ആപ്പ്ജില്ല

ഭക്ഷ്യധാന്യവും പണവും അച്ഛന്‍ കൈക്കലാക്കി; പരാതി നല്‍കാന്‍ 10 കിമീ നടന്ന് ആറാം ക്ലാസുകാരി

കൊവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ ആരംഭിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് പകരമായി എട്ടുരൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Samayam Malayalam 17 Nov 2020, 2:34 pm
കേന്ദ്രപദ: അച്ഛനെതിരെ പരാതി നല്‍കി 10 കിമീ നടന്ന് ആറാം ക്ലാസുകാരി. സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് പകരമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായം അച്ഛന്‍ എടുക്കുന്നതിനെതിരെ പരാതി നല്‍കാനാണ് ആറാം ക്ലാസുകാരി 10 കിമീ നടന്നത്. ഒഡീഷയിലെ കേന്ദ്രപദയിലാണ് വേറിട്ട സംഭവം നടന്നത്.
Samayam Malayalam 6 yr old girl
പിതാവിനെതിരെ പരാതി നല്‍‍കാന്‍ 10 കിമീ നടന്ന് ആറാം ക്ലാസുകാരി (Photo: TOI)


Also Read: പ്രതീക്ഷ നല്‍കി അമേരിക്കന്‍ വാക്‌സിനുകള്‍; മോഡേണയും ഫൈസറും കൊവിഡ് അന്തകരാകുമോ? അറിയേണ്ട 5 കാര്യങ്ങള്‍

കലക്ട്രേറ്റില്‍ എത്തിയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പരാതി സ്വീകരിച്ച കലക്ടര്‍ ഉടന്‍ തന്നെ നടപടി എടുക്കണമെന്ന് നിര്‍ദേശിച്ചു. അച്ഛന്‍ പിടിച്ചുവെച്ചിരിക്കുന്ന പെണ്‍കുട്ടിയ്ക്ക് അവകാശപ്പെട്ട ഭക്ഷ്യധാന്യവും പണവുമെല്ലാം തിരികെ നല്‍കാനും കലക്ടര്‍ നിര്‍ദേശിച്ചു.

Also Read: ബിഷപ്പ് കെ പി യോഹന്നാൻ ഹാജരാകണം; അന്വേഷണം ശക്തമാക്കാൻ ആദായ നികുതി വകുപ്പ്, സമന്‍സ് അയച്ചു

കൊവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ ആരംഭിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് പകരമായി എട്ടുരൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം നല്‍കിയിരുന്നത്. സ്വന്തമായി അക്കൗണ്ട് ഉണ്ടായിട്ടും അച്ഛന്റെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയതെന്നും തന്റെ പേരിലുള്ള ഭക്ഷ്യധാന്യം പിതാവ് സ്‌കൂളില്‍ നിന്ന് വാങ്ങിയെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്