ആപ്പ്ജില്ല

ഭർത്താവുമായി തർക്കം; മൂന്ന് പെൺമക്കളെ ഓടയിൽ എറിഞ്ഞ് കൊന്ന് അമ്മയുടെ ക്രൂരത, കൊലക്കുറ്റം ചുമത്തി കേസ്

തമിഴ്നാടിലെ കടലൂർ ജില്ലയിൽ സേത്യാതോപ്പിലാണ് സംഭവം. പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ സത്യവതി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

Samayam Malayalam 4 Oct 2019, 12:36 pm
കടലൂര്‍: ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് പെൺമക്കളെയും ഓടയിൽ എറിഞ്ഞുകൊന്ന് അമ്മയുടെ ക്രൂരത. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലാണ് സംഭവം. സേത്യതോപ്പ് സ്വദേശിയായ സത്യവതി (27)യാണ് മൂന്ന് പെൺമക്കളെയും കൊലപ്പെടുത്തിയത്. കുടുംബത്തിൽ ഭര്‍ത്താവുമായുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സത്യവതി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
Samayam Malayalam Killed


ഭര്‍ത്താവ് മണികണ്ഠൻ സ്ഥിരമായി മദ്യപിച്ച് സത്യവതിയുമായി വഴക്കിടുമായിരുന്നു. ഇതേത്തുടര്‍ന്ന് സെപ്റ്റംബര്‍ 24 ന് സത്യവതി മൂന്ന് പെൺകുട്ടികളെയും കൂട്ടി അമ്മയുടെ വീട്ടിലേക്ക് മാറി. അമ്മയുടെ നിര്‍ദ്ദേശ പ്രകാരം ഭര്‍തൃഗ്രഹത്തിലേക്ക് മടങ്ങിപോകവെയാണ് കുട്ടികളെ ഓടയിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്. ഇതിനുശേഷം പോലീസ് സ്റ്റേഷനിൽ എത്തി സത്യവതി കീഴടങ്ങി. ഉടൻ തന്നെ പോലീസ്, ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയെങ്കിലും കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല.

അക്ഷയ (6), നന്ദിനി (4), ദര്‍ശിനി (2), എന്നിവരാണ് കൊല്ലപ്പെട്ട പെൺകുട്ടികൾ. അക്ഷയയും നന്ദിനിയും വിദ്യാര്‍ത്ഥികളാണ്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. സത്യവതിക്കതിരെ കൊലക്കുറ്റത്തിന് കേസെടുത്തുവെന്ന് പോലീസ് അറിയിച്ചു. ഭര്‍ത്താവ് മണികണ്ഠൻ കുഴൽക്കിണര്‍ നിര്‍മ്മാണ തൊഴിലാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്