കൊച്ചി: എറണാകുളം സെൻട്രൽ സി ഐ വി. എസ് നവാസ് നാട് വിട്ടു പോയ സംഭവത്തിൽ ആരോപണവിധേയനായ അസിസ്റ്റന്റ് കമ്മീഷണർക്കെതിരെ നടപടിയുണ്ടായേക്കുമെന്ന് സൂചന. ഇന്നലെ കൊച്ചിയിലെത്തിയ സിഐ നവാസ് താൻ യാത്ര പോയതിന് പിന്നിലെ കാര്യങ്ങൾ പിന്നീട് പറയാമെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. വകുപ്പ് തല അന്വേഷണത്തിന് ശേഷമായിരിക്കും അസിസ്റ്റന്റ് കമ്മീഷണർക്കെതിരെ നടപടിയെടുക്കുക. കൊച്ചി അസിസ്റ്റന്റ് കമ്മീഷണറായിരുന്ന സുരേഷ്കുമാർ അപമര്യാദയായി നവാസിനോട് സംസാരിച്ചുവെന്നാണ് ആരോപണം. നവാസിന്റെ ഭാര്യ നൽകിയ പരാതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സുരേഷ് കുമാറിന് മട്ടാഞ്ചേരിയിലേക്ക് സ്ഥലം മാറ്റം നൽകിയിരുന്നു. എന്നാൽ, പുതിയ ആരോപണം ഉയർന്ന സാഹചര്യത്തിൽ സ്ഥലം മാറ്റം ഉടൻ നടപ്പിലാക്കാൻ സാധ്യത കുറവാണെന്നാണ് സൂചന. വയർലെസ് സെറ്റിലൂടെ നവാസും സുരേഷ് കുമാറും തമ്മിൽ വാക്കുതർക്കമായുണ്ടായതായി നവാസിന്റെ ഭാര്യയുടെ പരാതിയിൽ പറഞ്ഞിരുന്നു. പോലീസ് കൺട്രോൾ റൂമിലെ രേഖകളിലൂടെ വയർലെസ് സെറ്റുകൾ പരിശോധിച്ച് വരികയാണ്.
മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം കാരണമാണ് നാട്ടിൽ നിന്ന് മാറി നിൽക്കുന്നതെന്ന് നവാസ് പറഞ്ഞിരുന്നു. എന്നാൽ, തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ സുരേഷ് കുമാർ പാടെ തള്ളി. ഇന്നലെ കരൂരിൽ വെച്ച് കണ്ടെത്തിയ നവാസ് കൊച്ചിയിലേക്കുള്ള യാത്രാ മദ്ധ്യേ എല്ലവരെയും വിഷമിപ്പിച്ചതിന് മാപ്പ് ചോദിച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. മനസ് കൈവിട്ടു പോകുമെന്നായപ്പോൾ ശാന്തി തേടി പോയതാണെന്നും കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു.
സുരേഷ് കുമാറിന് മട്ടാഞ്ചേരിയിലേക്ക് സ്ഥലം മാറ്റം നൽകിയിരുന്നു. എന്നാൽ, പുതിയ ആരോപണം ഉയർന്ന സാഹചര്യത്തിൽ സ്ഥലം മാറ്റം ഉടൻ നടപ്പിലാക്കാൻ സാധ്യത കുറവാണെന്നാണ് സൂചന. വയർലെസ് സെറ്റിലൂടെ നവാസും സുരേഷ് കുമാറും തമ്മിൽ വാക്കുതർക്കമായുണ്ടായതായി നവാസിന്റെ ഭാര്യയുടെ പരാതിയിൽ പറഞ്ഞിരുന്നു. പോലീസ് കൺട്രോൾ റൂമിലെ രേഖകളിലൂടെ വയർലെസ് സെറ്റുകൾ പരിശോധിച്ച് വരികയാണ്.
മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം കാരണമാണ് നാട്ടിൽ നിന്ന് മാറി നിൽക്കുന്നതെന്ന് നവാസ് പറഞ്ഞിരുന്നു. എന്നാൽ, തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ സുരേഷ് കുമാർ പാടെ തള്ളി. ഇന്നലെ കരൂരിൽ വെച്ച് കണ്ടെത്തിയ നവാസ് കൊച്ചിയിലേക്കുള്ള യാത്രാ മദ്ധ്യേ എല്ലവരെയും വിഷമിപ്പിച്ചതിന് മാപ്പ് ചോദിച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. മനസ് കൈവിട്ടു പോകുമെന്നായപ്പോൾ ശാന്തി തേടി പോയതാണെന്നും കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു.