അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലെ നിന്നും വ്യത്യസ്ഥമായ ഒരു ഗാര്‍ഹിക പീഡന കേസ് രജിസ്റ്റർ ചെയ്തു. കേസിൽ പ്രതിയായിരിക്കുന്നത് രണ്ട് മാസം ഗര്‍ഭിണിയായ സ്ത്രീയാണെന്നതാണ് ഞെട്ടിപ്പിക്കുന്നത്. Also Read : കേരളത്തിൽ ഇന്ന് 4584 കൊവിഡ് സ്ഥിരീകരിച്ചു; 67,506 സാമ്പിളുകള്‍ പരിശോധിച്ചു
ഗർഭിണി തന്റെ ഭർത്താവിനെയും അമ്മയെയും മർദ്ദിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.
അഹമ്മദാബാദ് ജയ് അംബെനഗര്‍ സൊസൈറ്റിയിൽ താമസിച്ച് വരികയായിരുന്ന വൈറൽ പട്ടേലാണ് ഇത്തരത്തിൽ ഒരു പരാതി നൽകിയിരിക്കുന്നത്. ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ്. ശകുന്തള എന്ന സ്ത്രീയെ വിവാഹം കഴിക്കുകയായിരുന്നു. വൈകാതെ തന്നെ ഗര്‍ഭിണിയാകുകയുമായിരുന്നു.
ഫെബ്രുവരി എട്ടിന്, ഗർഭച്ഛിദ്രം നടത്താൻ അമ്മ ആവശ്യപ്പെട്ടുവെന്ന് ശകുന്തള വൈറലിനോട് പറഞ്ഞു. എന്നാൽ, വൈറൽ അവളെ വിശ്വസിച്ചില്ല. തുടര്‍ന്ന് പ്രകോപിതയായ വനിത ഭര്‍ത്താവിനെ കുത്തുകയായിരുന്നു. തുടർന്ന് വൈറൽ പോലീസിനെ വിളിച്ച് ആക്രമണത്തെക്കുറിച്ച് അറിയിക്കുകയായിരുന്നു. എന്നാൽ, പോലീസിനെ സമീപിച്ച് ഔദ്യോഗിക പരാതി നൽകിയിട്ടില്ലെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ശകുന്തളയുടെ അമ്മാവൻ അന്തരിച്ചു, തുടർന്ന് ഒരാഴ്ചയോളം അവൾ മാതാപിതാക്കളുടെ വീട്ടിൽ പോയി. ചൊവ്വാഴ്ചയോടെ തിരികെ എത്തിയ ശകുന്തള തര്‍ക്കത്തിൽ ഏര്‍പ്പെടുകയായിരുന്നു.
തുടര്‍ന്ന് അവര്‍ വീടിന്റെ ടെറസിലേക്ക് പോകുകയായിരുന്നു. ഈ സമയത്ത് യുവാവിനെയും ബന്ധുക്കളെയും വാക്കാൽ അധിക്ഷേപിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
Also Read : മഞ്ഞുറഞ്ഞ തടാകത്തിൽ വീണ അനിയത്തിയെ രക്ഷിച്ചു; പക്ഷെ, ആ പത്ത് വയസുകാരൻ...
ബഹളം കണ്ട് അയൽവാസികള്‍ സ്ഥലത്തെത്തുകയും ശാന്തമാക്കുവാന്‍ ശ്രമിച്ചു. അതിനിടയിൽ അവര്‍ അമ്മയേയും ആക്രമിച്ചുവെന്ന് പരാതിയിൽ പറയുന്നു. ആത്മഹത്യാ ഭീഷണി മുഴക്കിയാണ് ആക്രമണമെന്ന് പരാതിയിൽ പറയുന്നു.
ഗർഭിണി തന്റെ ഭർത്താവിനെയും അമ്മയെയും മർദ്ദിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.
അഹമ്മദാബാദ് ജയ് അംബെനഗര്‍ സൊസൈറ്റിയിൽ താമസിച്ച് വരികയായിരുന്ന വൈറൽ പട്ടേലാണ് ഇത്തരത്തിൽ ഒരു പരാതി നൽകിയിരിക്കുന്നത്. ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ്. ശകുന്തള എന്ന സ്ത്രീയെ വിവാഹം കഴിക്കുകയായിരുന്നു. വൈകാതെ തന്നെ ഗര്‍ഭിണിയാകുകയുമായിരുന്നു.
ഫെബ്രുവരി എട്ടിന്, ഗർഭച്ഛിദ്രം നടത്താൻ അമ്മ ആവശ്യപ്പെട്ടുവെന്ന് ശകുന്തള വൈറലിനോട് പറഞ്ഞു. എന്നാൽ, വൈറൽ അവളെ വിശ്വസിച്ചില്ല. തുടര്‍ന്ന് പ്രകോപിതയായ വനിത ഭര്‍ത്താവിനെ കുത്തുകയായിരുന്നു. തുടർന്ന് വൈറൽ പോലീസിനെ വിളിച്ച് ആക്രമണത്തെക്കുറിച്ച് അറിയിക്കുകയായിരുന്നു. എന്നാൽ, പോലീസിനെ സമീപിച്ച് ഔദ്യോഗിക പരാതി നൽകിയിട്ടില്ലെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ശകുന്തളയുടെ അമ്മാവൻ അന്തരിച്ചു, തുടർന്ന് ഒരാഴ്ചയോളം അവൾ മാതാപിതാക്കളുടെ വീട്ടിൽ പോയി. ചൊവ്വാഴ്ചയോടെ തിരികെ എത്തിയ ശകുന്തള തര്‍ക്കത്തിൽ ഏര്‍പ്പെടുകയായിരുന്നു.
തുടര്‍ന്ന് അവര്‍ വീടിന്റെ ടെറസിലേക്ക് പോകുകയായിരുന്നു. ഈ സമയത്ത് യുവാവിനെയും ബന്ധുക്കളെയും വാക്കാൽ അധിക്ഷേപിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
Also Read : മഞ്ഞുറഞ്ഞ തടാകത്തിൽ വീണ അനിയത്തിയെ രക്ഷിച്ചു; പക്ഷെ, ആ പത്ത് വയസുകാരൻ...
ബഹളം കണ്ട് അയൽവാസികള്‍ സ്ഥലത്തെത്തുകയും ശാന്തമാക്കുവാന്‍ ശ്രമിച്ചു. അതിനിടയിൽ അവര്‍ അമ്മയേയും ആക്രമിച്ചുവെന്ന് പരാതിയിൽ പറയുന്നു. ആത്മഹത്യാ ഭീഷണി മുഴക്കിയാണ് ആക്രമണമെന്ന് പരാതിയിൽ പറയുന്നു.