ആപ്പ്ജില്ല

ഋഷികേശിലെ ലക്ഷ്മൺ ജുലയിൽ അശ്ലീല വീഡിയോ ഷൂട്ട്; അമേരിക്കൻ യുവതി അറസ്റ്റിൽ

ഇതേ കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റിൽ ഫ്രഞ്ച് യുവതിയും ഫോട്ടോഗ്രാഫറും അറസ്റ്റിലായിരുന്നു. ഇവരെ ജാമ്യത്തിൽ വിട്ടതിനു പിന്നാലെയാണ് അമേരിക്കൻ യുവതിയും പിടിയിലായിരിക്കുന്നത്

Samayam Malayalam 18 Oct 2020, 4:53 pm
ഹരിദ്വാർ: ഋഷികേശിലെ പ്രശസ്തമായ ലക്ഷ്മണ്‍ ജുലയ്ക്ക് സമീപത്ത് നിന്ന് അശ്ലീല വീഡിയോ ചിത്രീകരിച്ചെന്ന കുറ്റത്തിന് അമേരിക്കൻ യുവതി അറസ്റ്റിൽ. 30കാരിയെയാണ് അറസ്റ്റ് ചെയ്തതെന്ന് മുനി കി റെതി പോലീസ് വ്യക്തമാക്കി. നേരത്തെ ഇതേ കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റിൽ ഫ്രഞ്ച് യുവതിയെയും ഫോട്ടോഗ്രാഫറെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കൻ യുവതിയുടെ അറസ്റ്റും രേഖപ്പെടുത്തുന്നത്.
Samayam Malayalam laxman jhula
ലക്ഷ്മൺ ജുല (ഫയൽ ചിത്രം). PHOTO: Indiatimes


അശ്ലീല വീഡിയോ ചിത്രീകരിച്ചെന്ന ആരോപണം നിഷേധിച്ച യുവതി തങ്ങളുടെ ബിസിനസിന്റെ പ്രചാരണത്തിനായാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് പറയുന്നത്. അശ്ലീല വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ അപ്‍ലോ‍ഡ് ചെയ്ത കുറ്റത്തിനാണ് അമേരിക്കൻ യുവതിയെ തങ്ങൾ അറസ്റ്റ് ചെയ്തതെന്ന് മുനി കി റെതി പോലീസ് സ്റ്റേഷൻ ഓഫീസർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. യുവതിയെ കോടതിയിൽ ഹാജരാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read : മതപരമായ കാരണത്താൽ സ്ത്രീയ്ക്ക് ഹസ്തദാനം നൽകിയില്ല; ഡോക്ടർക്ക് പൗരത്വം നിഷേധിച്ച് ജർമ്മനി

പ്രദേശവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. വിദേശികളും യുവാക്കളും പൊതുസ്ഥലത്ത് അശ്ലീല പ്രവർത്തികൾ നടത്തിയെന്ന് കാണിച്ച് പ്രദേശവാസിയായ ഗജേന്ദ്ര സിംഗ് സജ്‌വാനണ് ഓഗസ്റ്റിൽ പോലീസിൽ പരാതി നൽകിയത്. തുടർന്ന് ഐടി നിയമത്തിലെ 67, 294 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

പരാതിയ്ക്ക് പിന്നാലെ ഓഗസ്റ്റ് അവസാനത്തോടെ ഇരുപത്തേഴുകാരിയായ ഫ്രഞ്ച് യുവതിയെയും ഫോട്ടോഗ്രാഫറെയും അറസ്റ്റ് ചെയ്തെങ്കിലും ഇവരെ ജാമ്യത്തിൽ വിടുകയായിരുന്നു. പോലീസിന് ഇവർക്കെതിരെ തെളിവുകളൊന്നും ഹാജരാക്കാൻ കഴിഞ്ഞിരുന്നുമില്ല.

Also Read : തിന്മയ്ക്ക് മേൽ നന്മ ജയം നേടട്ടെ; നവരാത്രി ആശംസകളുമായി ജോ ബൈഡനും കമലാ ഹാരിസും

ഗംഗാ നദിക്ക് കുറുകെയുള്ള ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള തൂക്കുപ്പാലത്തിലൂടെ വസ്ത്രമില്ലാതെ നടന്ന് വീഡിയോ എടുത്തെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. അന്ന് അറസ്റ്റിലായതിന് പിന്നാലെ ഫ്രഞ്ച് യുവതി മാപ്പ് പറഞ്ഞും രംഗത്തെത്തിയിരുന്നു. ബിസിനസ്സ് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചിത്രീകരണം നടത്തിയതെന്നായിരുന്നു ഇവരുടെയും വാദം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്