ആപ്പ്ജില്ല

കാട്ടു പന്നിയ്ക്ക് വെച്ച സ്‌ഫോടക വസ്തു അബദ്ധത്തില്‍ കഴിച്ച് വായ് തകര്‍ന്ന പശു ചത്തു

Samayam Malayalam 21 Jul 2020, 4:41 pm
മൈസൂര്‍: സ്‌ഫോടക വസ്തു അബദ്ധത്തില്‍ കഴിച്ച പശു ചത്തു. കാട്ടു പന്നിയെ കൊല്ലാന്‍ വച്ചിരുന്ന സ്‌ഫോടക വസ്തു കഴിച്ച് വായ് തകര്‍ന്നാണ് പശു ചത്തത്. മൈസൂരിലെ എച്ച് ഡി കോട്ടെയ്ക്കു സമീപമുള്ള ഫാമില്‍ തിങ്കളാഴ്ചയാണ് ദാരുണമായ സംഭവം.
Samayam Malayalam സ്‌ഫോടക വസ്തു കഴിച്ച പശു ചത്തു


Also Read: ആദ്യം തിളങ്ങി, പിന്നെ മങ്ങി; കേരളത്തിന് നഷ്ടപ്പെട്ട 'കൊവിഡ് വിജയഗാഥ', 5 വസ്തുതകള്‍

ഡോക്ടര്‍മാര്‍ക്ക് ചികിത്സിക്കാന്‍ കഴിയാത്ത വിധം ഗുരുതരമായി പശുവിന്റെ വായ് തകര്‍ന്നിരുന്നു. തുടര്‍ന്ന്, മതിയായ ചികിത്സ കിട്ടാതിരുന്നതിനെ തുടര്‍ന്ന് പശു ചത്തു. നരസിംഹ ഗൗഡ എന്നയാളുടെ പശുവാണ് ക്രൂരതയ്ക്ക് ഇരയായത്.



കേരളത്തില്‍ നടന്ന സമാന സംഭവത്തില്‍ ഗര്‍ഭിണിയായ ആന ചരിഞ്ഞിരുന്നു. മെയ് 27 ന് പാലക്കാടാണ് ക്രൂരകൃത്യം അരങ്ങേറിയത്. സ്‌ഫോടക വസ്തു നിറച്ച പഴം കഴിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവം വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. കീഴ്ത്താടി പൂര്‍ണ്ണമായും തകര്‍ന്ന ആന വേദന സഹിക്കാനാവാതെ വെള്ളിയാര്‍ പുഴയില്‍ ഇറങ്ങി നിന്നു. എന്നാല്‍, ആനയെ കരയിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും അത് സാധിച്ചില്ലെന്നും തുടര്‍ന്ന് ആന ചരിഞ്ഞെന്നുമാണ് വനപാലകര്‍ പറയുന്നത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്