മാവേലിക്കര: സൗമ്യയെ അജാസ് കൊലപ്പെടുത്തിയത് വിവാഹാഭ്യർത്ഥന നിരസിച്ചതിനെന്ന് സൗമ്യയുടെ അമ്മ. വിവാഹിതനായ അജാസ് നിരന്തരം ഫോണിൽ വിളിച്ച് സൗമ്യയെ ശല്യപ്പെടുത്തിയിരുന്നു. സൗമ്യയുടെ ചിത്രങ്ങളും അജാസിന്റെ പക്കലുണ്ടായിരുന്നു. സൗഹൃദത്തിലായിരുന്ന ഇരുവരും തമ്മിൽ പണത്തിന്റെ പേരിലും കലഹിച്ചതായാണ് സൂചന. അജാസ് നിരന്തരം വിവാഹാഭ്യർത്ഥന നടത്തിയിരുന്നെന്നും അത് സൗമ്യ നിരസിച്ചെന്നും അമ്മ പോലീസിനോട് പറഞ്ഞു. അതിനിടെ, തന്റെ കൈയ്യിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാൻ സൗമ്യയോട് ആവശ്യപ്പെടുകയാണ് ചെയ്തതെന്ന് അജാസ് പൊലീസിന് മൊഴി നൽകി. അജാസിന്റെ ആരോഗ്യനില മെച്ചപ്പെട്ടത് മാത്രമേ പൊലീസിന് കൂടുതൽ മൊഴിയെടുക്കാൻ കഴിയൂ. അജാസിനെതിരെ സൗമ്യയുടെ മൂത്ത മകൻ മൊഴി നൽകിയിരുന്നു. അമ്മക്ക് നേരത്തെ തന്നെ അജാസിൽ നിന്ന് ഭീഷണി നേരിട്ടിരുന്നുവെന്ന് ഋഷികേശ് പറഞ്ഞു.
പല പ്രാവശ്യം ഫോണിൽ കൂടി അജാസ് ഭീഷണിപ്പെടുത്തുന്നത് താൻ കേട്ടിട്ടുണ്ട്. എന്നാൽ, ഇനി മേലാൽ തന്നെ വിളിക്കരുതെന്ന് അമ്മ പല പ്രാവശ്യം അജാസിനോട് പറയുന്നത് താൻ കേട്ടിട്ടുണ്ടെന്ന് ഋഷികേശ് വെളിപ്പെടുത്തി. അമ്മയും അജാസും തമ്മിൽ പണമിടപാടിനെ കുറിച്ച് പലപ്പോഴും സംസാരിച്ചിരുന്നു. തനിക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ അതിന് ഉത്തരവാദി അജാസായിരിക്കുമെന്നും ഇത് പോലീസിനോട് പറയണമെന്നും അമ്മ പറഞ്ഞിരുന്നതായി മകൻ വെളിപ്പെടുത്തി. അമ്മ വല്ലാതെ ഭയന്നിരുന്നെന്നും മകൻ പോലീസിനോട് പറഞ്ഞു.
ഇന്നലെ ഉച്ചക്ക് ശേഷമാണ് സൗമ്യയെ കാർ കൊണ്ട് ഇടിച്ചു വീഴ്ത്തിയ ശേഷം കൊടുവാള് കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചിട്ട് പെട്രോൾ ഒഴിച്ച് തീ കൊളുത്തി അജാസ് എന്ന പോലീസുകാരൻ കൊലപ്പെടുത്തിയത്. നാൽപത് ശതമാനം പൊള്ളലേറ്റ അജാസ് ചികിത്സയിലാണ്. സൗമ്യ വീട്ടിൽ നിന്നും സ്‌കൂട്ടറിൽ റോഡിലേക്ക് ഇറങ്ങിയ ഉടനെ ആയിരുന്നു ആക്രമണം.
അജാസും സൗമ്യയും തമ്മിൽ സൗഹൃദമുണ്ടായിരുന്നതായി സഹപ്രവർത്തകരായ പോലീസുകാർക്ക് ആസിയാൻ എന്നാൽ ഇവർ തമ്മിൽ കലഹിച്ചത് അറിയില്ലെന്നും അവർ പറഞ്ഞു. കൊല്ലപ്പെട്ട സൗമ്യയുടെ പോസ്റ്റുമോർട്ടം ആലപ്പുഴ മെഡിക്കൽ കോളജിൽ ഇന്ന് നടക്കും. ചെങ്ങന്നൂർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
പല പ്രാവശ്യം ഫോണിൽ കൂടി അജാസ് ഭീഷണിപ്പെടുത്തുന്നത് താൻ കേട്ടിട്ടുണ്ട്. എന്നാൽ, ഇനി മേലാൽ തന്നെ വിളിക്കരുതെന്ന് അമ്മ പല പ്രാവശ്യം അജാസിനോട് പറയുന്നത് താൻ കേട്ടിട്ടുണ്ടെന്ന് ഋഷികേശ് വെളിപ്പെടുത്തി. അമ്മയും അജാസും തമ്മിൽ പണമിടപാടിനെ കുറിച്ച് പലപ്പോഴും സംസാരിച്ചിരുന്നു. തനിക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ അതിന് ഉത്തരവാദി അജാസായിരിക്കുമെന്നും ഇത് പോലീസിനോട് പറയണമെന്നും അമ്മ പറഞ്ഞിരുന്നതായി മകൻ വെളിപ്പെടുത്തി. അമ്മ വല്ലാതെ ഭയന്നിരുന്നെന്നും മകൻ പോലീസിനോട് പറഞ്ഞു.
ഇന്നലെ ഉച്ചക്ക് ശേഷമാണ് സൗമ്യയെ കാർ കൊണ്ട് ഇടിച്ചു വീഴ്ത്തിയ ശേഷം കൊടുവാള് കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചിട്ട് പെട്രോൾ ഒഴിച്ച് തീ കൊളുത്തി അജാസ് എന്ന പോലീസുകാരൻ കൊലപ്പെടുത്തിയത്. നാൽപത് ശതമാനം പൊള്ളലേറ്റ അജാസ് ചികിത്സയിലാണ്. സൗമ്യ വീട്ടിൽ നിന്നും സ്‌കൂട്ടറിൽ റോഡിലേക്ക് ഇറങ്ങിയ ഉടനെ ആയിരുന്നു ആക്രമണം.
അജാസും സൗമ്യയും തമ്മിൽ സൗഹൃദമുണ്ടായിരുന്നതായി സഹപ്രവർത്തകരായ പോലീസുകാർക്ക് ആസിയാൻ എന്നാൽ ഇവർ തമ്മിൽ കലഹിച്ചത് അറിയില്ലെന്നും അവർ പറഞ്ഞു. കൊല്ലപ്പെട്ട സൗമ്യയുടെ പോസ്റ്റുമോർട്ടം ആലപ്പുഴ മെഡിക്കൽ കോളജിൽ ഇന്ന് നടക്കും. ചെങ്ങന്നൂർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.