കോയമ്പത്തൂര്‍: ഭര്‍ത്താവിൻ്റെ പീഡനത്തിൽ നിന്ന് മകളെ രക്ഷിക്കാൻ തയ്യാറാകാത്ത അമ്മയ്ക്ക് ജീവപര്യന്തം തടവ് വിധിച്ച് കോയമ്പത്തൂരിലെ പോക്സോ കോടതി. പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ അച്ഛൻ പീഡിപ്പിച്ച സംഭവത്തിലാണ് 47കാരിയ്ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
വിരുദനഗര്‍ ജില്ല സ്വദേശികളായ യുവാവും ഭാര്യയുമാണ് കേസിലെ പ്രതികള്‍. 14 വയസ്സുള്ള മകളുമൊന്ന് ഇവര്‍ കോയമ്പത്തൂരേയ്ക്ക് താമസം മാറുകയായിരുന്നു. ഒരു തോട്ടത്തിൽ ജോലി ചെയ്തിരുന്ന ഇവര്‍ അടുത്തുള്ള ഒരു വീട്ടിലാണ് താമസിച്ചിരുന്നതും. 2018, 2019 കാലത്ത് പെൺകുട്ടി വീട്ടിൽ തനിച്ചുള്ളപ്പോള്‍ അച്ഛൻ ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് കേസ്. ഒടുവിൽ പീഡനം സഹിക്കവയ്യാതെ പെൺകുട്ടി സംഭവം അമ്മയോടു പറയുകയായിരുന്നു. പീഡനം നിര്‍ത്തണമെന്ന് ഇവര്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടെങ്കിലും ഭര്‍ത്താവ് ചെവിക്കൊണ്ടില്ല. എന്നാൽ സംഭവം പോലീസിനെ അറിയിക്കാൻ യുവതി തയ്യാറായില്ല.
Also Read: 'ആറാഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ നമ്പർ'; കൊവിഡിനെ രാജ്യം അതിജീവിക്കുമ്പോൾ തലവേദനയാകുന്ന സംസ്ഥാനങ്ങൾ
തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂൺ ആറിന് പെൺകുട്ടിയെ അച്ഛൻ വീണ്ടും ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. ഇതോടെ മാനസിക വിഷമത്തിലായ പെൺകുട്ടി സ്കൂളിലെ കൂട്ടുകാരോട് വിവരം പറയുകയായിരുന്നു. ഇവര്‍ വിവരം അധ്യാപകരെ അറിയിച്ചതോടെ ചൈൽഡ് ലൈൻ അധികൃതരിലേയ്ക്ക് വിവരമെത്തുകയായിരുന്നു. തുടര്‍ന്ന് പെൺകുട്ടിയെ വീട്ടിൽ നിന്ന് മാറ്റിയ ചൈൽഡ് ലൈൻ പോലീസിനെ അറിയിക്കുകയും പ്രതിയ്ക്കെതിരെ കേസെടുക്കുകയുമായിരുന്നു. ജൂൺ ഒൻപതിന് പെൺകുട്ടിയുടെ അച്ഛനെ അറസ്റ്റ് ചെയ്ത കോടതി ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Also Read: കേരളത്തിൽ ഇന്ന് 9016 കൊവിഡ്-19 കേസുകൾ; 7991 പേർക്ക് രോഗമുക്തി
കേസ് പിന്നീട് പൊള്ളാച്ചി ഓൾ വുമൻ പോലീസ് യൂണിറ്റ് ഏറ്റെടുക്കുകയും പോക്സോ കോടതിയിൽ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രോസിക്യൂഷൻ്റെയും പ്രതിഭാഗത്തിൻ്റെയും വാദങ്ങള്‍ കേട്ട ജസ്റ്റിസ് ജെ രാധികയാണ് വെള്ളിയാഴ്ച വൈകിട്ട് വിധി പുറപ്പെടുവിച്ചത്. മാതാപിതാക്കളിൽ നിന്ന് 1000 രൂപ വീതം കോടതി പിഴയീടക്കുകയും ചെയ്തു. പെൺകുട്ടിയ്ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.
വിരുദനഗര്‍ ജില്ല സ്വദേശികളായ യുവാവും ഭാര്യയുമാണ് കേസിലെ പ്രതികള്‍. 14 വയസ്സുള്ള മകളുമൊന്ന് ഇവര്‍ കോയമ്പത്തൂരേയ്ക്ക് താമസം മാറുകയായിരുന്നു. ഒരു തോട്ടത്തിൽ ജോലി ചെയ്തിരുന്ന ഇവര്‍ അടുത്തുള്ള ഒരു വീട്ടിലാണ് താമസിച്ചിരുന്നതും. 2018, 2019 കാലത്ത് പെൺകുട്ടി വീട്ടിൽ തനിച്ചുള്ളപ്പോള്‍ അച്ഛൻ ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് കേസ്. ഒടുവിൽ പീഡനം സഹിക്കവയ്യാതെ പെൺകുട്ടി സംഭവം അമ്മയോടു പറയുകയായിരുന്നു. പീഡനം നിര്‍ത്തണമെന്ന് ഇവര്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടെങ്കിലും ഭര്‍ത്താവ് ചെവിക്കൊണ്ടില്ല. എന്നാൽ സംഭവം പോലീസിനെ അറിയിക്കാൻ യുവതി തയ്യാറായില്ല.
Also Read: 'ആറാഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ നമ്പർ'; കൊവിഡിനെ രാജ്യം അതിജീവിക്കുമ്പോൾ തലവേദനയാകുന്ന സംസ്ഥാനങ്ങൾ
തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂൺ ആറിന് പെൺകുട്ടിയെ അച്ഛൻ വീണ്ടും ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. ഇതോടെ മാനസിക വിഷമത്തിലായ പെൺകുട്ടി സ്കൂളിലെ കൂട്ടുകാരോട് വിവരം പറയുകയായിരുന്നു. ഇവര്‍ വിവരം അധ്യാപകരെ അറിയിച്ചതോടെ ചൈൽഡ് ലൈൻ അധികൃതരിലേയ്ക്ക് വിവരമെത്തുകയായിരുന്നു. തുടര്‍ന്ന് പെൺകുട്ടിയെ വീട്ടിൽ നിന്ന് മാറ്റിയ ചൈൽഡ് ലൈൻ പോലീസിനെ അറിയിക്കുകയും പ്രതിയ്ക്കെതിരെ കേസെടുക്കുകയുമായിരുന്നു. ജൂൺ ഒൻപതിന് പെൺകുട്ടിയുടെ അച്ഛനെ അറസ്റ്റ് ചെയ്ത കോടതി ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Also Read: കേരളത്തിൽ ഇന്ന് 9016 കൊവിഡ്-19 കേസുകൾ; 7991 പേർക്ക് രോഗമുക്തി
കേസ് പിന്നീട് പൊള്ളാച്ചി ഓൾ വുമൻ പോലീസ് യൂണിറ്റ് ഏറ്റെടുക്കുകയും പോക്സോ കോടതിയിൽ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രോസിക്യൂഷൻ്റെയും പ്രതിഭാഗത്തിൻ്റെയും വാദങ്ങള്‍ കേട്ട ജസ്റ്റിസ് ജെ രാധികയാണ് വെള്ളിയാഴ്ച വൈകിട്ട് വിധി പുറപ്പെടുവിച്ചത്. മാതാപിതാക്കളിൽ നിന്ന് 1000 രൂപ വീതം കോടതി പിഴയീടക്കുകയും ചെയ്തു. പെൺകുട്ടിയ്ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.