മുംബൈ: ഇരയും പ്രതിയും വിവാഹിതരായതിനെത്തുടർന്ന് ബലാത്സംഗ കേസ് മുംബൈ ഹൈക്കോടതി റദ്ദാക്കി. സംഭവം നടക്കുമ്പോൾ പരസ്പര സമ്മതത്തോടെയാണ് തങ്ങൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നു വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞമാസം ഇര ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിവാഹിതരായ തങ്ങൾ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും യുവതി കോടതിയിൽ വ്യക്തമാക്കി. കഴിഞ്ഞവർഷമാണ് യുവതി പ്രതിക്കെതിരെ ബലാത്സംഗവും വഞ്ചനാ കുറ്റവും ആരോപിച്ച് പോലീസിൽ പരാതി നൽകിയത്. പ്രതി വിവാഹവാഗ്ദാനത്തിൽനിന്നും പിൻവാങ്ങിയതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും ഇടപെടലിനെത്തുടർന്ന് പ്രശ്നം പരിഹരിച്ചെന്ന് ദമ്പതികൾ കോടതിയിൽ വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കിയശേഷമാണ് കേസ് അവസാനിപ്പിക്കണമെന്ന് കോടതിയോട് അപേക്ഷിച്ചത്.
ഇരയും പ്രതിയും രമ്യതയിൽ എത്തിയതുകൊണ്ട് ബലാത്സംഗ കേസ് അവസാനിപ്പിക്കരുതെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഇതിനായി കോടതി മാർഗ്ഗനിർദ്ദേശവും പുറപ്പെടുവിച്ചിരുന്നു. ബലാത്സംഗം സമൂഹത്തിനെതിരായ കുറ്റകൃത്യമാണെന്നും ഇത്തരം കേസുകൾ കരുതലോടെവേണം കൈകാര്യം ചെയ്യാനെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
ഇരയും പ്രതിയും രമ്യതയിൽ എത്തിയതുകൊണ്ട് ബലാത്സംഗ കേസ് അവസാനിപ്പിക്കരുതെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഇതിനായി കോടതി മാർഗ്ഗനിർദ്ദേശവും പുറപ്പെടുവിച്ചിരുന്നു. ബലാത്സംഗം സമൂഹത്തിനെതിരായ കുറ്റകൃത്യമാണെന്നും ഇത്തരം കേസുകൾ കരുതലോടെവേണം കൈകാര്യം ചെയ്യാനെന്നും കോടതി നിർദ്ദേശിച്ചിരുന്നു.