ആപ്പ്ജില്ല

വനിതാ പോലീസ് ഉദ്യോഗസ്ഥ സുഹൃത്തിന്‍റെ വീട്ടിൽ മരിച്ച നിലയിൽ

ബുധനാഴ്ച രാത്രിയാണ് സംഭവം, സുഹൃത്തിന്‍റെ വീട്ടിൽ പാർട്ടിക്കെത്തിയ ഡിവൈഎസ്പി വി ലക്ഷ്മിയാണ് തൂങ്ങിമരിച്ചത്. കർണാടക സിഐഡി വിഭാഗത്തിലാണ് ഇവർ ജോലി ചെയ്യുന്നത്

Samayam Malayalam 18 Dec 2020, 5:24 pm
ബെംഗളൂരു: ബെംഗളൂരുവിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയെ സുഹൃത്തിന്‍റെ വീട്ടിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കർണാടക സിഐഡി ഡിവൈഎസ്പി വി ലക്ഷ്മി (33)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെ ഒരു പാർട്ടിക്കായാണ് ഉദ്യോഗസ്ഥ എത്തിയതെന്നാണ് റിപ്പോർട്ട്. മരണവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Samayam Malayalam police
പ്രതീകാത്മക ചിത്രം. PHOTO: TNN


2014 ബാച്ച് ഉദ്യോഗസ്ഥയായ ലക്ഷ്മിയുടെ ഭർത്താവ് നവീൻ ആണ്. 2012ലായിരുന്നു ഇവരുടെ വിവാഹം. തെക്കൻ ബംഗളൂരുവിലെ കൊണാനകണ്ടെയിലെ ഒരു അപ്പാർട്ട്മെന്‍റിലാണ് ഇവർ താമസിച്ചിരുന്നത്. ബുധനാഴ്ച വൈകീട്ടാണ് സുഹൃത്ത് മനോഹറിന്‍റെ ഫ്ളാറ്റിൽ പാർട്ടിയിൽ പങ്കെടുക്കാനായി ലക്ഷ്മി എത്തുന്നത്.

മകന്‍റെ 18 ലക്ഷംരൂപ മൂല്യമുള്ള ലൈംഗിക കളിപ്പാട്ടങ്ങളും ബുക്കുകളും നശിപ്പിച്ചു; രക്ഷിതാക്കള്‍ക്ക് എതിരെ വിധി

'ബുധനാഴ്ച വൈകീട്ട് ഏഴോടെയാണ് അവർ അവിടെ എത്തുന്നത്. നാല് സുഹൃത്തുക്കളും സ്ഥലത്തുണ്ടായരുന്നു. രാത്രി പത്തോടെ ഒരു റൂമിൽ കയറിയ ലക്ഷ്മി വാതിൽ അടയ്ക്കുകയായിരുന്നു. അൽപ്പസമയം കഴിഞ്ഞിട്ടും ലക്ഷ്മി വാതിൽ തുറക്കാതെ വന്നതോടെ സുഹൃത്തുക്കൾ ഡോർ തകർത്ത് അകത്ത് കയറിയപ്പോൾ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു' പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

മറ്റൊരാളുമായി ബന്ധമെന്ന് സംശയം: 'ലിവ് ഇൻ' പങ്കാളിയെ യുവാവ് കൊലപ്പെടുത്തി

ലക്ഷ്മിയ്ക്ക് കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നു. പാർട്ടിയ്ക്കിടെ സുഹൃത്ത് ഈ വിഷയം സംസാരിച്ചിരുന്നു. അതിന് ശേഷമാണ് അവർ റൂമിൽ കയറിയതും ആത്മഹത്യ ചെയ്തതെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ലക്ഷ്മി- നവീൻ ദമ്പതികൾക്ക് കുട്ടികളില്ല. അതേസമയം മകൾ ജീവനവസാനിപ്പിക്കേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നാണ് ലക്ഷ്മിയുടെ അച്ഛൻ പറയുന്നത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, നിങ്ങള്‍ ഒറ്റയ്ക്കല്ല. സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ: ദിശ ഹെല്‍പ്പ്‍ലൈന്‍ - 1056 (ടോള്‍ ഫ്രീ)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്