ആപ്പ്ജില്ല

വിവാഹം കഴിപ്പിക്കാൻ ശ്രമം, 22കാരിയെ രക്ഷപെടുത്താൻ കാമുകിയെത്തി; യുവതിയെ തല്ലിച്ചതച്ച് പൂട്ടിയിട്ട് വീട്ടുകാര്‍

യുവതികള്‍ തമ്മിൽ അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും യുവതിയുടെ പരാതിയിൽ കാമുകിയുടെ അച്ഛനും സഹോദരനും അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തെന്നും പോലീസ് പറഞ്ഞു.

Samayam Malayalam 25 Jul 2021, 11:25 am
ന്യൂഡൽഹി: നിർബന്ധിച്ച് വവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിൽ നിന്ന് കാമുകിയെ രക്ഷപെടുത്താനെത്തിയ 22കാരിയെ യുവതിയുടെ ബന്ധുക്കളും ഗ്രാമവാസികളും ചേർന്ന് ക്രൂരമായി തല്ലിച്ചതച്ചു. ഉത്തർ പ്രദേശിലെ അലിഗഡിലാണ് ഞെട്ടിക്കുന്ന സംഭവുണ്ടായത്. യുവതികൾ ഇരുവരും തമ്മിൽ സ്വവർഗ പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വീട്ടുകാർ മറ്റൊരാളുമായി നിർബന്ധിച്ച് വിവാഹം ചെയ്യിക്കാൻ ശ്രമിക്കുന്നു എന്ന് അറിയിച്ചതിന തുടർന്ന് യുവതി ഡൽഹിയിൽ നന്ന് എത്തുകയായിരുന്നു.
Samayam Malayalam aligarh family thrashed delhi woman to came to rescue girlfriend after they forced her to marry a man
വിവാഹം കഴിപ്പിക്കാൻ ശ്രമം, 22കാരിയെ രക്ഷപെടുത്താൻ കാമുകിയെത്തി; യുവതിയെ തല്ലിച്ചതച്ച് പൂട്ടിയിട്ട് വീട്ടുകാര്‍



യുവതിയെ തല്ലിച്ചതച്ചു

ഡൽഹിയിലെ മഹിപാൽപൂർ സ്വദേശിനിയായ യുവതിയ്ക്കാണ് ക്രൂരമർദ്ദനമേറ്റത്. ഡൽഹി വിമാനത്താവളത്തിലെ ഒരു കടയിലെ ജോലിക്കാരിയായിരുന്നു ഇവർ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തന്നെ വീട്ടുകാർ നിർബന്ധിച്ചു വിവാഹം ചെയ്യിക്കുകയാണെന്ന് യുവതി കാമുകിയെ ഫോണിൽ വിവരമറിച്ചത്. തുടർന്ന് യുവതി ഡൽഹിയിൽ നിന്ന് ടാക്സി കാറിൽ അലിഗഡിൽ എത്തുകയായിരുന്നു. സ്ഥലത്തെത്തിയ യുവതിയ്ക്കും ടാക്സി ഡ്രൈവർക്കും മർദ്ദനമേറ്റെന്നും കാർ ഗ്രാമവാസികൾ തല്ലിത്തകർത്തെന്നുമാണ് റിപ്പോർട്ടുകൾ. തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് ഇവരെ രക്ഷിച്ച് ചികിത്സ ലഭ്യമാക്കിയത്. സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസുണ്ട്.

​അഞ്ച് വര്‍ഷമായി പ്രണയത്തിൽ

അഞ്ച് വർഷമായി യുവതികൾ തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അലിഗഡിനു സമീപമുള്ള ഥാന അക്രബാദ് സ്വദേശിനിയായ യുവതി ഡൽഹിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. അലിഗഡിൽ വെച്ചു നടന്ന ഒരു പരിപാടിയ്ക്കിടെയാണ് യുവതികള്‍ തമ്മിൽ പരിചയപ്പെട്ടത്. തുടര്‍ന്ന് പരിചയം പ്രണയത്തിനു വഴി മാറുകയായിരുന്നു. എന്നാൽ ഒരാഴ്ച മുൻപാണ് സംഭവത്തിൽ വഴിത്തിരിവുണ്ടാകുന്നത്. (ഉപയോഗിച്ചിരിക്കുന്നത് പ്രതീകാത്മക ചിത്രം)

പദ്ധതി പാളി

മാതാപിതാക്കള്‍ തനിക്ക് മറ്റൊരു വിവാഹവുമായി മുന്നോട്ടു പോകുകയാണെന്നും ഒരു യുവാവുമായി തന്‍റെ വിവാഹം നടത്താൻ പദ്ധതിയിടുകയാണെന്നും യുവതി കാമുകിയെ അറിയിച്ചു. തന്നെ വീട്ടിൽ നിന്നും രക്ഷിക്കാനായി എത്തണമെന്നായിരുന്നു യുവതി അറിയിച്ചത്. തുടര്‍ന്ന് ഒരു ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ട് ടാക്സി കാര്‍ ഏര്‍പ്പാടാക്കുകയും ഇന്ദര്‍ കുമാര്‍ എന്നയാളുടെ സ്വിഫ്റ്റ് കാറിൽ അലിഗഡിലേയ്ക്ക് തിരിക്കുകയുമായിരുന്നു. വെള്ളിയാഴ്ച രാത്രി സ്ഥലത്തെത്തി പരസ്പരം കാണാനായിരുന്നു പദ്ധതി.

യുവതിയെയും ഡ്രൈവറെയും പൂട്ടിയിട്ടു

വെള്ളിയാഴ്ച രാത്രിയാണ് യുവതി ഗ്രാമത്തിലെത്തിയത്. വീട്ടിൽ നിന്ന് അൽപം മാറ്റിയാണ് കാര്‍ പാര്‍ക്ക് ചെയ്തത്. തുടര്‍ന്ന് യുവതി നടന്ന് വീട്ടിലെത്തി. എന്നാൽ യുവതിയെ കണ്ട ഉടൻ തന്നെ ഗ്രാമവാസികള്‍ ഇവരെ തല്ലിച്ചതയ്ക്കുകയായിരുന്നുവെന്നാണ് ദൈനിക് ഭാസ്കര്‍ റിപ്പോര്‍ട്ട്. ഡ്രൈവര്‍ക്കും ക്രൂരമായി മര്‍ദ്ദനമേറ്റു. അടിയേറ്റു തളര്‍ന്ന ഇരുവരെയും നാട്ടുകാര്‍ സ്ഥലത്തു തന്നെ ഒരു മുറിയിൽ പൂട്ടിയിട്ടു. കാറും തല്ലിത്തകര്‍ത്തു. തുടര്‍ന്ന് നാട്ടുകാരിൽ ചിലര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇവരെ മോചിപ്പിച്ച് ആശുപത്രിയിലാക്കുകയായിരുന്നു.

യുവതിയുടെ അച്ഛൻ അടക്കം അഞ്ചുപേര്‍ അറസ്റ്റിൽ

മര്‍ദ്ദനമേറ്റ യുവതി പരാതി നല്‍കിയതോടെ പോലീസ് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. കാമുകിയുടെ പിതാവ്, സഹോദരൻ, അമ്മാവൻ തുടങ്ങിയവര്‍ കേസിൽ പ്രതികളാണ്. അറസ്റ്റിലായ ഇവരെ റിമാൻഡ് ചെയ്തിട്ടുണ്ട്. യുവതികള്‍ തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും അലിഗഡിൽ നിന്നു യുവതിയെ കൊണ്ടുപോകാനാണ് ഡൽഹിയിൽ നിന്ന് കാമുകി എത്തിയതെന്നും പോലീസ് പറ‍ഞ്ഞു. സംഭവം അറിഞ്ഞ വീട്ടുകാര്‍ ഇവരെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി തല്ലിച്ചതയ്ക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

പുനഃസ്ഥാപിച്ചിട്ട് മാസങ്ങൾ, ചെമ്മണ്ണൂർ - പന്നിയൂർപടിക പാലം വീണ്ടും തകർന്നു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്