ആപ്പ്ജില്ല

മകളെ വിറ്റെന്ന് സംശയം; ദളിത് യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു

കൊവിഡിനെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ മകളെ നോയിഡയിലെ ബന്ധുവീട്ടിൽ അയച്ചിരിക്കുകയായിരുന്നു.

Samayam Malayalam 8 Sept 2020, 9:14 pm
ആഗ്ര: മകളെ വിറ്റെന്ന സംശയത്തെത്തുടർന്ന് നാട്ടുകാർ യുവാവിനെ കൊലപ്പെടുത്തി. മകളെ വീട്ടിൽ കാണാത്തതിനെത്തുടർന്ന് സംശയം തോന്നിയ അയൽക്കാരാണ് 45 കാരനായ സർവേഷ് ദിവാകറിനെ കൊലപ്പെടുത്തിയത്. മർദ്ദനമേറ്റ യുവാവ് മണിക്കൂറുകളോളം സഹായം അഭ്യർത്ഥിച്ചെങ്കിലും പോലീസ് എത്തിയ ശേഷമാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Samayam Malayalam rep image
പ്രതീകാത്മക ചിത്രം | iStock Images


Also Read: ഗെയിമിൽ തുടർച്ചയായി തോൽപ്പിച്ചു; 11 കാരൻ ഒമ്പതുകാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

16 കാരിയായ മകളോടൊപ്പമായിരുന്നു സർവേഷ് ദിവാകർ ജീവിച്ചിരുന്നത്. വീട്ടുവേല ചെയ്തായിരുന്നു മകൾ പഠിച്ചിരുന്നത്. കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് മകളെ നോയിഡയിലുള്ള ബന്ധുവീട്ടിലേക്ക് സർവേഷ് അയച്ചു. പെൺകുട്ടിയെ വീട്ടിൽ കാണാതായതോടെ സർവേഷ് മകളെ വിറ്റെന്നായിരുന്നു നാട്ടുകാരുടെ പ്രചരണം.

അഭ്യൂഹം ശക്തമായതിനെത്തുടർന്ന് നാട്ടുകാരിൽ ചിലരെത്തി സർവേഷിനെ ചോദ്യംചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട നാല് വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്, ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

Also Read: രണ്ടാനമ്മ പെൺകുട്ടികളെ മയക്കുമരുന്നു നൽകി പീഡിപ്പിച്ചു; നീലചിത്രം കാണിച്ചെന്നും പരാതി

ഞായറാഴ്ച വൈകുന്നേരമാണ് സർവേഷിനെ മർദ്ദിക്കുന്നതായുള്ള വിവരം ഞങ്ങൾക്ക് ലഭിച്ചത്. പോലീസ് എത്തുമ്പോൾ സർവ്വേഷ് റോഡിൽ കിടക്കുന്ന നിലയിലായിരുന്നു. പഠിനം തുടരുന്നതിനായി പിതാവ് തന്നെ ബന്ധുവീട്ടിലേക്ക് അയച്ചതാണെന്ന് തിങ്കളാഴ്ച വീട്ടിലെത്തിയ മകൾ പോലീസിന് മൊഴി നൽകി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്