Please enable javascript.Bihar Lynching Case,'പാലു വാങ്ങാൻ പുറത്തിറങ്ങി'; യുവാവിനെ മോഷ്ടാവെന്നു കരുതി ജനക്കൂട്ടം തല്ലിക്കൊന്നു - bihar man lynched to death as father complains he was gone out to buy milk - Samayam Malayalam

'പാലു വാങ്ങാൻ പുറത്തിറങ്ങി'; യുവാവിനെ മോഷ്ടാവെന്നു കരുതി ജനക്കൂട്ടം തല്ലിക്കൊന്നു

Samayam Malayalam 29 Jun 2021, 8:31 pm
Subscribe

മരിച്ചയാളുടെ പേരിൽ മുൻപൊരു മോഷണക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഒരാളുടെ വീട്ടിൽ നിന്ന് ഇറങ്ങി ഓടുന്നതിനിടയിലാണ് ജനക്കൂട്ടം ഇയാളെ പിടികൂടിയതെന്നുമാണ് പോലീസ് പറയുന്നത്.

ഹൈലൈറ്റ്:

  • ആരോപണവുമായി കുടുംബം
  • 16 പ്രതികള്‍ ഒളിവിൽ
  • പാലു വാങ്ങാൻ പുറത്തിറങ്ങിയതെന്ന് കുടുംബം
death
പ്രതീകാത്മക ചിത്രം Photo: The Times of India/File
പട്ന: പാലു വാങ്ങാൻ പുറത്തിറങ്ങിയ യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നതായി റിപ്പോര്‍ട്ട്. ബിഹാറിലെ അറാറിയ ജില്ലയിലാണ് സംഭവമുണ്ടായത്. ഞായറാഴ്ച രാത്രിയിൽ പാലു വാങ്ങാനായി വീട്ടിൽ നിന്നു പുറത്തിറങ്ങിയ യുവാവിനെ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇസ്മായിൽ എന്നു പേരുള്ള യുവാവാണ് കൊല്ലപ്പെട്ടത്. പ്രദേശവാസിയായ ഒരാളുടെ വീട്ടിൽ മോഷണം നടത്തുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്തയാണെന്നു തെറ്റിദ്ധരിച്ചാണ് യുവാവിനെ ജനക്കൂട്ടം ആക്രമിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചാകൈ എന്ന ഗ്രാമത്തിലായിരുന്നു സംഭവമുണ്ടായത്. സംഭവദിവസം ഇസ്മായിൽ യാദവ് ടോലയിൽ പാൽ വാങ്ങാനായി പോയതായിരുന്നുവെന്നാണ് പിതാവായ മുഹമ്മദ് ഷോയിബ് പറയുന്നത്. എന്നാൽ ഈ സമയത്ത് ഒരു വിഭാഗത്തിൽപ്പെട്ട ആളുകള്‍ മകനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും പിതാവ് ആരോപിച്ചു.

Also Read: കാസർഗോട്ടെ സ്ഥലങ്ങളുടെ പേര് മാറ്റുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി

എന്നാൽ ദോമൻ യാദവ് എന്നയാളുടെ വീട്ടിൽ മോഷണം നടത്തിയ ശേഷം കടന്നുകളയുന്നതിനിടെ ഇസ്മായിലിനെ പിടിച്ചു നിര്‍ത്തുകയയിരുന്നുവെന്നാണഅ പോലീസ് പറയുന്നത്. ഇതിനിടെ ഇയാളെ വളഞ്ഞ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഉടൻ തന്നെ ജോക്കിഹതിലെ റഫറൽ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.

Also Read: ടിപിആർ 18 നു മുകളിലുള്ള സ്ഥലങ്ങളിൽ കടുത്ത നിയന്ത്രണം; നിലവിലുള്ള നിയന്ത്രണങ്ങൾക്ക് അയവില്ല: മുഖ്യമന്ത്രി

എന്നാൽ മകൻ ആക്രമിക്കപ്പെടുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്ത ശേഷമായിരുന്നു അച്ഛൻ വിവരമറിഞ്ഞത്. ആശുപത്രിയിലെത്തിയപ്പോള്‍ ഇസ്മായിൽ മരിച്ചെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു.

അതേസമയം, ഇസ്മായിലിനെതിരെ മുൻപ് ഒരു മോഷണക്കേസുള്ളതായി അറാറിയ സാദാര്‍ എസ്ഡിപിഓ പുഷ്കര്‍ കുമാര്‍ പറഞ്ഞു. ഇസ്മായിൽ മരിച്ചതിനു പിന്നാലെ 18 പേര്‍ക്കെതിരെ ഇയാളുടെ പിതാവ് പോലീസിൽ പരാതി നല്‍കിയിട്ടുണ്ട്. ഇതിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റുള്ളവര്‍ ഒളിവിലാണെന്നുമാണ് പോലീസ് പറയുന്നത്. മറ്റു പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ