ആപ്പ്ജില്ല

കവിയൂർ കേസ്: വിഐപികൾ പെൺകുട്ടിയെ പീഡിപ്പിച്ചതായി തെളിവില്ലെന്ന് സിബിഐ

2014 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ലതാനായരെ നുണപരിശോധനയ്ക്ക് വിധേയമാക്കിയിട്ടും പെൺകുട്ടിയെ വിഐപികൾക്ക് സമർപ്പിച്ചതായി തെളിയിക്കാനായിട്ടില്ല.

Samayam Malayalam 20 Aug 2020, 10:15 pm
കൊച്ചി: വിവാദമായ കവിയൂർ പീഡന കേസിൽ അന്വേഷണം വേണമെന്ന തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവിനെതിരെ അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചു. പെൺകുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞെന്നും എന്നാൽ വീടിനു പുറത്ത് ആരെങ്കിലും പീഡിപ്പിച്ചാതായി തെളിഞ്ഞില്ലെന്നും സിബിഐ വ്യക്തമാക്കി. സിബിഐ കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Samayam Malayalam പ്രതീകാത്മക ചിത്രം


Also Read: വിൽപ്പനയ്ക്കുവെച്ച മുട്ട പൊട്ടിച്ചു; 16 കാരനെ യുവാവ് കുത്തിക്കൊന്നു

പെൺകുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിവുണ്ട്. എന്നാൽ വീടിനു പുറത്ത് പെൺകുട്ടിയെ ആരെങ്കിലും പീഡിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. കേസിൽ മൂന്നുവട്ടം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പോളിഗ്രാഫ് ടെസ്റ്റ് അടക്കം നടത്തി. എന്നാൽ തിരുവനന്തപുരം സിബിഐ കോടതി കേസ് തള്ളുകയായിരുന്നു.

Also Read: മക്കളുടെ പഠനത്തിന് നാട്ടുകാർ നൽകിയ മൊബൈൽ ഫോൺ വിറ്റ് കള്ളുകുടിച്ച് പിതാവ്

ടിപി നന്ദകുമാർ പരാതിപ്പെട്ടതുപോലെ ലതാ നായർ പെൺകുട്ടിയെ വിഐപികൾക്ക് കാഴ്ചവെച്ചതായി തെളിവില്ല. ടിപി നന്ദകുമാറിന്റേത് കളവാണെന്നും സിബിഐ ഹൈക്കോടതിയിൽ വ്യക്തമാക്കി. മരണത്തിനു മുമ്പ് പെൺകുട്ടി വീടുവിട്ട് പോയിട്ടില്ല. ലതാ നായർ പെൺകുട്ടിയെ എവിടേക്കും കൊണ്ടുപോയിട്ടില്ല. ഇക്കാര്യം നുണപരിശോധന നടത്തി കണ്ടെത്തിയെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

Also Read: കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട

2004 സെപ്തംബറിലാണ് ഒരു വീട്ടിലെ അഞ്ച് പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കിളിരൂർ പീഡന കേസിൽ ഉൾപ്പെട്ട ലതാ നായർ ആയിരുന്നു കേസിലെ ഏകപ്രതി. പെൺകുട്ടിയെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് ആരോപണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്