ആപ്പ്ജില്ല

ശമ്പളം കൂട്ടി നൽകിയില്ല; ജീവനക്കാരൻ ക്ഷീര വ്യാപാരിയെ കൊന്ന് കിണറ്റിൽ തള്ളി

പത്ത് ദിവസമായി ക്ഷീര വ്യാപാരിയെ കാണാനില്ലായിരുന്നു. ശമ്പളം കൂട്ടി നൽകാത്തതിനെത്തുടർന്ന് സഹായി ഓം പ്രകാശിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Samayam Malayalam 25 Aug 2020, 12:41 pm
ന്യൂഡൽഹി: ശമ്പളം കൂട്ടി നൽകാത്തതിന് ജീവനക്കാരൻ ക്ഷീര വ്യാപാരിയെ കൊലപ്പെടുത്തി. ഓം പ്രകാശ് (45) ആണ് കൊല്ലപ്പെട്ടത്. നജഫ്ഗഡിലെ ഒരു കിണറ്റിൽ നിന്നാണ് പത്ത് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഓം പ്രകാശിന്റെ സഹായിയായിരുന്ന മുഹമ്മദ് തസ്ലീമിനെ പോലീസ് അറസ്റ്റ് ചെയ്തു.
Samayam Malayalam പ്രതീകാത്മക ചിത്രം


Also Read: കൊവിഡ് ബാധിച്ച് ഭർത്താവ് മരിച്ചു; ഭിന്നശേഷിക്കാരനായ മകനെ കൊന്ന് യുവതി ജീവനൊടുക്കി

ശമ്പള വർദ്ധനവ് നൽക്കാത്തതിനെത്തുടർന്ന് മുഹമ്മദ് തസ്ലിം അസ്വസ്ഥനായിരുന്നു. ശമ്പള ഇനത്തിൽ പ്രതിക്ക് 15000 രൂപയാണ് ഓം പ്രകാശ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ 12000 രൂപയാണ് നൽകിയിരുന്നത്. ഇതു സംബന്ധിച്ച് ആഗസ്റ്റ് 11ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. പിറ്റേ ദിവസം മുതൽ ഓം പ്രകാശിനെ കാണാതായി. അദ്ദേഹം നഗരത്തിൽ പോയിരിക്കുകയാണെന്നാണ് തസ്ലിം ഓം പ്രകാശിന്റെ കുടുംബത്തോട് പറഞ്ഞിരുന്നത്.

Also Read: കളിക്കുന്നതിനിടയിൽ വഴക്ക്; നാലുവയസുകാരന്റെ കഴുത്തറുക്കാൻ ശ്രമിച്ച് ഏഴ് വയസുകാരൻ

പിടിയിലാകുമെന്ന് വ്യക്തമായ പ്രതി ഓം പ്രകാശിന്റെ ബൈക്കുമായി കടന്നുകളഞ്ഞു. പ്രതിയെ പാനിപ്പത്തിൽ നിന്നും പോലീസ് പിടികൂടി. ഉറങ്ങിക്കിടക്കുകയായിരുന്ന ഓം പ്രകാശിനെ വടികൊണ്ട് അടിച്ച ശേഷം കഴുത്തറുക്കുകയായിരുന്നുവെന്ന് മുഹമ്മദ് തസ്ലിം പോലീസിനോട് സമ്മതിച്ചു. ദുർഗന്ധം വമിച്ചതിനെത്തുടർന്ന് കിണറ്റിൽ നടത്തിയ പരിശോധനയിലാണ് ഓം പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഡൽഹിയിൽ നിന്നും എത്തിയ അഗ്നി ശമന സേനയാണ് മൃതദേഹം പുറത്തെടുത്തത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്