ആപ്പ്ജില്ല

കാണാതായ കുട്ടികളെ കണ്ടെത്തിയില്ല: പൊലീസിനെ ആക്രമിച്ച് ജനക്കൂട്ടം

ഇന്നലെയാണ് കുട്ടികളുടെ മൃതദേഹങ്ങൾ ഓടയിൽ കിടക്കുന്നത് കണ്ടെത്തിയത്. കുട്ടികളെ കാണാതായതായി രണ്ടു ദിവസം മുൻപ് പോലീസിൽ പരാതി നൽകിയിരുന്നു.

Samayam Malayalam 8 Sept 2019, 3:42 pm
പാട്‌ന: കാണാതായ കുട്ടികളുടെ മൃതദേഹം ഓടയിൽ കണ്ടെത്തിയതിനെ തുടർന്ന് ബിഹാറിൽ പോലീസുകാർക്ക് ആൾക്കൂട്ട മർദ്ദനം. ബിഹാറിലെ മുസാഫർപൂർ ജില്ലയിലാണ് സംഭവം നടന്നത്. രണ്ടു ദിവസം മുൻപ് കാണാതായ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസുകാരെ ക്ഷുഭിതരായ ജനക്കൂട്ടം മർദ്ദിച്ചത്.
Samayam Malayalam mob attack policemen


ഒരു പോലീസുകാരനെ ജനക്കൂട്ടം തടഞ്ഞുവെച്ച്‌ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ജനക്കൂട്ടത്തെ ശാന്തമാക്കാൻ പോലീസുകാരൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. മുളവടികളും മറ്റും ഉപയോഗിച്ചാണ് പോലീസുകാരനെ ജനക്കൂട്ടം ആക്രമിക്കുന്നത്. ചുറ്റിനും കൂടിയ ജനങ്ങൾ പോലീസുകാരെ മർദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അടിയേറ്റവരിൽ ഒരു പോലീസുകാരന്റെ മുഖത്ത് കൂടി രക്തമൊഴുകുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. കുട്ടികളെ കാണാതായ സംഭവത്തിൽ പോലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കുട്ടികൾ കൊല്ലപ്പെട്ടത് അജ്ഞാതരുടെ അടിയേറ്റാണെന്നാണ് കണ്ടെത്തൽ.

മുസാഫർപൂരിലെ ഔറായി പോലീസ് സ്റ്റേഷനിൽ കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ജനങ്ങൾ തദൾ കൂടി. കുട്ടികൾ അടിയേറ്റ് മരിച്ചതാണെന്ന് ജനങ്ങൾ ആരോപിക്കുമ്പോൾ അവർ മുങ്ങി മരിച്ചതാണെന്നാണ് പോലീസ് ഭാഷ്യം. പോലീസ് സ്റ്റേഷന് മുന്നിൽ തടിച്ചു കൂടിയ ജനങ്ങളെ പിരിച്ചു വിടാൻ പല തവണ പോലീസ് ആകാശത്തേക്ക് വേദി വെച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്