ആപ്പ്ജില്ല

കത്തിക്കരിഞ്ഞ മൃതദേഹം ലോട്ടറി വിൽപ്പനക്കാരിയുടേതെന്ന് സംശയം

മൃതദേഹത്തിന് സമീപത്ത് നിന്ന് കിട്ടിയ വളകളാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടാക്കിയത്. ഡിഎൻഎ പരിശോധനക്കായി സിന്ധുവിന്റെ രക്തസാമ്പിൾ പോലീസ് ശേഖരിച്ചു.ഫലം ലഭിച്ചാൽ മാത്രമേ മൃതദേഹം ആരുടെതെന്ന് സ്ഥിരീകരിക്കാനാകൂ.

Samayam Malayalam 14 Jul 2019, 5:23 pm
കോട്ടയം: മെഡിക്കൽ കോളജ് പരിസരത്ത് കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം ലോട്ടറിക്കച്ചവടക്കാരിയുടേതെന്ന് സംശയം. ഡിഎൻഎ പരിശോധനാ ഫലം ലഭിച്ച ശേഷം മാത്രമേ ഇത് സ്ഥിരീകരിക്കുവെന്ന് പോലീസ് വ്യക്തമാക്കി. കോട്ടയം മെഡിക്കൽ കോളജിലെ കാൻസർ ചികിത്സാ കേന്ദ്രത്തിന് പിന്നിലുള്ള കുഴിയിലാണ് കഴിഞ്ഞ ദിവസം സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
Samayam Malayalam death


നാല് ഭാഗങ്ങളിലും കെട്ടിടങ്ങൾ ഉള്ളിടത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് സമീപത്താണ് മാലിന്യശേഖരണം തരാം തിരിക്കുന്നതും തൊഴിലാളികൾ വിശ്രമിക്കുന്ന കേന്ദ്രവും. ഈ പ്രദേശത്ത് കുറച്ച് ദിവസങ്ങളായി രൂക്ഷ ദുർഗന്ധമുണ്ടായിരുന്നതായി തൊഴിലാളികൾ പറഞ്ഞു. ആശുപത്രിയിൽ മാലിന്യം ശേഖരിക്കുന്ന കുടുംബശ്രീ പ്രവർത്തകരോട് കാൻസർ രോഗികളുടെ കൂട്ടിരിപ്പുകാർ ദുർഗന്ധമുള്ളതായി പരാതിപ്പെട്ടിരുന്നു.

പരാതിയെ തുടർന്ന് പ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ജീവനക്കാർ പറഞ്ഞു. മൃതദേഹം അഴുകിയതിനാൽ ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. എന്നാൽ, സമീപത്ത് നിന്ന് കണ്ടെത്തിയ ഗോൾഡ് കവറിങ് വളകളും തലയോട്ടിയുടെ ചില ഭാഗങ്ങളും കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായിരിക്കുന്നത്. ലോട്ടറി വിൽപ്പനക്കാരിയായ പൊന്നമ്മയുടേതാണ് ആഭരണങ്ങളെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ എട്ട് ദിവസത്തോളമായി പൊന്നമ്മ ലോട്ടറി വിൽപനക്കായി എത്തിയിട്ട്.

മെഡിക്കൽ കോളജ് പരിസരത്ത് ലോട്ടറി വിറ്റിരുന്ന പൊന്നമ്മ അവിടെ തന്നെയാണ് തങ്ങിയിരുന്നതും. ഇടക്ക് മല്ലപ്പള്ളിയിലുള്ള മകളുടെ വീട്ടിൽ പോയിരുന്നു. എന്നാൽ, ഏറെ ദിവസങ്ങളായിട്ടും അമ്മ വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് മകൾ സിന്ധു പോലീസിൽ പരാതി നൽകി. തുടർന്ന് മൃതദേഹത്തിനരികിൽ നിന്ന് കണ്ടെടുത്ത വളകൾ അമ്മയുടേതാണെന്ന് മകൾ തിരിച്ചറിഞ്ഞു. ഡിഎൻഎ പരിശോധനക്ക് ശേഷം മാത്രമേ അത് പൊന്നമ്മയുടെ മൃതദേഹമാണെന്ന് ഉറപ്പിക്കാൻ സാധിക്കൂ എന്ന് പോലീസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്