ആപ്പ്ജില്ല

സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തവർ 18 വർഷത്തിന് ശേഷം അറസ്റ്റിൽ

2001 ഡിസംബർ 20നായിരുന്നു 39 കാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തത്. ആസാദ് , ശുഹൃത്തുക്കളായ വെട്ടൂർ സ്വദേശികളായ നിസാമുദ്ദീൻ, യൂസഫ്, നൗഷാദ് എന്നിവർ ചേർന്നാണ് വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയെ ആക്രമിച്ചത്.

Samayam Malayalam 24 Jun 2019, 3:09 pm
വർക്കല: സ്ത്രീയെ വീട്ടിൽ അതിക്രമിച്ചു കയറി കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികൾ 18 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. സ്ത്രീയുടെ കഴുത്തിൽ വാള് വെച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ ബലാത്സംഗത്തിന് ഇരയാക്കിയത്.
Samayam Malayalam arrest


വർക്കല മൗണ്ട് മുക്ക് പ്രേംനഗറിൽ ആസാദ് (51) ആണ് അറസ്റ്റിലായത്. 2001 ഡിസംബർ 20നായിരുന്നു 39 കാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തത്. ആസാദ് , ശുഹൃത്തുക്കളായ വെട്ടൂർ സ്വദേശികളായ നിസാമുദ്ദീൻ, യൂസഫ്, നൗഷാദ് എന്നിവർ ചേർന്നാണ് വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയെ ആക്രമിച്ചത്.

൩൯കാരിയെ ബലാത്സംഗം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളും പ്രതികൾ ക്യമറയിൽ പകർത്തിയിരുന്നു. ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി സ്ത്രീയുടെ കൈയ്യിൽ നിന്ന് വലിയ തുക പ്രതികൾ പലപ്പോഴായി കൈക്കലാക്കി. യൂസഫും നൗഷാദും നേരത്തെ അറസ്റ്റിലായിരുന്നു. നിസാമുദ്ദീൻ എന്നയാൾ ഇനി അറസ്റ്റിലാകാനുണ്ട്. സ്ത്രീയെ പീഡിപ്പിച്ച ശേഷം പല നാടുകളിലായി ജോലി ചെയ്തു വരികയായിരുന്നു ആസാദ്. ആസാദ് തിരികെയെത്തിയെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്