ബെംഗളൂരു: കാമുകിയുമായുള്ള പ്രശ്നത്തെ തുടർന്ന് ബെംഗളൂരു നഗരത്തിൽ പാർക്ക് ചെയ്തിരുന്ന കാറുകൾ തല്ലിത്തകർത്ത യുവാവ് അറസ്റ്റിൽ. 26 കാരനായ സതീഷ് എന്ന യുവാവാണ് ഡിസിപി വെസ്റ്റ് സോണിൽ നിർത്തിയിട്ട കാറുകൾ തകർത്തത്. പ്രതിയെ പിടികൂടിയെന്നും അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി 1.30ഓടെയാണ് സതീഷ് 7 കാറുകൾ തല്ലിത്തകർത്തത്. സംഭവസ്ഥലത്ത് നിന്നും യുവാവ് രക്ഷപ്പെട്ടെങ്കിലും സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് യുവാവിനെ തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച രാവിലെ തന്നെ യുവാവിനെ കണ്ടെത്തിയ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.
യുവാവിൻ്റെ ആക്രമണത്തിൽ ഏഴ് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നാണ് റിപ്പോർട്ട്. കാമുകിയുമായുള്ള ബന്ധം തകർന്നതിൻ്റെ നിരാശയിലാണ് കാറുകൾ തകർത്തതെന്നും താൻ ദേഷ്യത്തിലായിരുന്നുവെന്നും ചോദ്യം ചെയ്യലിനിടെ സതീഷ് പോലീസിനോട് വ്യക്തമാക്കി.
സമാനമായ രീതിയിൽ കഴിഞ്ഞ മാർച്ചിൽ ദക്ഷിണ ബെംഗളൂരുവിൽ മദ്യലഹരിയിൽ രണ്ട് യുവാക്കൾ 20 കാരനെ ക്രൂരമായി മർദ്ദിക്കുകയും സമീപത്തായി പാർക്ക് ചെയ്തിരുന്ന 15 കാറുകളും നിരവധി ബൈക്കുകൾ തല്ലിത്തകർക്കുകയും ചെയ്തിരുന്നു.
2020 ഒക്ടോബറിൽ നടന്ന മറ്റൊരു സംഭവത്തിൽ 52 കാരനായ ഓട്ടോറിക്ഷ ഡ്രൈവർ തമിഴ്‌നാട്ടിലെ ചെന്നൈയിലെ ന്യൂ വാഷർമാൻപേട്ട് പ്രദേശത്ത് ഏഴ് ബൈക്കുകൾക്ക് തീയിട്ട് നശിപ്പിച്ചിരുന്നു. കാമുകിയുമായി ബന്ധം തകർന്നതിനെ തുടർന്നായിരുന്നു ഈ സംഭവം.
വ്യാഴാഴ്ച രാത്രി 1.30ഓടെയാണ് സതീഷ് 7 കാറുകൾ തല്ലിത്തകർത്തത്. സംഭവസ്ഥലത്ത് നിന്നും യുവാവ് രക്ഷപ്പെട്ടെങ്കിലും സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് യുവാവിനെ തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച രാവിലെ തന്നെ യുവാവിനെ കണ്ടെത്തിയ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.
യുവാവിൻ്റെ ആക്രമണത്തിൽ ഏഴ് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നാണ് റിപ്പോർട്ട്. കാമുകിയുമായുള്ള ബന്ധം തകർന്നതിൻ്റെ നിരാശയിലാണ് കാറുകൾ തകർത്തതെന്നും താൻ ദേഷ്യത്തിലായിരുന്നുവെന്നും ചോദ്യം ചെയ്യലിനിടെ സതീഷ് പോലീസിനോട് വ്യക്തമാക്കി.
സമാനമായ രീതിയിൽ കഴിഞ്ഞ മാർച്ചിൽ ദക്ഷിണ ബെംഗളൂരുവിൽ മദ്യലഹരിയിൽ രണ്ട് യുവാക്കൾ 20 കാരനെ ക്രൂരമായി മർദ്ദിക്കുകയും സമീപത്തായി പാർക്ക് ചെയ്തിരുന്ന 15 കാറുകളും നിരവധി ബൈക്കുകൾ തല്ലിത്തകർക്കുകയും ചെയ്തിരുന്നു.
2020 ഒക്ടോബറിൽ നടന്ന മറ്റൊരു സംഭവത്തിൽ 52 കാരനായ ഓട്ടോറിക്ഷ ഡ്രൈവർ തമിഴ്‌നാട്ടിലെ ചെന്നൈയിലെ ന്യൂ വാഷർമാൻപേട്ട് പ്രദേശത്ത് ഏഴ് ബൈക്കുകൾക്ക് തീയിട്ട് നശിപ്പിച്ചിരുന്നു. കാമുകിയുമായി ബന്ധം തകർന്നതിനെ തുടർന്നായിരുന്നു ഈ സംഭവം.