മുംബൈ: ബിനോയ് കൊടിയേരിക്കെതിരെ കൂടുതൽ ശക്തമായ തെളിവുകൾ പുറത്ത്. യുവതിയുടെ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിൽ ബിനോയിയുടെ പേരാണ് അച്ഛന്റെ പേരായി നൽകിയിരിക്കുന്നത്. യുവതിയുടെ പാസ്പ്പോർട്ടിൽ ഭർത്താവിന്റെ പേരായി ബിനോയിയുടെ പേര് നൽകി എന്ന വെളിപ്പെടുത്തലിന് പിന്നാലെയാണിത്.
ഗ്രേറ്റർ മുംബൈ കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് 'Mr. ബിനോയ് വി. ബാലകൃഷ്ണൻ' എന്നാണ് നൽകിയിരിക്കുന്നത്. യുവതി പുറത്തു വിട്ട ബാങ്ക് രേഖകൾ പാസ്പോർട്ട് എന്നിവ ബിനോയിക്കെതിരെ ശക്തമായ തെളിവുകളിയി മാറിയിരിക്കുകയാണ്.
മുംബൈയിലെ ദിൻദോഷി സെഷൻസ് കോടതിയിൽ ഉച്ചക്ക് ശേഷം ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും.യുവതിയുടെ കുട്ടിയുടെ പിതാവ് താനാണെന്ന് പറയാനും ബിനോയ് ഇത് വരെ തയ്യാറായിട്ടില്ല. അതെ സമയം, കോടിയേരി ബാലകൃഷ്ണന് ബിനോയിയുടെ ബന്ധം നേരത്തെ അറിയാമായിരുന്നെന്ന് മുംബൈയിൽ നിന്നുള്ള അഭിഭാഷകൻ കെ.പി ശ്രീജിത്തത് വെളിപ്പെടുത്തി.
തന്റെ ഓഫീസിൽ വെച്ച് ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ശ്രീജിത്ത് വെളിപ്പെടുത്തി. യുവതി ബിനോയിയോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടിരുന്നെന്നും ശ്രീജിത്ത് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട് ചെയ്തിരുന്നു.
ഗ്രേറ്റർ മുംബൈ കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് 'Mr. ബിനോയ് വി. ബാലകൃഷ്ണൻ' എന്നാണ് നൽകിയിരിക്കുന്നത്. യുവതി പുറത്തു വിട്ട ബാങ്ക് രേഖകൾ പാസ്പോർട്ട് എന്നിവ ബിനോയിക്കെതിരെ ശക്തമായ തെളിവുകളിയി മാറിയിരിക്കുകയാണ്.
മുംബൈയിലെ ദിൻദോഷി സെഷൻസ് കോടതിയിൽ ഉച്ചക്ക് ശേഷം ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും.യുവതിയുടെ കുട്ടിയുടെ പിതാവ് താനാണെന്ന് പറയാനും ബിനോയ് ഇത് വരെ തയ്യാറായിട്ടില്ല. അതെ സമയം, കോടിയേരി ബാലകൃഷ്ണന് ബിനോയിയുടെ ബന്ധം നേരത്തെ അറിയാമായിരുന്നെന്ന് മുംബൈയിൽ നിന്നുള്ള അഭിഭാഷകൻ കെ.പി ശ്രീജിത്തത് വെളിപ്പെടുത്തി.
തന്റെ ഓഫീസിൽ വെച്ച് ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ശ്രീജിത്ത് വെളിപ്പെടുത്തി. യുവതി ബിനോയിയോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടിരുന്നെന്നും ശ്രീജിത്ത് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട് ചെയ്തിരുന്നു.