ലഖ്നൗ: ഉത്തർപ്രദേശിലെ ബറേലിയിൽ ഹിന്ദു യുവ വാഹിനി നേതാവിനെ കൊന്നു. സഞ്ജയ് സിങ് (37) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയാണ് സംഭവം. ആശുപത്രിക്ക് സമീപമാണ് നേതാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
"ഷാഹി പോലീസ് സ്റ്റേഷനു കീഴിലുള്ള ഡങ്കയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ ഒന്നിലധികം മുറിവുകൾ ഉണ്ടായിരുന്നു." ബറേലിയിലെ പോലീസ് സൂപ്രണ്ട് രോഹിത് സിങ് സജ്വാൻ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
Also Read: മണൽ വാരുന്നതുമായി ബന്ധപ്പെട്ട് തർക്കം, വെടിവെപ്പ്; നാലുപേർക്ക് പരിക്ക്
സംഭവത്തിൽ അഞ്ച് ആശുപത്രി ജീവനക്കാരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. സംഘടനയുടെ സജീവ പ്രവർത്തകൻ ആയതിനാൽ അദ്ദേഹത്തിന് ഭീഷണി ഉണ്ടായിരുന്നതായി കൊല്ലപ്പെട്ടയാളുടെ സഹോദരൻ ദിനേശ് സിങ് പറഞ്ഞു.
2002ൽ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥാണ് ഹിന്ദു യുവ വാഹിനി സംഘടന രൂപീകരിച്ചത്. ബറേലി ജില്ലാ വൈസ് പ്രസിഡന്റയി പ്രവർത്തിക്കവെയാണ് സഞ്ജയ് കൊല്ലപ്പെട്ടിരിക്കുന്നത്.
"ഷാഹി പോലീസ് സ്റ്റേഷനു കീഴിലുള്ള ഡങ്കയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ ഒന്നിലധികം മുറിവുകൾ ഉണ്ടായിരുന്നു." ബറേലിയിലെ പോലീസ് സൂപ്രണ്ട് രോഹിത് സിങ് സജ്വാൻ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
Also Read: മണൽ വാരുന്നതുമായി ബന്ധപ്പെട്ട് തർക്കം, വെടിവെപ്പ്; നാലുപേർക്ക് പരിക്ക്
സംഭവത്തിൽ അഞ്ച് ആശുപത്രി ജീവനക്കാരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. സംഘടനയുടെ സജീവ പ്രവർത്തകൻ ആയതിനാൽ അദ്ദേഹത്തിന് ഭീഷണി ഉണ്ടായിരുന്നതായി കൊല്ലപ്പെട്ടയാളുടെ സഹോദരൻ ദിനേശ് സിങ് പറഞ്ഞു.
2002ൽ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥാണ് ഹിന്ദു യുവ വാഹിനി സംഘടന രൂപീകരിച്ചത്. ബറേലി ജില്ലാ വൈസ് പ്രസിഡന്റയി പ്രവർത്തിക്കവെയാണ് സഞ്ജയ് കൊല്ലപ്പെട്ടിരിക്കുന്നത്.