വിജയവാഡ: പള്ളിക്കു മുന്നിൽ നിന്ന് മദ്യപിക്കരുതെന്ന് ഉപദേശിച്ച സ്ത്രീയെ നാല് യുവാക്കൾ ചേർന്ന് കൊലപ്പെടുത്തി. ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയിലാണ് സംഭവം. ഞായറാഴ്ച രാത്രി കാട്ടെ ധനലക്ഷ്മി (47) എന്ന സ്ത്രീയും ഭർത്താവും ബോറാപോത്തുപാലത്തെ പള്ളിയിൽ പോകുകയായിരുന്നു. പള്ളി പരിസരത്തു നിന്ന് മദ്യപിക്കുന്ന ചെറുപ്പക്കാരെ ശ്രദ്ധിച്ച ധനലക്ഷ്മി അവിടെ വെച്ച് മദ്യപിക്കരുതെന്ന് ഉപദേശിച്ചു. കൂടാതെ പള്ളി പാസ്റ്ററേയും പോലീസിനേയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതു കേട്ട് പ്രകോപിതരായ യുവാക്കൾ ധനലക്ഷ്മിയേയും ഭർത്താവിനേയും ആക്രമിക്കുകയായിരുന്നു.
യുവാക്കളുടെ ആക്രമണത്തിൽ ബോധം നഷ്ടപ്പെട്ട ധനലക്ഷ്മിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. മാട്ട തിരുമണറാവു, മാട്ട ലക്ഷ്മയ്യ, മാട്ട മോശെ, മാട്ട ചിന്തയ്യ എന്നീ യുവാക്കളാണ് തിരിച്ചറിഞ്ഞത്. സംഭവത്തിൽ ഇതുവരെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കൊലപാതകം അടക്കമുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
യുവാക്കളുടെ ആക്രമണത്തിൽ ബോധം നഷ്ടപ്പെട്ട ധനലക്ഷ്മിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. മാട്ട തിരുമണറാവു, മാട്ട ലക്ഷ്മയ്യ, മാട്ട മോശെ, മാട്ട ചിന്തയ്യ എന്നീ യുവാക്കളാണ് തിരിച്ചറിഞ്ഞത്. സംഭവത്തിൽ ഇതുവരെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കൊലപാതകം അടക്കമുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.