ഗുവാഹത്തി: അസാമിലെ ബാരപേട്ട ജില്ലയിൽ പഞ്ചായത്ത് അംഗത്തിനു നേരെ ആക്രമണം. പ്രധാൻ മന്ത്രി ആവാസ് യോജന പരിപാടിയിൽ അഴിമതി ആരോപിച്ചാണ് പഞ്ചായത്ത് പ്രതിനിധിയായ സ്ത്രീക്കെതിരെ നാട്ടുകാർ ആക്രമണം അഴിച്ചുവിട്ടത്. നഗ്നയാക്കിയ ശേഷം കഴുത്തിൽ ചെരുപ്പുമാല അണിയിച്ച് പഞ്ചായത്ത് പ്രതിനിധിയെ തെരുവിൽ വലിച്ചിഴച്ചതായി പോലീസ് പറഞ്ഞു.
Also Read: പെൺകുട്ടിയെ വീഡിയോ കോളിൽ വിളിച്ച് നഗ്നയാകാൻ ആവശ്യപ്പെട്ടു; മതം മാറാൻ നിർബന്ധിച്ചു: പാസ്റ്റർ അറസ്റ്റിൽ
പഞ്ചായത്തിലെ മുതിർന്ന അംഗമാണ് അക്രമത്തിന് ഇരയായതെന്ന് പോലീസ് പറഞ്ഞു. പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതിയിൽ അഴിമതി ആരോപിച്ചാണ് നാട്ടുകാർ സംഘടിച്ചത്. അഴിമതി ആരോപണവുമായി എത്തിയ ആളുകൾ പഞ്ചായത്ത് അംഗത്തെ മർദ്ദിക്കുകയായിരുന്നു. സ്ത്രീക്കു നേരെ അക്രമം അഴിച്ചുവിടുമ്പോൾ ആളുകൾ പാട്ടുപാടുകയും ഡാൻസ് കളിക്കുകയും ചെയ്തുവെന്നും പോലീസ് വ്യക്തമാക്കി.
മർദ്ദിച്ച് അവശയാക്കി വസ്ത്രങ്ങൾ അഴിച്ച ശേഷം കഴുത്തിൽ ചെരുപ്പുമാല അണിയിച്ചു. തുടർന്ന് ഗ്രാമത്തിലൂടെ നടത്തിച്ചു. അഴിമതിക്കു പിന്നിൽ അക്രമത്തിനിരയായ പഞ്ചായത്ത് അംഗം ഉണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. പഞ്ചായത്തിലെ കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ നാട്ടുകാർ തല്ലിത്തകർത്തു, ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
Also Read: നീറ്റ് പരിക്ഷാ ഹോള്‍ ടിക്കറ്റ് ലഭിച്ചില്ല։ തമിഴ്നാട്ടിൽ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
ഈ വർഷം ജുലൈയിൽ മുസാഫർപൂരിൽ അംഗൻവാടി ജീവനക്കാരിയും ഭർത്താവും ചേർന്ന് സ്ത്രീയെ മർദ്ദിച്ച ശേഷം സ്ത്രീയെ നഗ്നയാക്കി നടത്തിച്ചിരുന്നു. നാട്ടുകാരുടെ സഹായത്തോടെയായിരുന്നു അക്രമണം. സംഭവത്തിൽ സ്ത്രീ പോലീസിൽ പരാതി നൽകിയെങ്കിലും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായില്ല.
Also Read: പെൺകുട്ടിയെ വീഡിയോ കോളിൽ വിളിച്ച് നഗ്നയാകാൻ ആവശ്യപ്പെട്ടു; മതം മാറാൻ നിർബന്ധിച്ചു: പാസ്റ്റർ അറസ്റ്റിൽ
പഞ്ചായത്തിലെ മുതിർന്ന അംഗമാണ് അക്രമത്തിന് ഇരയായതെന്ന് പോലീസ് പറഞ്ഞു. പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതിയിൽ അഴിമതി ആരോപിച്ചാണ് നാട്ടുകാർ സംഘടിച്ചത്. അഴിമതി ആരോപണവുമായി എത്തിയ ആളുകൾ പഞ്ചായത്ത് അംഗത്തെ മർദ്ദിക്കുകയായിരുന്നു. സ്ത്രീക്കു നേരെ അക്രമം അഴിച്ചുവിടുമ്പോൾ ആളുകൾ പാട്ടുപാടുകയും ഡാൻസ് കളിക്കുകയും ചെയ്തുവെന്നും പോലീസ് വ്യക്തമാക്കി.
മർദ്ദിച്ച് അവശയാക്കി വസ്ത്രങ്ങൾ അഴിച്ച ശേഷം കഴുത്തിൽ ചെരുപ്പുമാല അണിയിച്ചു. തുടർന്ന് ഗ്രാമത്തിലൂടെ നടത്തിച്ചു. അഴിമതിക്കു പിന്നിൽ അക്രമത്തിനിരയായ പഞ്ചായത്ത് അംഗം ഉണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. പഞ്ചായത്തിലെ കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ നാട്ടുകാർ തല്ലിത്തകർത്തു, ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
Also Read: നീറ്റ് പരിക്ഷാ ഹോള്‍ ടിക്കറ്റ് ലഭിച്ചില്ല։ തമിഴ്നാട്ടിൽ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
ഈ വർഷം ജുലൈയിൽ മുസാഫർപൂരിൽ അംഗൻവാടി ജീവനക്കാരിയും ഭർത്താവും ചേർന്ന് സ്ത്രീയെ മർദ്ദിച്ച ശേഷം സ്ത്രീയെ നഗ്നയാക്കി നടത്തിച്ചിരുന്നു. നാട്ടുകാരുടെ സഹായത്തോടെയായിരുന്നു അക്രമണം. സംഭവത്തിൽ സ്ത്രീ പോലീസിൽ പരാതി നൽകിയെങ്കിലും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായില്ല.