സാൾട്ട് ലേക്ക് സിറ്റി: യുഎസിലെ യുട്ടായിൽ ഓട്ടിസം ബാധിതനായ 13 കാരനു നേരെ വെടിയുതിർത്ത് പോലീസ്. 11 തവണയാണ് കുട്ടിക്കു നേരെ പോലീസ് നിറയൊഴിച്ചത്. സെപ്റ്റംബർ നാലിന് സാൾട്ട് ലേക്ക് സിറ്റിയിൽ നടന്ന സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ലിൻഡൻ കാമറൂണിന്റെ നില ഗുരുതരമായി തുടരുകയാണ്. കുട്ടിയുടെ എല്ലുകൾക്ക് പൊട്ടലേറ്റതായും അവയവങ്ങൾക്ക് പരിക്കേറ്റതായും വിൻഡന്റെ കുടുംബ അഭിഭാഷകനായ സാച്ച് വീഹർ പറഞ്ഞു.
Also Read: 'ഒരിക്കലും അംഗീകരിക്കാനാകില്ല' യുഎന്നിൽ കശ്മീര്‍ പ്രശ്നം പരാമര്‍ശിച്ച തുര്‍ക്കിയെ വിമര്‍ശിച്ച് ഇന്ത്യ
മാനസിക പ്രശ്നത്തെത്തുടർന്ന് ലിൻഡനെ ആശുപത്രിയിൽ എത്തിിക്കുന്നതിനാണ് ലിൻഡന്റെ മാതാവ് ബാർട്ടൻ പോലീസിൽ വിവരം അറിയിച്ചത്. പോലീസ് എത്തിയാൽ കുറഞ്ഞ ബലപ്രയോഗത്തിലൂടെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനാകുമെന്നാണ് അവർ കരുതി. എന്നാൽ തന്റെ പക്കൽ തോക്കുണ്ടെന്ന് കഴിഞ്ഞ ദിവസം ലിൻഡൻ പറഞ്ഞതായി ബാർട്ടൻ പോലീസിനോട് പറഞ്ഞു. എന്നാൽ അവന്റെ പക്കൽ ആയുധം ഉള്ളതിന്റെ ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും അവർ പോലീസിനെ അറിയിച്ചു. എന്നാൽ കുട്ടിയുടെ പക്കൽ തോക്ക് ഉണ്ട് എന്ന ധാരണയോടെയാകും മുന്നോട്ടു പോകുകയെന്ന് പോലീസ് ബാർട്ടനെ അറിയിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. കുട്ടിയുടെ പുറകേ ഓടുന്ന പോലീസുകാരുടെ ഹെൽമെറ്റ് കാമറ ദൃശ്യങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. കുട്ടിയോട് നിലത്ത് കിടക്കാൻ പറയുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. അനുസരിക്കാതെ വന്നതോടെ പോലീസ് വെടിയുതിർക്കുകയായിരുന്നു. പോലീസ് വെടിവെയ്പ്പുണ്ടായാൽ പത്ത് പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിടണം എന്നുള്ളത് സാൾട്ട് ലേക്ക് സിറ്റിയിലെ നിയമമാണ്.
Also Read: ഓസ്ട്രേലിയയിൽ മണൽ തിട്ടയിൽ കുടുങ്ങിയ 380 തിമിംഗലങ്ങൾ ചത്തു
എന്നാൽ പോലീസിനെ കണ്ട ലിൻഡൻ പരിഭ്രാന്തനായതായി ബാർട്ടൻ പറഞ്ഞു. കുട്ടിയുടെ പക്കൽ തോക്ക് ഉണ്ടായിരുന്നതിന്റെ ഒരു ലക്ഷണവും ഉണ്ടായിരുന്നില്ലെന്ന് സാൾട്ട് ലേക്ക് സിറ്റി പോലീസ് ഉദ്യോഗസ്ഥനായ കെയ്ത്ത് ഹോറോക്സ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: 'ഒരിക്കലും അംഗീകരിക്കാനാകില്ല' യുഎന്നിൽ കശ്മീര്‍ പ്രശ്നം പരാമര്‍ശിച്ച തുര്‍ക്കിയെ വിമര്‍ശിച്ച് ഇന്ത്യ
മാനസിക പ്രശ്നത്തെത്തുടർന്ന് ലിൻഡനെ ആശുപത്രിയിൽ എത്തിിക്കുന്നതിനാണ് ലിൻഡന്റെ മാതാവ് ബാർട്ടൻ പോലീസിൽ വിവരം അറിയിച്ചത്. പോലീസ് എത്തിയാൽ കുറഞ്ഞ ബലപ്രയോഗത്തിലൂടെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനാകുമെന്നാണ് അവർ കരുതി. എന്നാൽ തന്റെ പക്കൽ തോക്കുണ്ടെന്ന് കഴിഞ്ഞ ദിവസം ലിൻഡൻ പറഞ്ഞതായി ബാർട്ടൻ പോലീസിനോട് പറഞ്ഞു. എന്നാൽ അവന്റെ പക്കൽ ആയുധം ഉള്ളതിന്റെ ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും അവർ പോലീസിനെ അറിയിച്ചു. എന്നാൽ കുട്ടിയുടെ പക്കൽ തോക്ക് ഉണ്ട് എന്ന ധാരണയോടെയാകും മുന്നോട്ടു പോകുകയെന്ന് പോലീസ് ബാർട്ടനെ അറിയിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. കുട്ടിയുടെ പുറകേ ഓടുന്ന പോലീസുകാരുടെ ഹെൽമെറ്റ് കാമറ ദൃശ്യങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. കുട്ടിയോട് നിലത്ത് കിടക്കാൻ പറയുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. അനുസരിക്കാതെ വന്നതോടെ പോലീസ് വെടിയുതിർക്കുകയായിരുന്നു. പോലീസ് വെടിവെയ്പ്പുണ്ടായാൽ പത്ത് പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിടണം എന്നുള്ളത് സാൾട്ട് ലേക്ക് സിറ്റിയിലെ നിയമമാണ്.
Also Read: ഓസ്ട്രേലിയയിൽ മണൽ തിട്ടയിൽ കുടുങ്ങിയ 380 തിമിംഗലങ്ങൾ ചത്തു
എന്നാൽ പോലീസിനെ കണ്ട ലിൻഡൻ പരിഭ്രാന്തനായതായി ബാർട്ടൻ പറഞ്ഞു. കുട്ടിയുടെ പക്കൽ തോക്ക് ഉണ്ടായിരുന്നതിന്റെ ഒരു ലക്ഷണവും ഉണ്ടായിരുന്നില്ലെന്ന് സാൾട്ട് ലേക്ക് സിറ്റി പോലീസ് ഉദ്യോഗസ്ഥനായ കെയ്ത്ത് ഹോറോക്സ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.