ആപ്പ്ജില്ല

ഹാഥ്രസ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിക്കൊന്നെന്ന് സിബിഐ കുറ്റപത്രം

സെപ്തംബര്‍ 14 നാണ് പെണ്‍കുട്ടിയെ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. പരിക്കേറ്റതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പെണ്‍കുട്ടി മരിച്ചു.

Samayam Malayalam 18 Dec 2020, 4:05 pm
ഹാഥ്രസ്: രാജ്യത്തെ ഒന്നടങ്കം വിറപ്പിച്ച ഹാഥ്രസ് പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഇരുപതുകാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊല്ലുകയായിരുന്നെന്നാണ് സിബിഐ കുറ്റപത്രം. സംഭവം നടന്ന് മൂന്ന് മാസത്തിനു ശേഷമാണ് ഹാഥ്രസിലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
Samayam Malayalam Hathras last rites1
ഹാഥ്രസ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിക്കുന്നു


Also Read: 90 ലധികം സീറ്റുകളില്‍ ആധിപത്യം; 2021 ല്‍ ഭരണ തുടര്‍ച്ചയുണ്ടാകുമോ? ഇടതുമുന്നണിയെ തുണയ്ക്കുന്ന ഏഴ് കാര്യങ്ങള്‍

പ്രതികള്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം സിബിഐ കുറ്റം ചുമത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് 200 കിമീ അകലെയുള്ള ഹാഥ്രസിലെ കോടതിയിലാണ് അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചത്.

സെപ്തംബര്‍ 14 നാണ് പെണ്‍കുട്ടിയെ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. പരിക്കേറ്റതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പെണ്‍കുട്ടി മരിച്ചു. തുടര്‍ന്ന്, സെപ്തംബര്‍ 30 ന് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ സമ്മതപ്രകാരമല്ലാതെ വീടിന് സമീപം മൃതദേഹം പോലീസുകാര്‍ ചേര്‍ന്ന് സംസ്‌കരിച്ചു. ഇത് പിന്നീട് രാജ്യത്തുടനീളം പ്രതിഷേധത്തിന് ഇടയാക്കി.

Also Read: സുരേന്ദ്രനെ മാറ്റണം, 'പിടിപ്പുകേടും ഏകാധിപത്യവും'; കേന്ദ്രത്തിന് കത്തയച്ച് ശോഭ- കൃഷ്ണദാസ് പക്ഷം

കേസ് അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അലഹബാദ് ഹൈക്കോടതി കേസില്‍ വാദം കേള്‍ക്കുന്നത് ജനുവരി 27 ലേക്ക് മാറ്റിയിരിക്കുകയാണ്. ഡിസംബര്‍ പത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് നവംബര്‍ 25 ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നത്.

കേസ് കെട്ടിച്ചമച്ചതാണെന്നും യുവതിയുടെ അമ്മയും സഹോദരനും അവളെ പീഡിപ്പിച്ചിരുന്നെന്നും പ്രതികള്‍ ജയിലില്‍ നിന്ന് യുപി പോലീസിന് കത്തെഴുതിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്