ചെന്നൈ: ശരവണ ഭവൻ ഹോട്ടൽ ഉടമ പി. രജഗോപാലിനെ കുടുക്കിയത് ജീവജ്യോതി എന്ന പെൺകുട്ടിയുടെ നിശ്ചയദാർഢ്യം. രണ്ടു ഭാര്യമുണ്ടായിരുന്ന രാജഗോപാലിന് ജീവജ്യോതിയെന്ന 20 കാരിയെ മൂന്നാം ഭാര്യയാക്കണമെന്ന് തോന്നിയ താൽപര്യമാണ് സംഭവങ്ങളുടെ തുടക്കമായത്. ഇന്ത്യയിൽ മാത്രം 25 ഓളം ഹോട്ടലുകൾ ഉണ്ടായിരുന്ന രാജഗോപാലിന് രാജ്യത്തിന് പുറത്തും വ്യവസായ സ്ഥാപനങ്ങൾ ഉണ്ടായിരുന്നു. കൂടാതെ, ജീവജ്യോതിയെ വിവാഹം ചെയ്താൽ ബിസിസിനസിൽ വലിയ നേട്ടമുണ്ടാകുമെന്ന ജ്യോതിഷിയുടെ വാക്കുകൾ മുഖവിലക്കെടുത്തതും രാജഗോപാലിന് വിനയായി. ശരവണ ഭവനിൽ അസിസ്റ്റന്റ് മാനേജരായിരുന്ന രാമസ്വാമിയുടെ മകളായിരുന്നു ജീവ ജ്യോതി. ജീവജ്യോതിയും സഹോദരന്റെ ട്യൂഷന് പഠിപ്പിച്ചിരുന്ന ശാന്തകുമാറും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ, ഇത്തരമതസ്ഥനായ ശാന്തകുമാറിനെ വിവാഹം ചെയ്യാൻ ജീവജ്യോതിയുടെ വീട്ടുകാർ സമ്മതിച്ചില്ല. തുടർന്ന്, ഇരുവരും ഒളിച്ചോടി വിവാഹം റജിസ്റ്റർ ചെയ്തു.
ശാന്തകുമാർ ഒരു ട്രാവൽ ഏജൻസി തുടങ്ങാൻ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി രാജഗോപാലിനെ സന്ദർശിച്ചു. ജീവജ്യോതിയെ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച രാജഗോപാൽ അവർക്ക് വിലയേറിയ സമ്മാനങ്ങൾ നൽകി വശത്താക്കാൻ നോക്കി. തുടർച്ചയായി ഫോണിൽ വിളിച്ച് രാജഗോപാൽ ശല്യം തുടങ്ങിയതോടെ ജീവജ്യോതിയും ഭർത്താവും മറ്റൊരു സ്ഥലത്തേക്ക് പോകാൻ തീരുമാനിച്ചു.
ശാന്തകുമാറിനെ ഗുണ്ടകളെ വിട്ട് രാജഗോപാൽ ഉപദ്രവിക്കുകയും ജീവജ്യോതിയെ മന്ത്രവാദിയുടെ അടുത്ത് എത്തിക്കുകയും ചെയ്തു. എന്നാൽ, രാജഗോപാൽ ഇരുവരെയും പിന്നെയും പിന്തുടർന്നു. ഭാര്യയെ വെറുതെ വിടണമെന്ന ശാന്തകുമാറിന്റെ അഭ്യർത്ഥനയും രാജഗോപാൽ ചെവിക്കൊണ്ടില്ല. ദമ്പതികൾ തിരുചെണ്ടൂരിലേക്ക് ഒളിച്ചോടിയതിനെ തുടർന്നാണ് രാജഗോപാൽ ഗുണ്ടകളെ വിട്ട് ശാന്തകുമാറിനെ തട്ടിക്കൊണ്ടു പോയത്.
കൊടൈക്കനാലിന് സമീപമുള്ള കുറ്റിക്കാട്ടിൽ നിന്നാണ് ശാന്തകുമാറിന്റെ മൃതദേഹം പിന്നീട് കണ്ടെത്തിയത്. ശാന്തകുമാറിന്റെ സഹോദരൻ പോലും കൂറുമാറിയ കേസിൽ ജീവജ്യോതിയുടെ നിശ്ചയദാർഢ്യത്തോടെയുള്ള പോരാട്ടമാണ് വിജയമുറപ്പിച്ചത്. പണവും സ്വാധീനവും ഉപയോഗിച്ച് രാജഗോപാൽ രക്ഷപെടാൻ ശ്രമിച്ചെങ്കിലും മദ്രാസ് ഹൈക്കോടതിയും സുപ്രീം കോടതിയും രാജഗോപാലിന്റെ ശിക്ഷ ശരിവെച്ചതോടെ ജീവജ്യോതിയുടെ ഇച്ഛാശക്തി തന്നെയാണ് വിജയിച്ചതെന്ന് പറയേണ്ടി വരും.
ശാന്തകുമാർ ഒരു ട്രാവൽ ഏജൻസി തുടങ്ങാൻ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി രാജഗോപാലിനെ സന്ദർശിച്ചു. ജീവജ്യോതിയെ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച രാജഗോപാൽ അവർക്ക് വിലയേറിയ സമ്മാനങ്ങൾ നൽകി വശത്താക്കാൻ നോക്കി. തുടർച്ചയായി ഫോണിൽ വിളിച്ച് രാജഗോപാൽ ശല്യം തുടങ്ങിയതോടെ ജീവജ്യോതിയും ഭർത്താവും മറ്റൊരു സ്ഥലത്തേക്ക് പോകാൻ തീരുമാനിച്ചു.
ശാന്തകുമാറിനെ ഗുണ്ടകളെ വിട്ട് രാജഗോപാൽ ഉപദ്രവിക്കുകയും ജീവജ്യോതിയെ മന്ത്രവാദിയുടെ അടുത്ത് എത്തിക്കുകയും ചെയ്തു. എന്നാൽ, രാജഗോപാൽ ഇരുവരെയും പിന്നെയും പിന്തുടർന്നു. ഭാര്യയെ വെറുതെ വിടണമെന്ന ശാന്തകുമാറിന്റെ അഭ്യർത്ഥനയും രാജഗോപാൽ ചെവിക്കൊണ്ടില്ല. ദമ്പതികൾ തിരുചെണ്ടൂരിലേക്ക് ഒളിച്ചോടിയതിനെ തുടർന്നാണ് രാജഗോപാൽ ഗുണ്ടകളെ വിട്ട് ശാന്തകുമാറിനെ തട്ടിക്കൊണ്ടു പോയത്.
കൊടൈക്കനാലിന് സമീപമുള്ള കുറ്റിക്കാട്ടിൽ നിന്നാണ് ശാന്തകുമാറിന്റെ മൃതദേഹം പിന്നീട് കണ്ടെത്തിയത്. ശാന്തകുമാറിന്റെ സഹോദരൻ പോലും കൂറുമാറിയ കേസിൽ ജീവജ്യോതിയുടെ നിശ്ചയദാർഢ്യത്തോടെയുള്ള പോരാട്ടമാണ് വിജയമുറപ്പിച്ചത്. പണവും സ്വാധീനവും ഉപയോഗിച്ച് രാജഗോപാൽ രക്ഷപെടാൻ ശ്രമിച്ചെങ്കിലും മദ്രാസ് ഹൈക്കോടതിയും സുപ്രീം കോടതിയും രാജഗോപാലിന്റെ ശിക്ഷ ശരിവെച്ചതോടെ ജീവജ്യോതിയുടെ ഇച്ഛാശക്തി തന്നെയാണ് വിജയിച്ചതെന്ന് പറയേണ്ടി വരും.