ആപ്പ്ജില്ല

ലൈംഗികബന്ധത്തിനിടെ കഴുത്തു ഞെരിച്ചു; കൊലയ്ക്ക് സഹായി മറ്റൊരു കാമുകി; അനിതയെ പുഴയിൽ തള്ളിയത് മരിച്ചെന്നു കരുതി

ആലപ്പുഴ: ആലപ്പുഴ പള്ളാത്തുരുത്തിക്ക് സമീപം കായലിൽ നിന്നും ഗര്‍ഭിണിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. പ്രതിയുമായി ലൈംഗികബന്ധത്തിനിടെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുവെന്ന് പോലീസ്. കേസിൽ ഒരു സ്ത്രീയും പുരുഷനും നേരത്തെ അറസ്റ്റിലായിരുന്നു. ആലപ്പുഴ പുന്നപ്ര തെക്ക് സ്വദേശിനിയായ അനിതയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കായലിൽ നിന്നും കണ്ടെത്തിയത്.

Samayam Malayalam 14 Jul 2021, 1:07 pm
ആലപ്പുഴ: ആലപ്പുഴ പള്ളാത്തുരുത്തിക്ക് സമീപം കായലിൽ നിന്നും ഗര്‍ഭിണിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. പ്രതിയുമായി ലൈംഗികബന്ധത്തിനിടെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുവെന്ന് പോലീസ്. കേസിൽ ഒരു സ്ത്രീയും പുരുഷനും നേരത്തെ അറസ്റ്റിലായിരുന്നു. ആലപ്പുഴ പുന്നപ്ര തെക്ക് സ്വദേശിനിയായ അനിതയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കായലിൽ നിന്നും കണ്ടെത്തിയത്.
Samayam Malayalam boyfriend strangled pregnant woman anitha to death at alappuzha as his lover helped to throw in the river says police
ലൈംഗികബന്ധത്തിനിടെ കഴുത്തു ഞെരിച്ചു; കൊലയ്ക്ക് സഹായി മറ്റൊരു കാമുകി; അനിതയെ പുഴയിൽ തള്ളിയത് മരിച്ചെന്നു കരുതി



​കൊല നടത്തിയത് കാമുകനും അയാളുടെ കാമുകിയും ചേര്‍ന്ന്


ആറ് മാസം ഗര്‍ഭിണിയായിരുന്ന അനിതയെ അതിക്രൂരമായി കൊലപ്പെടുത്തിയത് ഇവരുമായി അടുപ്പമുണ്ടായിരുന്ന 36 കാരൻ പ്രബീഷ് സദാനന്ദൻ ആണ്. ഇയാള്‍ക്കൊപ്പം മറ്റൊരു കാമുകിയായ കൈനകരി തോട്ടുവാത്തല പതിശേരിയിൽ രജനിയുമുണ്ടായിരുന്നു. ഇരുവേരുയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായത്. പ്രതികളെ രാമങ്കരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.

​മൃതദേഹം കണ്ടെത്തി


ജൂലൈ 10 ശനിയാഴ്ച രാത്രിയോടെയാണ് അനിതയുടെ മൃതദേഹം പള്ളാത്തുരുത്തി അരയൻതോട് പാലത്തിന് സമീപമുള്ള ആറ്റിൽ നിന്നും കണ്ടെത്തിയത്. പിന്നീട്, അജ്ഞാത മൃതദേഹമായി കണക്കാക്കി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട്, സമൂഹമാധ്യമങ്ങളില്‍ വന്ന ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞ സഹോദരൻ പോലീസിനെ സമീപിക്കുകയുമായിരുന്നു. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞതോടെയാണ് കൊലപാതകമാണെന്ന് വ്യക്തമായത്.

​രജനിയുമായി രണ്ട് വര്‍ഷമായി ബന്ധം


കേസിൽ പ്രതിയായ രജനിയെ ഡ്രൈവറായിരുന്ന പ്രബീഷ് രണ്ട് വര്‍ഷം മുൻപാണ് പരിചയപ്പെടുന്നത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന രജനി സമൂഹമാധ്യമങ്ങളിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട്, കൂടുതൽ അടുപ്പത്തിലായ ഇരുവരും പിന്നീട് ഒന്നിച്ച് കഴിയുകയായിരുന്നു. ഈ സമയത്താണ് കൊല്ലപ്പെട്ട അനിതയുമായി പ്രബീഷിന് ബന്ധം ഉണ്ടാകുന്നത്. ആറ് മാസങ്ങള്‍ക്ക് മുൻപ് ജോലിയുടെ ഭാഗമായി കായംകുളത്ത് എത്തിയപ്പോഴാണ് അനിതയുമായി പരിചയത്തിലാകുന്നത്. ഇവരും ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു.

​ഗര്‍ഭിണി


ഈ സമയത്ത് ഗര്‍ഭിണിയായ അനിത പ്രബീഷിനോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രബീഷ് തയ്യാറായില്ല. അതിന് പുറമെ, അനിതയുമായുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞ രജനിയോട് ഇരുവരേയും ഒന്നിച്ച് നോക്കാമെന്നും പറയുകയായിരുന്നു. എന്നാൽ, ഇതിനോട് എതിര്‍ത്തതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

​കൃത്യം നടത്തിയത് ഇങ്ങനെ


കൊലനടത്തുന്നതിന് വേണ്ടി അനിതയെ 9ന് വൈകിട്ട് നാല് മണിയോടെ രജനിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ വച്ച് ലൈംഗീക ബന്ധത്തിൽ ഏര്‍പ്പെടുകയും അതിന് ശേഷം പ്രബീഷ് അനിതയെ കഴുത്തിൽ ഞെരിക്കുകയും ചെയ്തു. ഈ സമയത്ത് രജനി അവരുടെ വായും മൂക്കും പൊത്തി ശ്വാസം മുട്ടിക്കുകയും ചെയ്തുവെന്നാണ് കേസ്. ബോധം നഷ്ടമായ അനിതയെ മരിച്ചെന്ന് കരുതി ചെറിയ ഫൈബറ്‍ വള്ളത്തിൽ കയറ്റി പുഴയിലേക്ക് തള്ളാൻ കൊണ്ടുപോകുകയുമായിരുന്നു.

പിന്നീട്, പ്രബീഷും വള്ളത്തിൽ കയറാന്‍ ശ്രമിച്ചപ്പോള്‍ മറിയുകയും ചെയ്യുകയായിരുന്നു. തുടർന്ന് വള്ളവും അനിതയേയും ഉപേക്ഷിച്ച ശേഷം മടങ്ങുകയും ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടിൽ വെള്ളത്തിൽ വീണാണ് അനിത മരിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്.

​തോക്കും മറ്റും കണ്ടെത്തി


കൊലപാതകമാണെന്ന് മനസ്സിലായതിന് ശേഷം അഞ്ച് മണിക്കൂറിനുള്ളിൽ തന്നെ പ്രതികളെ കണ്ടെത്തുകയും ചെയ്തു. പിന്നീട്, ഇയാള്‍ താമസിച്ചിരുന്ന സ്ഥലത്ത് നടത്തിയ തെരച്ചിലിൽ തോക്കും കണ്ടെത്തിയിട്ടുണ്ട്. പലരേയും ഭീഷണിപ്പെടുത്തുവാൻ ഉപയോഗിച്ചിരുന്നതാണ് ഇത് എന്നാണ് പോലീസ് പറയുന്നത്. ഇതിന് പുറമെ, കൃത്യം നടത്തിയപ്പോള്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, അനിതയുടെ ഫോണ്‍, വള്ളം എന്നിവയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്