തൊടുപുഴ: അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ച ഏഴു വയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. പത്താം ദിവസവും കുട്ടി വെന്റിലേറ്ററിൽ തന്നെ തുടരുകയാണ്. അതെ സമയം, കുട്ടിക്ക് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ കേരള ഹൈക്കോടതി ഇന്നലെ സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയതിനെ തുടർന്നാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡ് കുട്ടിയെ സന്ദർശിച്ച് ഇപ്പോൾ നൽകുന്ന ചികിത്സ തുടരാൻ ഡോക്ടർമാരോട് ശുപാർശ ചെയ്തു.
കുട്ടിയുടെ തലക്കാണ് ഗുരുതരമായി പരിക്കേറ്റത്. കുട്ടിയുടെ ആരോഗ്യസ്ഥിതി കൂടുതൽ ഗുരുതരമായതായി മെഡിക്കൽ ബോര്‍ഡ് ബന്ധുക്കളെ അറിയിച്ചു. കുട്ടിയുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാൽ കുട്ടിയുടെ മറ്റ് അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാൽ വെന്‍റിലേറ്ററിൽ നിന്ന് മാറ്റേണ്ട എന്നാണ് തീരുമാനം.
കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്ടര്‍മാര്‍ കൂടി ഉള്‍പ്പെടുന്ന മെഡിക്കൽ ബോര്‍ഡിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് കുട്ടിയുടെ ചികിത്സ പുരോഗമിക്കുന്നത്. സംസ്ഥാന സര്‍ക്കാരാണ് കുട്ടിയുടെ ചികിത്സാച്ചെലവുകള്‍ വഹിക്കുന്നത്. കേസിലെ പ്രതിയായ അരുൺ ആനന്ദ് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇയാള്‍ക്കെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്.
കുട്ടിയുടെ തലക്കാണ് ഗുരുതരമായി പരിക്കേറ്റത്. കുട്ടിയുടെ ആരോഗ്യസ്ഥിതി കൂടുതൽ ഗുരുതരമായതായി മെഡിക്കൽ ബോര്‍ഡ് ബന്ധുക്കളെ അറിയിച്ചു. കുട്ടിയുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാൽ കുട്ടിയുടെ മറ്റ് അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാൽ വെന്‍റിലേറ്ററിൽ നിന്ന് മാറ്റേണ്ട എന്നാണ് തീരുമാനം.
കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്ടര്‍മാര്‍ കൂടി ഉള്‍പ്പെടുന്ന മെഡിക്കൽ ബോര്‍ഡിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് കുട്ടിയുടെ ചികിത്സ പുരോഗമിക്കുന്നത്. സംസ്ഥാന സര്‍ക്കാരാണ് കുട്ടിയുടെ ചികിത്സാച്ചെലവുകള്‍ വഹിക്കുന്നത്. കേസിലെ പ്രതിയായ അരുൺ ആനന്ദ് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇയാള്‍ക്കെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്.