ആപ്പ്ജില്ല

'കൊറോണ വന്നത് ശിവനിൽ നിന്ന്'': ആന്ധ്രയിലെ കുടുംബം തീവ്രവിശ്വാസികളെന്ന് പോലീസ്

ആന്ധ്രാ പ്രദേശിൽ കൊല്ലപ്പെട്ട പെൺകുട്ടികളും പ്രതികളായ മാതാപിതാക്കളും തീവ്രമതവിശ്വാസികളായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നും പോലീസ്.

Samayam Malayalam 27 Jan 2021, 3:19 pm
ആന്ധ്രാ പ്രദേശിൽ പുനര്‍ജന്മമുണ്ടാകുമെന്ന് വിശ്വസിച്ച് മക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മാതാപിതാക്കളും കൊല്ലപ്പെട്ട പെൺകുട്ടികളും തീവ്രമതവിശ്വാസികളായിരുന്നുവെന്ന് ആന്ധ്രാ പോലീസ്. തങ്ങള്‍ നടത്തിയത് കൊലപാതകമാണെന്ന് അംഗീകരിക്കാൻ പോലും അവര്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി 24ന് ടീച്ചേഴ്സ് കോളനി പരിസരത്തുള്ള വീട്ടിൽ നടന്ന കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.
Samayam Malayalam andhra pradesh police says whole family of daughters allegedly killed by parents in madanapalle incident are extremely religious
'കൊറോണ വന്നത് ശിവനിൽ നിന്ന്'': ആന്ധ്രയിലെ കുടുംബം തീവ്രവിശ്വാസികളെന്ന് പോലീസ്



​'കൊറോണ കൊണ്ടുവന്നത് ശിവൻ'

മക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നതിനു മുൻപായി കേസിലെ പ്രതിയായ അമ്മ പദ്മജയെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. അറസ്റ്റിനു മുന്നോടിയായുള്ള നടപടിക്രമങ്ങളുടെ ഭാഗമായി കൊവിഡ് പരിശോധനയ്ക്കാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. "കൊറോണ വന്നത് ചൈനയിൽ നിന്നല്ല. അത് ശിവനിൽ നിന്നാണഅ വന്നത്. ഞാൻ ശിവനാണ്. കൊറോണ മാര്‍ച്ച് മാസത്തോടെ തീരും." മൂക്കിൽ നിന്ന് സ്രവമെടുക്കാനായി തുടങ്ങുമ്പോള്‍ പദ്മജയുടെ മാസ്റ്റര്‍മൈൻഡ്സ് ഐഐടി ടാലൻ്റ് സ്കൂളിലെ അധ്യാപികയായ പദ്മജയുടെ പ്രതികരണം ഇങ്ങനെയായിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

25 വയസുള്ള അലേഖ്യ, 22 വയസ്സുള്ള സായ് ദിവ്യ എന്നിവരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലാണ് മാതാപിതാക്കളായ ഡോ. വി പുരുഷോത്തം നായിഡുവിനെയും വി പദ്മജയയെയും പോലീസ് അറസ്റ്റ് ചെയ്തതത്. മദനപ്പള്ളി ഗവൺമെൻ്റ് ഡിഗ്രി കോളേജിലെ വൈസ് പ്രിൻസിപ്പാളും കെമിസ്ട്രി പ്രൊഫസറുമാണ് പ്രതിയായ പുരുഷോത്തം നായിഡു. ജനുവരി 24നായിരുന്നു ഇവരുടെ വീട്ടിൽ വെച്ച് കൊലപാതകം നടന്നത്. ചൊവ്വാഴ്ച നടപടികളുടെ ഭാഗമായി എത്തിച്ചപ്പോള്‍ പദ്മജ ബഹളമുണ്ടാക്കിയെങ്കിലും നായിഡു ശാന്തനായിരുന്നു. മക്കള്‍ മരിക്കാനിടയായ സംഭവങ്ങളെപ്പറ്റി ചോദിച്ചപ്പോള്‍ ഒന്നും പറയാനില്ലെന്നായിരുന്നു ഇരുവരുടെയും പ്രതികരണം.

ചൊവ്വാഴ്ച വൈകിട്ട് ഇരുവരെയും ജഡ്ജിയുടെ വീട്ടിലെത്തി ഹാജരാക്കിയപ്പോഴും മുഖത്ത് ശാന്തഭാവം. പ്രതികളെ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പ്രതികളിൽ നിന്നുള്ള മൊഴിയും പരിചയക്കാരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളും ചേര്‍ത്ത് കൊലപാതകത്തിലേയ്ക്ക് നയിച്ച കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കൊല നടന്ന സ്ഥലത്തു നിന്നുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

​വീട്ടിൽ വിചിത്രമായ രംഗം

കൊലപാതകത്തിനു ശേഷം പ്രതികള്‍ ബന്ധപ്പെട്ട മാസ്റ്റര്‍മൈൻഡ്സ് സ്കൂളിലെ ഒരു ടീച്ചറിൽ നിന്നാണ് പോലീസിനു സംഭവത്തെപ്പറ്റി വിവരം ലഭിക്കുന്നത്. പോലീസ് വീട്ടിലെത്തുമ്പോള്‍ സിവിൽ സര്‍വീസിനു പഠിക്കുന്ന മൂത്ത മകള്‍ ആലേഖ്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഡംബൽ കൊണ്ട് തലയ്ക്ക് അടിയേറ്റ നിലയിലായിരുന്നു മൃതദേഹം. പെൺകുട്ടിയുടെ മുടി കത്തിച്ചിരുന്നു. വായ്ക്കുള്ളിൽ ഒരു ലോഹക്കഷണവും ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇളയ മകളുടെ മൃതദേഹം കണ്ടെത്തുന്നത്. ഈ കൊലപാതകവും ഡംബൽ ഉപയോഗിച്ചാണെന്നാണ് കരുതപ്പെടുന്നത്. കൂടാതെ ശൂലം കൊണ്ട് കുത്തേറ്റിട്ടുമുണ്ടായിരുന്നു. ചെന്നൈയിൽ എ ആര്‍ റഹ്മാൻ മ്യൂസിക് അക്കാദമിയിലെ വിദ്യാര്‍ഥിയായിരുന്നു സായ് ദിവ്യ.

​കൊല സമ്മതിക്കാതെ മാതാപിതാക്കള്‍

മാതാപിതാക്കള്‍ക്ക് പരിക്കുകളൊന്നും ഇല്ലായിരുന്നുെന്നും എന്നാൽ ഇരുവരും ഭ്രാന്തമായ അവസ്ഥയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. മക്കള്‍ തിരിച്ചു വരുമെന്ന് ഇവര്‍ പറയുന്നുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. എന്നാൽ പ്രതികളായ അധ്യാപകരുടെ ഇത്തരം നിഗൂഢമായ പ്രവൃത്തികള്‍ വിശ്വസിക്കാൻ പാടുപെടുകയാണ് സഹപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍. ഇരുവരും ദൈവവിശ്വാസികളായിരുന്നുെവെങ്കിലും കൊവിഡ് അടക്കമുള്ള കാര്യങ്ങളിൽ ഇവര്‍ക്ക് ശരിയായ ധാരണയുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

​അന്ധവിശ്വാസത്തിലേയ്ക്ക് നയിച്ചത് കൊല്ലപ്പെട്ട മകള്‍?

അതേസമയം, കുടുംബത്തെ അന്ധവിശ്വാസത്തിലേയ്ക്ക് നയിച്ചത് കൊല്ലപ്പെട്ട പെൺകുട്ടികളിൽ ഒരാളാണെന്ന ചില അഭ്യൂഹങ്ങളും പ്രദേശത്ത് പരക്കുന്നുണ്ട്. ഇതിലേയ്ക്ക് വിരൽ ചൂണ്ടുന്നതാണ് ഒരു കുട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലെ പോസ്റ്റുകളും. തീവ്രമതവിശ്വാസത്തിൻ്റെ സൂചനകളാണ് പോസ്റ്റുകളിലുള്ളത്. ഈ കുട്ടി താൻ ദൈവമാണെന്ന് പലപ്പോഴും അവകാശപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മരണത്തിനു തൊട്ടുമുൻപുള്ള ദിവസങ്ങളിലും സമാനമായ പോസ്റ്റുകള്‍ കാണാം. തങ്ങളെ കൊല്ലുകയാണെങ്കിൽ ദുഷ്ടശക്തികളിൽ നിന്ന് രക്ഷ നേടാമെന്നും എന്നാൽ തങ്ങള്‍ മരിക്കില്ലെന്നും കുട്ടികളിലൊരാള്‍ മാതാപിതാക്കളോടു പറഞ്ഞിരിക്കാൻ സാധ്യതയുണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കുടുംബത്തിൽ ആരെങ്കിലും മാനസികരോഗത്തിന് ചികിത്സ തേടിയിട്ടുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്