തിരുവനന്തപുരം: കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെ വധിച്ചത് കൃത്യമായി ആസൂത്രണം ചെയ്തു തന്നെയെന്ന് പോലീസ്. ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ലഹരിക്ക് അടിമകളായവരുടെ സംഘമാണ് അനന്തുവിനെ കൊലപ്പെടുത്തിയത്. ഇവർ അനന്തുവിനെ ഒഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ചത് കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായെന്ന് പോലീസ് വെളിപ്പെടുത്തി. വിഷ്ണു, അഭിലാഷ്, റോഷൻ, ബാലു, ഹരി, അരുൺ ബാബു, റാം കാർത്തിക്, കിരൺ കൃഷ്ണൻ എന്നിവരാണ് അനന്തുവിനെ ഒഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ചത്. സംഘത്തിലെ ഒരാളുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായാണ് ലഹരിക്ക് അടിമകളായവർ അനന്തുവിനെ ക്രൂരമായി കൊല ചെയ്തത്. ലഹരി സംഘത്തിലെ വിഷ്ണു അനന്തുവിന്റെ ശരീരത്തിലെ മാംസം കത്തി കൊണ്ട് മുറിച്ചെടുക്കുകയും കൈകളിലെ ഞരമ്പ് മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.
പ്രാവച്ചമ്പലം സ്വദേശിയായ വിഷ്ണുവാണ് ഇത് ചെയ്തതെന്ന് അറസ്റ്റിലായവർ പോലീസിനോട് പറഞ്ഞു. അറസ്റ്റിലായവരെ പോലീസ് സംഭവ സ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചു. അനന്തുവിനെ മൃതദേഹം കിടന്നിടത്ത് നിന്ന് സിറിഞ്ചുകളും മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തിരുന്നു. മാംസം അറുത്തെടുത്ത ശേഷം അനന്തു പിടഞ്ഞു മരിക്കുന്നത് പ്രതികൾ മൊബൈലിൽ ചിത്രീകരിച്ചിരുന്നു.
പിടിയിലായ അഞ്ച് പേരെയാണ് തെളിവെടുപ്പിനായി എത്തിച്ചത്. അനന്തു സ്ഥിരമായി കൈമനത്ത് ഒരു പെൺകുട്ടിയെ കാണാൻ എത്തുമെന്ന് അറിഞ്ഞ സംഘം സൗഹൃദം നടിച്ചാണ് അനന്തുവിന്റെ ബൈക്കിൽ തന്നെ കടത്തിക്കൊണ്ട് പോയത്. ഇത് തടയാൻ ശ്രമിച്ചവരെ സംഘം ഭീഷണിപ്പെടുത്തി. ഓട്ടോ റിക്ഷാ ഡ്രൈവറായ അച്ഛന്റെ വരുമാനം മാത്രമാണ് അനന്തുവിന്റെ കുടുംബത്തിനുണ്ടായിരുന്നത്. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ പുതിയ ജോലിയിൽ പ്രവേശിക്കാൻ വിദേശത്തേക്ക് പോകാൻ ഒരുങ്ങുന്നതിനിടയിലാണ് അനന്തു ക്രൂരമായി കൊല ചെയ്യപ്പെട്ടത്.
പ്രാവച്ചമ്പലം സ്വദേശിയായ വിഷ്ണുവാണ് ഇത് ചെയ്തതെന്ന് അറസ്റ്റിലായവർ പോലീസിനോട് പറഞ്ഞു. അറസ്റ്റിലായവരെ പോലീസ് സംഭവ സ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചു. അനന്തുവിനെ മൃതദേഹം കിടന്നിടത്ത് നിന്ന് സിറിഞ്ചുകളും മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തിരുന്നു. മാംസം അറുത്തെടുത്ത ശേഷം അനന്തു പിടഞ്ഞു മരിക്കുന്നത് പ്രതികൾ മൊബൈലിൽ ചിത്രീകരിച്ചിരുന്നു.
പിടിയിലായ അഞ്ച് പേരെയാണ് തെളിവെടുപ്പിനായി എത്തിച്ചത്. അനന്തു സ്ഥിരമായി കൈമനത്ത് ഒരു പെൺകുട്ടിയെ കാണാൻ എത്തുമെന്ന് അറിഞ്ഞ സംഘം സൗഹൃദം നടിച്ചാണ് അനന്തുവിന്റെ ബൈക്കിൽ തന്നെ കടത്തിക്കൊണ്ട് പോയത്. ഇത് തടയാൻ ശ്രമിച്ചവരെ സംഘം ഭീഷണിപ്പെടുത്തി. ഓട്ടോ റിക്ഷാ ഡ്രൈവറായ അച്ഛന്റെ വരുമാനം മാത്രമാണ് അനന്തുവിന്റെ കുടുംബത്തിനുണ്ടായിരുന്നത്. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ പുതിയ ജോലിയിൽ പ്രവേശിക്കാൻ വിദേശത്തേക്ക് പോകാൻ ഒരുങ്ങുന്നതിനിടയിലാണ് അനന്തു ക്രൂരമായി കൊല ചെയ്യപ്പെട്ടത്.