നോയിഡ: തോക്കിൻ മുനയിൽ നിര്‍ത്തി നാല് പേര്‍ ചേര്‍ന്ന് ദളിത് സ്ത്രീയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ ജെവാറിൽ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. 55 കാരിയായ ദളിത് സ്ത്രീയെ ആണ് ഇത്തരത്തിൽ ആക്രമണത്തിന് ഇരയാക്കിയത്.
Also Read : മത്സരിച്ചത് 169 സീറ്റുകളിൽ, 115 ഇടത്തും ജയിച്ച് വിജയ് ഫാൻസ്; തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ മിന്നും വിജയം
പ്രതികൾ സ്ത്രീയെ വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ടിൽ പറയുന്നത്. പ്രതികളില്‍ ഒരാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മഹേന്ദ്ര എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ്, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, സ്വാറ്റ് എന്നിവർ ചേർന്നാണ് പ്രതിയെ ജേവാറിലെ തന്റെ ഗ്രാമത്തിന് സമീപം പിടികൂടിയത്.
കേസിൽ വിവരങ്ങള്‍ നൽകുന്നവര്‍ക്ക് യുപി പോലീസ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. കേസിലെ മറ്റ് പ്രതികളെേക്കുറിച്ച് വിവരങ്ങള്‍ നൽകുന്നവര്‍ക്കാണ് പാരതോഷികം പ്രഖ്യാച്ചിരിക്കുന്നത് എന്ന് പോലീസ് വക്താവ് പറഞ്ഞു.
Also Read : നോര്‍വേ നഗരത്തിൽ അമ്പും വില്ലുമായി അക്രമി; അഞ്ച് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 376 ഡി (കൂട്ടബലാത്സംഗം), 352 (ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗമല്ലാത്ത ശിക്ഷ), 506 (ക്രിമിനൽ ഭീഷണി) എന്നിവയ്ക്ക് കീഴിൽ പോലീസ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. പട്ടികജാതി -പട്ടികവർഗ വിഭാഗങ്ങളുടെ (അതിക്രമങ്ങൾ തടയൽ) നിയമത്തിന്റെ 1989 -ലെ വകുപ്പുകളും എഫ്ഐആറിൽ ചേർത്തിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
റിപ്പോര്‍ട്ട് പ്രകാരം പ്രതി മഹേന്ദ്രയ്ക്ക് നേരത്തേ അതിക്രണത്തിനും മോഷണത്തിനും കേസെടുത്തിട്ടുണ്ടായിരുന്നു. പരാതിയിൽ പേരുള്ള ഏക വ്യക്തിയാണ് അദ്ദേഹം. 55 കാരിയായ ഇര പ്രതിയെ ഫോട്ടോയിൽ കണ്ട് തിരിച്ചറിഞ്ഞതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആക്രമണത്തിന് പിന്നാലെ ഉത്തര്‍പ്രദേശിൽ വൻ പ്രതിഷേധത്തിന് ഇടവച്ചിരുന്നു. അതിന് പുറമെ, രാഷ്ട്രീയമായി വിവാദങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.
Also Read : രാജ്യത്ത് 18,987 കൊവിഡ് കേസുകള്‍; 24 മണിക്കൂറിനിടെ 246 മരണം
ബഹുജൻ സമാജ്‌വാദി പാർട്ടി (ബിഎസ്‌പി), കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരിനെ ആക്രമിക്കുകയും സ്ത്രീ സുരക്ഷ ഉറപ്പാക്കാത്തതിന് അവരെ ആക്ഷേപിക്കുകയും ചെയ്തിരുന്നു.
Also Read : മത്സരിച്ചത് 169 സീറ്റുകളിൽ, 115 ഇടത്തും ജയിച്ച് വിജയ് ഫാൻസ്; തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ മിന്നും വിജയം
പ്രതികൾ സ്ത്രീയെ വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ടിൽ പറയുന്നത്. പ്രതികളില്‍ ഒരാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മഹേന്ദ്ര എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ്, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, സ്വാറ്റ് എന്നിവർ ചേർന്നാണ് പ്രതിയെ ജേവാറിലെ തന്റെ ഗ്രാമത്തിന് സമീപം പിടികൂടിയത്.
കേസിൽ വിവരങ്ങള്‍ നൽകുന്നവര്‍ക്ക് യുപി പോലീസ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. കേസിലെ മറ്റ് പ്രതികളെേക്കുറിച്ച് വിവരങ്ങള്‍ നൽകുന്നവര്‍ക്കാണ് പാരതോഷികം പ്രഖ്യാച്ചിരിക്കുന്നത് എന്ന് പോലീസ് വക്താവ് പറഞ്ഞു.
Also Read : നോര്‍വേ നഗരത്തിൽ അമ്പും വില്ലുമായി അക്രമി; അഞ്ച് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 376 ഡി (കൂട്ടബലാത്സംഗം), 352 (ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗമല്ലാത്ത ശിക്ഷ), 506 (ക്രിമിനൽ ഭീഷണി) എന്നിവയ്ക്ക് കീഴിൽ പോലീസ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. പട്ടികജാതി -പട്ടികവർഗ വിഭാഗങ്ങളുടെ (അതിക്രമങ്ങൾ തടയൽ) നിയമത്തിന്റെ 1989 -ലെ വകുപ്പുകളും എഫ്ഐആറിൽ ചേർത്തിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
റിപ്പോര്‍ട്ട് പ്രകാരം പ്രതി മഹേന്ദ്രയ്ക്ക് നേരത്തേ അതിക്രണത്തിനും മോഷണത്തിനും കേസെടുത്തിട്ടുണ്ടായിരുന്നു. പരാതിയിൽ പേരുള്ള ഏക വ്യക്തിയാണ് അദ്ദേഹം. 55 കാരിയായ ഇര പ്രതിയെ ഫോട്ടോയിൽ കണ്ട് തിരിച്ചറിഞ്ഞതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആക്രമണത്തിന് പിന്നാലെ ഉത്തര്‍പ്രദേശിൽ വൻ പ്രതിഷേധത്തിന് ഇടവച്ചിരുന്നു. അതിന് പുറമെ, രാഷ്ട്രീയമായി വിവാദങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.
Also Read : രാജ്യത്ത് 18,987 കൊവിഡ് കേസുകള്‍; 24 മണിക്കൂറിനിടെ 246 മരണം
ബഹുജൻ സമാജ്‌വാദി പാർട്ടി (ബിഎസ്‌പി), കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരിനെ ആക്രമിക്കുകയും സ്ത്രീ സുരക്ഷ ഉറപ്പാക്കാത്തതിന് അവരെ ആക്ഷേപിക്കുകയും ചെയ്തിരുന്നു.