വിജയവാഡ: മദ്യപിക്കാൻ പണം നൽകാത്തതിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മദ്യത്തിനടിമയായ യുവാവാണ് ക്രൂരകൃത്യം നടത്തിതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ എൽബിഎസ് നഗറിലാണ് സംഭവം. ദമ്പതികളുടെ വീട്ടിൽവെച്ചാണ് കൃത്യം നടന്നത്. മദ്യപിക്കാൻ പണം ലഭിക്കാതെ വന്നതോടെ ഭർത്താവ് യുവതിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Also Read : 13 വയസുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു; 22കാരന് 20 വർഷം തടവ്
സംഭവത്തിന് പിന്നാലെ റാവു വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. സംഭവം അറിഞ്ഞ പോലീസ് സ്ഥലത്തെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന യുവതിയുടെ മൃതശരീരമാണ് കണ്ടത്. കൊവിഡ് മഹാമാരിയെയും ലോക്ക് ഡൗണിനെയും തുടർന്ന് കുടുംബം വളരെയേറെ ബുദ്ധിമുട്ടിലായിരുന്നു. ഈ സമയത്താണ് ഭർത്താവ് മദ്യപിക്കാൻ പണം ചോദിച്ചത്. നീരജ അത് നൽകാൻ വിസമ്മതിക്കുന്നതെന്നുമാണ് റിപ്പോർട്ട്.
Also Read : കുളിമുറി ദൃശ്യങ്ങൾ പകർത്തി പണം തട്ടാൻ ശ്രമം; ബന്ധുക്കളുടെ ക്രൂരതയെത്തുടർന്ന് യുവതി ജീവനൊടുക്കി
കഴിഞ്ഞദിവസം ആന്ധ്രയിൽ ഇരുപത്തിനാലുകാരനെ സുഹൃത്തുക്കൾ തീ കൊളുത്തി കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ടും പുറത്ത് വന്നിരിക്കുന്നത്. ആന്ധ്രയിലെ പ്രകാശം ജില്ലയിലായിരുന്നു സംഭവം. യുവാവിന് ഒരു സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെയായിരുന്നു സംഭവം.