ആപ്പ്ജില്ല

ഭർത്താവിനെ കൊന്ന് ഭാര്യയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് വധശിക്ഷ

വീട്ടുകാരുമായി നല്ല ബന്ധം അനിൽകുമാർ സ്ഥാപിച്ചെങ്കിലും ഇയാളുടെ ക്രിമിനൽ പശ്ചാത്തലം മനസ്സിലാക്കിയതോടെ നാട്ടുകാർ ഇയാളെ അവിടെ നിന്ന് ഒഴിപ്പിച്ചിരുന്നു. എന്നാൽ കോളിയൂരിലേക്ക് തിരികെ ചന്ദ്രശേഖരനൊപ്പം മടങ്ങിയെത്തിയാണ് അനിൽകുമാർ കൃത്യം നിർവഹിച്ചത്.

Samayam Malayalam 11 Apr 2019, 6:26 pm
തിരുവനന്തപുരം: ഭർത്താവിനെ കൊന്ന ശേഷം ഭാര്യയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. കോളിയൂരിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാറശാല സ്വദേശി അനിൽകുമാറാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി ചന്ദ്രശേഖരന് ജീവപറയന്തം തടവാണ് കോടതി വിധിച്ചത്. 20016 ജൂലൈയിലാണ് ഭർത്താവിനെ കൊന്ന് ഇരുവരും ചേർന്ന് വീട്ടമ്മയെ പീഡിപ്പിച്ചത്.
Samayam Malayalam crime


അനിൽകുമാർ മുൻപ് താമസിച്ചിരുന്ന വീടിന് അയൽവാസിയായിരുന്നു കൊല്ലപ്പെട്ട ഗൃഹനാഥൻ. വീട്ടുകാരുമായി നല്ല ബന്ധം അനിൽകുമാർ സ്ഥാപിച്ചെങ്കിലും ഇയാളുടെ ക്രിമിനൽ പശ്ചാത്തലം മനസ്സിലാക്കിയതോടെ നാട്ടുകാർ ഇയാളെ അവിടെ നിന്ന് ഒഴിപ്പിച്ചിരുന്നു. എന്നാൽ കോളിയൂരിലേക്ക് തിരികെ ചന്ദ്രശേഖരനൊപ്പം മടങ്ങിയെത്തിയാണ് അനിൽകുമാർ കൃത്യം നിർവഹിച്ചത്.

ആക്രമിക്കപ്പെട്ടവരുടെ മക്കളോ അയല്വാസികളോ ക്രൂര സംഭവം അറിഞ്ഞിരുന്നില്ല. ആക്രമണത്തിൽ വീട്ടമ്മയുടെ മുഖത്തും കഴുത്തിലും ഗുരുതര പരിക്കേൽക്കുകയും തലയോട്ടി പൊട്ടുകയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മക്ക് നിരവധി ശസ്ത്രക്രിയകൾ നടത്തിയെങ്കിലും ഓർമശക്തി വീണ്ടെടുക്കാൻ കഴിഞ്ഞില്ല. സാഹചര്യ തെളിവുകൾ മാത്രം വെച്ചാണ് സിറ്റി പോലീസ് കമ്മീഷണറും ഫോർട്ട് എസി കെ.എസ് ഗോപകുമാറും നേതൃത്വം നൽകിയ അന്വേഷണസംഘം പ്രതികളെ പിടികൂടിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്