കോയമ്പത്തൂർ: പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പതിനഞ്ച് വയസുകാരിയെ പതിനൊന്നാം ക്ലാസുകാരനായ പതിനാറുയസുകാരൻ ബലാത്സംഗം ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ കൂട്ടാളിയായ സുഹൃത്ത് ഫോണിൽ പകർത്തി. ഓഗസ്റ്റ് അഞ്ചിന് ഗുരുബരപ്പള്ളിയിൽ നടന്ന സംഭവം ശനിയാഴ്ച സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനു പിന്നാലെയാണ് പീഡന വിവരം പുറത്തായത്.
Also Read: ലോക്ക് ഡൗണിനിടെ ബാലവിവാഹം വര്‍ദ്ധിക്കുന്നു; ഹൈദരാബാദിൽ മൂന്ന് മാസത്തിനിടയിൽ അഞ്ച് കേസുകൾ
പെൺകുട്ടിയുടെ മാതാവ് നേരത്തെ മരിച്ചു പോയിരുന്നു. മദ്യപാനിയായ ട്രക്ക് ഡ്രൈവറാണ് പിതാവ്. ഇളയ സഹോദരൻ വിദ്യാർത്ഥിയാണ്. മൂവരും ഗുരുബരപ്പള്ളിയിലാണ് താമസം. ആഗസ്റ്റ് അഞ്ചിന് സ്ഥലത്തെ പുഴക്കരയിൽ എത്തിച്ച ശേഷമാണ് പ്രതി പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. സഹപാഠിയായ സുഹൃത്ത് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഒമ്പതാം ക്ലാസുകാരന് അയച്ചു നൽകിയതിനെത്തുടർന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. മൂന്ന് പ്രതികളും ഒരേ സ്ഥലത്തു നിന്നും ഉള്ളവരാണ്.
Also Read: കൊവിഡ് കെയർ സെന്‍ററിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ചു; രണ്ട് ഡോക്ടർമാർക്കെതിരെ കേസ്
സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ പെൺകുട്ടിയുടെ പിതാവ് മുഖ്യപ്രതിയെ മർദ്ദിച്ചു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്, ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
Also Read: ലോക്ക് ഡൗണിനിടെ ബാലവിവാഹം വര്‍ദ്ധിക്കുന്നു; ഹൈദരാബാദിൽ മൂന്ന് മാസത്തിനിടയിൽ അഞ്ച് കേസുകൾ
പെൺകുട്ടിയുടെ മാതാവ് നേരത്തെ മരിച്ചു പോയിരുന്നു. മദ്യപാനിയായ ട്രക്ക് ഡ്രൈവറാണ് പിതാവ്. ഇളയ സഹോദരൻ വിദ്യാർത്ഥിയാണ്. മൂവരും ഗുരുബരപ്പള്ളിയിലാണ് താമസം. ആഗസ്റ്റ് അഞ്ചിന് സ്ഥലത്തെ പുഴക്കരയിൽ എത്തിച്ച ശേഷമാണ് പ്രതി പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. സഹപാഠിയായ സുഹൃത്ത് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഒമ്പതാം ക്ലാസുകാരന് അയച്ചു നൽകിയതിനെത്തുടർന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. മൂന്ന് പ്രതികളും ഒരേ സ്ഥലത്തു നിന്നും ഉള്ളവരാണ്.
Also Read: കൊവിഡ് കെയർ സെന്‍ററിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ചു; രണ്ട് ഡോക്ടർമാർക്കെതിരെ കേസ്
സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ പെൺകുട്ടിയുടെ പിതാവ് മുഖ്യപ്രതിയെ മർദ്ദിച്ചു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്, ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.