ബെംഗളുരു: കളിയിക്കാവിള കൊലപാതക കേസിലെ മുഖ്യ സൂത്രധാരനും തീവ്രവാദ സംഘടനയായ അൽ ഉമ്മ തലവനുമായ മെഹ്ബൂബ് പാഷ പിടിയിൽ. ബെംഗളുരു പോലീസാണ് മെഹ്ബുബിനെ പിടികൂടിയത്. മെഹ്ബൂബിന്റെ കൂട്ടാളിയായ ജബീബുള്ളയും മൻസൂർ അജ്മത്തുള്ള എന്നിവരും പിടിയിലായി. പല കേസുകളിൽ പ്രതിയായ മെഹ്ബൂബ് അറസ്റ്റിലായതായി വെള്ളിയാഴ്ച വൈകുന്നേരമാണ് പോലീസ് അറിയിച്ചത്.
Also read: പിണറായിക്ക് പിന്നാലെ പ്രതിപക്ഷവും; ഗവര്‍ണര്‍ ഒറ്റപ്പെടുന്നു; സമ്മര്‍ദ്ദങ്ങളില്‍ ഉലഞ്ഞ് പൗരത്വ നിയമം
ബെംഗളുരു പോലീസും സിറ്റി ക്രൈം ബ്രാഞ്ചും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എഎസ്ഐയെ കൊലപ്പെടുത്തിയ കേസിൽ അബ്ദുൽ ഷമീം, തൗഫീക്ക് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവർക്കെതിരെ യുഎപിഎ ചുമത്തി. പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
Also read: നിർഭയ കേസ്: പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും
സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതിന്റെ പ്രതികാരമായിട്ടാണ് എഎസ്ഐയെ ഇവർ കൊലപ്പെടുത്തിയത്. പ്രതികാരത്തിനായി കളിയിക്കാവിള ചെക്ക് പോസ്റ്റ് തെരഞ്ഞെടുത്തത് പരിചയമുള്ള സ്ഥലം ആയതുകൊണ്ടാണെന്നും പ്രതികൾ സമ്മതിച്ചു. കൊലപാതകത്തിനായി പ്രതികൾ ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.