ആപ്പ്ജില്ല

കന്നുകാലി മോഷണം ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊന്നു; പോലീസ് എത്തിയത് മണിക്കൂറുകൾക്ക് ശേഷം

പാറ്റ്‌നയ്‌ക്ക് സമീപമുള്ള ഫുൾവാരിഷരിഫിലാണ് 32കാരനായ മുഹമ്മദ് ആലംഗീർ കൊല്ലപ്പെട്ടത്. കന്നുകാലി മോഷണം ആരോപിച്ച് യുവാവിനെ ഒരു സംഘമാളുകൾ പിടികൂടുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു

Samayam Malayalam 18 Dec 2020, 4:28 pm
Samayam Malayalam പ്രതീകാത്മക ചിത്രം. Photo: TOI
പ്രതീകാത്മക ചിത്രം. Photo: TOI
പാറ്റ്‌ന: കന്നുകാലി മോഷണം ആരോപിച്ച് ബിഹാറിൽ യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊന്നു. പാറ്റ്‌നയ്‌ക്ക് സമീപമുള്ള ഫുൾവാരിഷരിഫിലാണ് 32കാരനായ മുഹമ്മദ് ആലംഗീർ കൊല്ലപ്പെട്ടത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ആറ് പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി.

Also Read: 'ശരീരത്തിൽ സ്പര്‍ശിച്ച ശേഷം പിന്തുടര്‍ന്നു'; മാളിൽ വച്ച് അപമാനിക്കുവാന്‍ ശ്രമിച്ചതായി യുവനടി

ബുധനാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെയാണ് യുവാവിനെ ഒരു സംഘമാളുകൾ കയ്യേറ്റം ചെയ്‌തത്. ആലംഗീറും മറ്റൊരാളും ചേർന്ന് തൊഴുത്തിൽ നിന്ന് പോത്തിനെ അഴിച്ച് കൊണ്ട് പോകാൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇതിനിടെ ആലംഗീറിനൊപ്പം ഉണ്ടായിരുന്നയാൾ ഓടിരക്ഷപ്പെട്ടു.

കന്നുകാലി മോഷണം ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചുവെന്ന വിവരമറിഞ്ഞാണ് പോലീസ് സംഭവസ്ഥലത്ത് എത്തിയത്. ഉച്ചയോടെയാണ് പോലീസ് എത്തിയതെന്നും അതുവരെ ജനക്കൂട്ടം ആലംഗീറിനെ മർദ്ദിച്ചെന്നും ദൃക്‌സാക്ഷികൾ വ്യക്തമാക്കി.

Also Read: മോഷ്ടിക്കാൻ ക്ഷേത്രത്തിൽ കയറി; ക്ഷീണം മൂലം ഉറങ്ങിപ്പോയ കള്ളനെ വിളിച്ചുണർത്തി പോലീസ്

പോലീസ് എത്തിയാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. പരുക്കുകൾ ഗുരുതരമായതിനാൽ മരണം സംഭവിക്കുകയായിരുന്നു. ആലംഗീറിനെ മർദ്ദിച്ചവരാണ് അറസ്‌റ്റിലായതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പോലീസ് തുടരുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്