ആമി കാൾസൺ
"ലവ് ഹാസ് വോൺ" എന്ന ആത്മീയ സംഘത്തിന് മേധാവിയായിരുന്ന ആമി കാൾസണിന്റേതാണ് മൃതദേഹം. അനുയായികള്‍ക്കിടയിൽ 'മദര്‍ ഗോഡ്' അഥവ ദൈവ മാതാവ് എന്നാണ് 45 കാരിയായ ആമി കാള്‍സൻ അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ ഏപ്രിൽ മാസം 28ന് ഇവരെ മരിച്ച നിലയിൽ മൊഫറ്റ് എന്ന ചെറു പട്ടണത്തിലെ ഒരു വീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു.
image-facebook
സംഘത്തിൽ 2 വയസുകാരനും
സംഭവത്തിൽ ഏഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തതായി അമേരിക്കൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഈ സംഘത്തിൽ രണ്ട് വയസുള്ള ഒരു കുട്ടിയേയും കണ്ടെത്തിയിട്ടുണ്ട്. സംഘത്തിൽ തന്നെയുള്ള ഒരാളുടെ കുട്ടിയാണിത്. എന്നാൽ, ഈ കുട്ടിയെ വിടാൻ അനുവദിക്കില്ലെന്ന് സാഗുവാച്ച് കൗണ്ടി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു.
പോലീസിനെ സഹായിച്ചത് അനുയായി തന്നെ
കേസെടുക്കാത്ത ഒരു അനുയായി ഇത് സംബന്ധിച്ച് പോലീസിൽ മൊഴി നൽകിയിരുന്നു. ഒരു സംഘം ആളുകളെ താൻ താമസിക്കുന്ന സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് ചെന്നതായും. അവിടെ വച്ച് തന്റെ പിന്നിലുള്ള കിടപ്പുമുറിയുടെ അടുത്ത് ഒരു മൃതദേഹം കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. സംഭവം അപ്പോള്‍ തന്നെ പോലീസിൽ അറിയിക്കുകയും ചെയ്തു. കാള്‍സണിന്റെ മൃതദേഹം കാലിഫോര്‍ണിയയിൽ നിന്നും വീട്ടിലേക്ക് കൊണ്ടു പോയതായി വിശ്വസിക്കുന്നു.
ചോദ്യം ചെയ്യൽ
ചോദ്യം ചെയ്യലിൽ തങ്ങൾ ലിയ കാൾസണിന്റെ അനുയായികളാണെന്ന് വ്യക്തമാക്കിയിരുന്നു. ആത്മീയ സംഘത്തിന് മേധാവിയുടെ പേര് ആമി കാൾസണ്‍ എന്നായിരിക്കെ എന്താണ് ലിയ എന്ന കൂട്ടിയത് എന്നത് വ്യക്തമല്ലെന്ന് കൗണ്ടി ഷെരീഫ് വ്യക്തമാക്കി.
മരണത്തിലും ദുരൂഹത
അതേസമയം ആള്‍ദൈവം കാൾസണിന്റെ മരണത്തിലും ദുരൂഹത ഉണ്ട്. കാൾസൺ എപ്പോൾ മരിച്ചുവെന്ന് സാഗുവാച്ച് കൗണ്ടി കൊറോണറുടെ ഓഫീസ് വ്യക്തമാക്കിയിട്ടില്ല സമാനമായി മരണകാരണമോ രീതിയോ വ്യക്തമല്ല. സംഭവസമയത്ത്, കാള്‍സണിന്റെ പതിമൂന്നും രണ്ടും വയസ്സുള്ള രണ്ട് മക്കൾ വീട്ടിലുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ ലൗ ഹാസ് വോൺ എന്ന ജനങ്ങളെ മനംമാറ്റുന്നു തങ്ങളുടെ സംഘത്തിലേക്ക് ചേര്‍ക്കുന്നുവെന്നും പണം കവരുന്നുവെന്നു എന്നും കാണിച്ചാണ് പരാതി.