താനെ: 50 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് 14 വയസുകാരൻ്റെ മുടി മുറിച്ച്, ചന്തയിലൂടെ നടത്തിച്ചു. മുംബൈയിലെ താനെയിലാണ് സംഭവം. പ്രതികൾ കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. ഐപിസി 323, 504, 506 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. Also Read: ബോംബ് നിർമ്മാണം യുട്യൂബിലൂടെ പഠിച്ചു, സ്ഫോടക വസ്തുക്കൾ ഓണ്ലൈനില് വാങ്ങി; ആദിത്യറാവുവിന്റെ മൊഴി
കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. പ്രദേശത്തെ ചന്തയിലെ ഒരു കടയിൽ നിന്നും 50 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് മൂന്നു പേർ പ്രായപൂർത്തിയാകാത്ത കുട്ടിയെ പിടികൂടി ക്രൂരമായി മർദ്ദിച്ചത്. തുടർന്ന് കുട്ടിയുടെ മുടി മുറിച്ചു. മോഷ്ടിച്ചതാണെന്ന് ആരോപിച്ച് പ്രതികൾ കുട്ടി ധരിച്ചിരുന്ന വസ്ത്രം അഴിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് സഹോദരി വ്യക്തമാക്കി.
അരമണിക്കൂർ നേരം കുട്ടിയെ പ്രതികൾ കയ്യേറ്റം ചെയ്തു. ഇതിന് ശേഷം ചന്തയിലൂടെ ബലംപ്രയോഗിച്ച് പരസ്യമായി നടത്തിക്കുകയും ചെയ്തു. വിവരമറിഞ്ഞിട്ടും പോലീസ് എത്തിയില്ലെന്നും അക്രമം തടയാൻ ശ്രമിച്ചില്ലെന്നും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
Also Read: സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഇടുക്കിയിൽ യുവാവിന് വെടിയേറ്റു
മകനെ മർദ്ദിച്ച് ചന്തയിലൂടെ നടത്തിക്കുന്നുവെന്ന വിവരമറിഞ്ഞ് താൻ എത്തിയപ്പോഴേക്കും എല്ലാം നടന്നിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. കുറ്റം ചെയ്തെങ്കിൽ പോലീസിനെ അറിയിക്കുകയോ സ്റ്റേഷനിൽ പോകുകയോ ആണ് വേണ്ടത്. കള്ളനെന്ന് മുദ്രകുത്തി മകനെ എല്ലാവരും ചേർന്ന് മർദ്ദിക്കുകയാണ് ചെയ്തത്. കള്ളനെന്ന ആരോപണം മൂലം സ്കൂളിൽ കടുത്ത അപമാനമാണ് മകൻ നേരിടുന്നത്. സഹപാഠികൾ പരിഹസിക്കുന്നത് പതിവായതോടെ മകൻ സംസാരിക്കാറില്ലെന്നും അമ്മ വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. പ്രദേശത്തെ ചന്തയിലെ ഒരു കടയിൽ നിന്നും 50 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് മൂന്നു പേർ പ്രായപൂർത്തിയാകാത്ത കുട്ടിയെ പിടികൂടി ക്രൂരമായി മർദ്ദിച്ചത്. തുടർന്ന് കുട്ടിയുടെ മുടി മുറിച്ചു. മോഷ്ടിച്ചതാണെന്ന് ആരോപിച്ച് പ്രതികൾ കുട്ടി ധരിച്ചിരുന്ന വസ്ത്രം അഴിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് സഹോദരി വ്യക്തമാക്കി.
അരമണിക്കൂർ നേരം കുട്ടിയെ പ്രതികൾ കയ്യേറ്റം ചെയ്തു. ഇതിന് ശേഷം ചന്തയിലൂടെ ബലംപ്രയോഗിച്ച് പരസ്യമായി നടത്തിക്കുകയും ചെയ്തു. വിവരമറിഞ്ഞിട്ടും പോലീസ് എത്തിയില്ലെന്നും അക്രമം തടയാൻ ശ്രമിച്ചില്ലെന്നും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
Also Read: സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഇടുക്കിയിൽ യുവാവിന് വെടിയേറ്റു
മകനെ മർദ്ദിച്ച് ചന്തയിലൂടെ നടത്തിക്കുന്നുവെന്ന വിവരമറിഞ്ഞ് താൻ എത്തിയപ്പോഴേക്കും എല്ലാം നടന്നിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. കുറ്റം ചെയ്തെങ്കിൽ പോലീസിനെ അറിയിക്കുകയോ സ്റ്റേഷനിൽ പോകുകയോ ആണ് വേണ്ടത്. കള്ളനെന്ന് മുദ്രകുത്തി മകനെ എല്ലാവരും ചേർന്ന് മർദ്ദിക്കുകയാണ് ചെയ്തത്. കള്ളനെന്ന ആരോപണം മൂലം സ്കൂളിൽ കടുത്ത അപമാനമാണ് മകൻ നേരിടുന്നത്. സഹപാഠികൾ പരിഹസിക്കുന്നത് പതിവായതോടെ മകൻ സംസാരിക്കാറില്ലെന്നും അമ്മ വ്യക്തമാക്കി.