വാഷിങ്ടണ്‍: ഒരു വയസുകാരൻ മുറിവേറ്റു മരിച്ച കേസിൽ 11 കാരിക്ക് എതിരെ കേസ്. അമേരിക്കയിലെ മെരിലാൻഡിലാണ് സംഭവം. ശാരീരികമായി ഒരു വയസുള്ള കുട്ടിയെ പീഡിപ്പിച്ചതിനും അത് കുട്ടിയുടെ മരണത്തിൽ കലാശിച്ചതിനുമാണ് കേസ്. ഒരു വയസുള്ള പാക്സ്ടൺ ഡേവിസിനെ മാതാപിതാക്കൾ സുഹൃത്തിന്റെ വീട്ടിൽ നോക്കാൻ ഏൽപിച്ചിരുന്നു. ആ വീട്ടിലെ സുഹൃത്ത് 11 വയസുള്ള മകളോടൊപ്പം പാക്സ്ടണെ ഏൽപിച്ച് പുറത്ത് പോയി. സുഹൃത്തിന്റെ ബന്ധു വീട്ടിൽ എത്തിയപ്പോഴാണ് പാക്സ്ടണെ വലിയ മുറിവുകളേറ്റ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി പാക്സ്ടണെ അകാരണമായി ഉപദ്രവിച്ചതായി മനസിലാക്കിയ ബന്ധു ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാക്സ്ടന്റെ ശരീരത്തിൽ വലിയ മുറിവുകൾ ഉണ്ടായിരുന്നതിനാൽ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചു. എന്നാൽ, പെൺകുട്ടി എന്തിനാണ് ഒന്നര വയസുകാരനെ ഉപദ്രവിച്ചതെന്ന് ഇത് വരെ വ്യക്തമല്ല. ആയുധം ഉപയോഗിച്ചാണോ ഉപദ്രവിച്ചതെന്നും പോലീസ് അന്വേഷിച്ചു വരുന്നതേയുള്ളൂ. അമേരിക്കൻ നിയമമനുസരിച്ച് കുട്ടികളെ നോക്കാൻ 13 വയസിൽ താഴെയുള്ളവരെ ഏൽപിക്കാൻ പാടുള്ളതല്ല.
പാക്സ്ടന്റെ ശരീരത്തിൽ വലിയ മുറിവുകൾ ഉണ്ടായിരുന്നതിനാൽ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചു. എന്നാൽ, പെൺകുട്ടി എന്തിനാണ് ഒന്നര വയസുകാരനെ ഉപദ്രവിച്ചതെന്ന് ഇത് വരെ വ്യക്തമല്ല. ആയുധം ഉപയോഗിച്ചാണോ ഉപദ്രവിച്ചതെന്നും പോലീസ് അന്വേഷിച്ചു വരുന്നതേയുള്ളൂ. അമേരിക്കൻ നിയമമനുസരിച്ച് കുട്ടികളെ നോക്കാൻ 13 വയസിൽ താഴെയുള്ളവരെ ഏൽപിക്കാൻ പാടുള്ളതല്ല.