ആപ്പ്ജില്ല

ബിയർ കുപ്പി കൊണ്ട് അടിച്ച് വീഴ്ത്തിയ ശേഷം യുവാവിനെ കാർ കയറ്റി കൊന്നു

ഷമീറിനെ ഇടിച്ച ശേഷം അവിടെ നിന്ന് രക്ഷപെട്ട സംഘത്തിന്റെ കാർ പോലീസ് കിളിമാനൂർ നിന്ന് കസ്റ്റഡിയിലെടുത്തു. വിവാഹത്തിനായി രണ്ടു ദിവസം മുൻപാണ് ഷമീർ അവധിക്ക് നാട്ടിലെത്തിയത്.

Samayam Malayalam 21 Aug 2019, 7:18 pm
കായംകുളം: ബാർ തുറക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിന് ശേഷം യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി. ഹൈവേ പാലസ് ബാറിനടുത്ത് വെച്ചാണ് ബാറിൽ കുടിക്കാനെത്തിയ സംഘങ്ങൾ തമ്മിൽ തർക്കമുണ്ടായത്. തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്തി. കായംകുളത്ത് നിന്നുള്ളവരും കരീലക്കുളങ്ങരയിൽ നിന്നുള്ളവരും രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് ബാറിന് മുന്നിൽ വെച്ച് വഴക്കുണ്ടാക്കിയത്.
Samayam Malayalam death


ഇന്നലെ രാത്രി ബാർ അടച്ച ശേഷം മദ്യം കഴിക്കാനെത്തിയവർ തമ്മിലാണ് വഴക്കുണ്ടായത്. ബാർ ജീവനക്കാരോട് കരീലക്കുളങ്ങരയിൽ നിന്നെത്തിയ സംഘം മദ്യം വേണമെന്നും ബാർ തുറക്കണമെന്നും ആവശ്യപ്പെട്ട് വഴക്കുണ്ടാക്കി. ഇത് കണ്ട് നിന്ന കായംകുളത്ത് നിന്നെത്തിയ സംഘം വഴക്കിൽ ഇടപെട്ടു.

ഇതിനിടെ, കരീലക്കുളങ്ങര നിന്നെത്തിയ സംഘത്തിലെ ഷമീർ ഖാ(25)ന്റെ തലയിൽ ബിയർ കുപ്പി കൊണ്ട് മറ്റേ സംഘത്തിലുള്ളവർ അടിച്ചു വീഴ്ത്തുകയായിരുന്നു. ബാർ ജീവനാക്കാർ വഴക്കുണ്ടാക്കിയ സംഘങ്ങളെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന്, അടിയേറ്റ് നിലത്ത് വീണ ഷമീർ ഖാന്റെ ശരീരത്തിലൂടെ വാഹനം കയറ്റി ഇറക്കി.

കെഎൽ 26 സി 3284 എന്ന കാറാണ് ഷമീറിന്റെ ശരീരത്തിലൂടെ കയറ്റി ഇറക്കിയത്. അതിന് ശേഷം നാലംഗ സംഘം സ്ഥലത്ത് നിന്ന് രക്ഷപെട്ടു. എന്നാൽ, കിളിമാനൂർ വെച്ച് പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു. രണ്ടു ദിവസം മുൻപാണ് ഷമീർ ഖാൻ വിവാഹവുമായി ബന്ധപെട്ട് ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയത്. കാറിന്റെ നമ്പർ പ്ളേറ്റ് സംഭവസ്ഥലത്ത് ഇളകി വീണതാണ് പൊലീസിന് അന്വേഷണം മുന്നോട്ട് കൊണ്ട് പോകാൻ സഹായകമായത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്