പ്രതികൾ കൃത്യം നടത്തിയത്. രാഖി കെട്ടുന്നതിനായി വീട്ടിലെത്തി സഹോദരിയെ കൊലപ്പെടുത്താനായിരുന്നു പ്രതികൾ പദ്ധതിയിട്ടത്. ഇതനുസരിച്ച് വീട്ടിലെത്തിയാണ് ഇരുവരും മീരയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട് ചെയ്തത്.
Also Read: സോഷ്യൽ മീഡിയയിലൂടെ ഭീഷണിയും അശ്ലീല സന്ദേശവും; നടിയുടെ പരാതിയിൽ യുവാവ് പിടിയിൽ
സഹോദരന്മാർ രാഖി കെട്ടിയതിനുശേഷം മീര ഇവർക്ക് ചായ ഉണ്ടാക്കി നൽകി. അത് വാങ്ങിക്കുടിച്ച ശേഷമാണ് ഇരുവരും ചേർന്ന് സഹോദരിയെ കുത്തിക്കൊന്നത്. തുടർന്ന് അലമാര തുറന്ന് ഇവർ സ്വർണം കവരുകയായിരുന്നു. ആറ് ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിയുടെയും സ്വർണത്തിന്‍റെ ആഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്.
ആഗസ്ത് 2 നാണ് റോജോളിയും സാജിജുളും കൂടിക്കാഴ്ച നടത്തിയതെന്നും കൊലപാതകം ആസൂത്രണം ചെയ്തതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സാജിജുളിന്‍റെ വിവാഹമോചനത്തിന് സഹോദരിയാണ് കാരണമായെന്ന് ആരോപിച്ചായിരുന്നു ഇരുവരും സഹോദരിയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് പോലീസ് പറയുന്നത്. തങ്ങളുടെ വിവാഹത്തിനും സഹോദരി തടസമായിരുന്നെന്നും ഇവർ പറയുന്നു. ഇരുവരെയും ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സാജിജുൾ ഷെയ്ഖ്, റോജോളി ഷെയ്ഖ് എന്നിവരാണ് സൗക്കി എന്ന മീരാ രാംസ്വരൂപ് സാധുവിനെ കൊലപ്പെടുത്തിയത്. ആസൂത്രണം ചെയ്തതിനനുസരിച്ച് വീട്ടിലെത്തിയാണ് പ്രതികൾ കൃത്യം നടത്തിയത്. രാഖി കെട്ടുന്നതിനായി വീട്ടിലെത്തി സഹോദരിയെ കൊലപ്പെടുത്താനായിരുന്നു പ്രതികൾ പദ്ധതിയിട്ടത്. ഇതനുസരിച്ച് വീട്ടിലെത്തിയാണ് ഇരുവരും മീരയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട് ചെയ്തത്.
Also Read: സോഷ്യൽ മീഡിയയിലൂടെ ഭീഷണിയും അശ്ലീല സന്ദേശവും; നടിയുടെ പരാതിയിൽ യുവാവ് പിടിയിൽ
സഹോദരന്മാർ രാഖി കെട്ടിയതിനുശേഷം മീര ഇവർക്ക് ചായ ഉണ്ടാക്കി നൽകി. അത് വാങ്ങിക്കുടിച്ച ശേഷമാണ് ഇരുവരും ചേർന്ന് സഹോദരിയെ കുത്തിക്കൊന്നത്. തുടർന്ന് അലമാര തുറന്ന് ഇവർ സ്വർണം കവരുകയായിരുന്നു. ആറ് ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിയുടെയും സ്വർണത്തിന്‍റെ ആഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്.
ആഗസ്ത് 2 നാണ് റോജോളിയും സാജിജുളും കൂടിക്കാഴ്ച നടത്തിയതെന്നും കൊലപാതകം ആസൂത്രണം ചെയ്തതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സാജിജുളിന്‍റെ വിവാഹമോചനത്തിന് സഹോദരിയാണ് കാരണമായെന്ന് ആരോപിച്ചായിരുന്നു ഇരുവരും സഹോദരിയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് പോലീസ് പറയുന്നത്. തങ്ങളുടെ വിവാഹത്തിനും സഹോദരി തടസമായിരുന്നെന്നും ഇവർ പറയുന്നു. ഇരുവരെയും ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.